ആഗോള പരിശുദ്ധ കത്തോലിക്കാ സഭയിൽ
ഭക്തിനിർഭരമായി പെന്തക്കൊസ്താ തിരുന്നാൾ കൊണ്ടാടിയ സുദിനമാണ് ഇന്ന്.
പേടിച്ച് വിറച്ച് സെഹിയോൻ ഊട്ട്ശാലയിൽ പ്രാർത്ഥനാ നിരതരായി പരിശുദ്ധ
കന്യാമറിയത്തോടൊപ്പം കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ ലോക രക്ഷകന്റെ
വാഗ്ദാനം അനുസ്സരിച്ച് സഹായകൻ ( പരിശുദ്ധാൽമാവ് ) വന്നു നിറഞ്ഞു ഭയങ്ങൾ
മാറ്റി പരിപൂർണ്ണരാക്കിയ പുണ്ണ്യദിനത്തിന്റെ ഓർമ്മതിരുന്നാൾ.
പരിശുദ്ധാൽമാവിന്റെ നിറവിന്റെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ ശിഷ്യന്മാരുടെ
പിൻഗാമികളിൽ (അപ്പസ്തോല പിന്ഗാമികളായ മെത്രാന്മാർ) ഇന്ന് ഉണ്ടാകുന്ന
തീഷ്ണതയും പ്രാർഥനയും എത്ര വലുതായിരിക്കുമെന്ന് നമുക്ക്
ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് മാമ്മോദീസ്സായിലൂടെ (Seal of Baptism ) സഭയിൽ
അംഗങ്ങൾ ആയ ഓരോ പൌരസ്ത്യസുറിയാനി ക്രിസ്ത്യാനികളും തങ്ങളുടെയും ലോകം
മുഴുവനും ഉള്ള പിതാക്കന്മാർക്ക് വേണ്ടി അഭിക്ഷേകതിത്തിയി പ്രാർഥിക്കുകയും
സമർപ്പിക്കുകയും ചെയിതപ്പോൾ ക്നാനായക്കാർ അവരവരുടെ പള്ളികളിൽ പ്രത്യേക
പ്രാർത്ഥനകൾ നടത്തി തങ്ങളുടെ പിതാക്കന്മാരെ സമർപ്പിച്ച കൂട്ടത്തിൽ അഭിവന്യ
ഭരണിക്കുളങ്ങര പിതാവിനെയും സമർപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി
പ്രാർഥിക്കുകയും ചെയിതു. ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ പ്രാർത്ഥന
അർഹിക്കുന്നതും കിട്ടേണ്ടതുമായ ഒരു പിതാവാണ് അഭിവന്ന്യ ഭരണിക്കുളങ്ങര
പിതാവ്. യഹൂദനായി പിറന്ന് യഹൂദ മതത്തിലും നിയമങ്ങളിലും ഏറ്റവും
പരിജ്ഞാനിയായ സാവൂൾ സത്യം തിരിച്ചറിയാതെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും
വിശുദ്ധ എസ്തപ്പാനോസ്സിന്റെ രക്തസാക്ഷിത്വത്തിന് കൂട്ട് നിൽക്കുകയും
കാഴ്ച്ചക്കാരനാവുകയും ചെയിതു. ദമാസ്കസ്സിലേക്കുള്ള വഴിമദ്ധ്യേ തന്റെ
കണ്ണുകളിലെ അന്തത ഈശോ മാറ്റിക്കൊടുത്തപ്പോൾ ആ യോദ്ധാവിൽ വന്ന മാറ്റം
ലോകത്തിനു അത്ഭുതവും ആശ്വസ്സവും ലോക രക്ഷകനിലേക്കുള്ള ചൂണ്ട് പലകയും ആയി
മാറി. ഇന്ന് ക്നാനായ ജനത്തെ നശിപ്പിക്കാൻ തന്നിലെ അഭിക്ഷേകത്തിന്റെ നിലയും
വിലയും അറിയാതെ ഒരുപറ്റം Atheist കളുടെയും Secularist കളുടെയും പിണിയാളായി
പ്രവർത്തിക്കുന്ന അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന് അറിവിന്റെയും
സഹിഷ്ണതയുടെയും അന്ഗീകാരത്തിന്റെയും സ്നേഹത്തിന്റെയും പൊൻവെളിച്ചം
കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മാരകമായ
രോഗത്തിന് അടിമപ്പെട്ടവനെപ്പോലെ വളരെ വിഷമിക്കുന്ന ഒരു പിതാവിനെയാണ്
നമുക്ക് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിൽ കാണാൻ കഴിയുക. അദ്ദേഹത്തിനു
പറ്റിയ രോഗത്തിന് കാരണം എന്തെന്ന് നമുക്ക് അറിയില്ല. ഒരു പക്ഷേ
അദ്ധേഹത്തിന്റെ പ്രവർത്തികളുടെയും വാക്കുകളുടേയും എഴുത്തുകളുടെയും
അടിസ്ഥാനത്തിൽ കുറ്റം വിധിക്കുന്നത് ശരിയായിരിക്കില്ല. ശരിക്കും വളരെ
മുറിവേറ്റ മനസ്സിനുടമയാണ് അദ്ദേഹം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.
ക്നാനായ സമുധായതിനു എതിരെ അദ്ദേഹം ആരോപിക്കുന്ന ഒരു കാര്യത്തിലും
കഴമ്പില്ല. വികലവും വ്രണപ്പെട്ടതുമായ ഒരു മനുക്ഷ്യനിൽ നിന്ന് മാത്രമേ
ഇത്തരം വാക്കും പ്രവർത്തിയും ഉണ്ടാവുകയുള്ളൂ. ഒരു അപ്പസ്തോല പിൻഗാമിയുടെ
നിലയും വിലയും അറിയാതെ കേവലം കവല രാഷ്ട്രീയ പ്രവർത്തകന്റെ നിലയിലേക്ക്
അധപതിക്കുന്ന അവസ്ഥ സീറോ മലബാർ സഭയ്ക്ക് എത്രമാത്രം കളങ്കം എൽക്കുന്നു
എന്ന് സഭയിലെ മറ്റ് പിതാക്കന്മാരും മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി
പിതാവും അടിയന്തിരമായി വിലയിരുത്തേണ്ടതാണ്. കോട്ടയം രൂപതയെയും
പിതാക്കന്മാരെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി
പീഡിപ്പിച്ചുകൊണ്ടിരുന്നവരുമായി നിരന്തരം സഹവസ്സിക്കുകയും അവരുടെ
പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോൽസ്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ
അദ്ദേഹം ഏകനാണ് എന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസ്സമാണ്. ഇദ്ദേഹത്തിന്റെ
പിന്നിൽ വേറെയും അഭിവന്യ പിതാക്കന്മാർ ഉണ്ട്. ഒരു വലിയ ആസൂത്രിത
ഗൂഡാലോചനയുടെയും ഗുരുതരമായ സഭയിലെ കുറ്റക്രിത്യങ്ങളുടെയും ചെറിയ ഒരു
കണ്ണിമാത്രമാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. |
സ്നേഹത്തോടെ,
ജയ്മോൻ നന്ദികാട്ട്
ചിക്കാഗോ
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.