Monday, December 12, 2016

KCCNA പ്രസിഡന്റിന്റെ ഫെയിസ്‍ബുക്ക്‌ ലൈവും അതിലെ ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങളുടെ പെരുമഴയും. ഭാഗം - 2

ഒരു നുണ ആയിരം തവണ പറഞ്ഞാലും എത്ര കുഴലൂത്തുകാരെക്കൊണ്ട് കുഴലൂതിച്ചാലും നുണ എന്നും നുണ തന്നെയായിരിക്കും. വിജ്ഞാനത്തിന്റെയും അറിവിന്റെയും നവമാദ്ധ്യമങ്ങളുടേയും വിപ്ലവകരമായ ഈ കാലഘട്ടത്തിൽ ആർക്കും ആരേയും പൊട്ടൻകളിപ്പിച്ചു അധികകാലം തട്ടിപ്പ് നടത്താൻ പറ്റുകയില്ല. KCCNA പ്രസിഡന്റ് കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി നടത്തിയ ഫേസ്ബുക്ക് ലൈവ് ജൽപനങ്ങൾ കൂട്ടുത്തരവാദിത്വം ഇല്ലാതെയും KCCNA ഭാരവാഹികൾ കൂട്ടായ എടുത്ത തീരുമാനം കാറ്റിൽ പറത്തി ആരെയും കൂട്ടത്തിൽ കൂട്ടാതെ പൊന്തിഫിക്കൽ കമ്മീഷൻ അഭിവന്യ മാർ മൈക്കിൾ മുൾഹാൾ പിതാവുമായി സ്വവസതിയിൽ നടത്തിയ മീറ്റിങ്ങിലെ സത്യവിരുദ്ധ വിവരങ്ങൾ ആണെന്ന് അതിന്റെ നാൾ വഴികൾ വ്യക്തമാക്കി വിശദമാക്കി. സ്വന്തം വസതിയിൽ ഉച്ചഭക്ഷണവും മീറ്റിങ്ങും ഒക്ടോബർ 24 ന് നടത്താമെന്ന് തലേന്ന് തന്നെ തീരുമാനിച്ച വിവരം മറച്ചുവച്ചുകൊണ്ട് മീറ്റിങ്ങിന്റെ ഒരു മണിക്കൂർ മുൻപ് മാത്രം KCCNA എക്സിക്കുട്ടീവിനേയും ബഹുമാനപ്പെട്ട ഒരപ്പാങ്കൽ അച്ഛൻ ചെയർമാൻ  RECONCILIATION കമ്മറ്റിയേയും അറിയിച്ചുകൊണ്ട് ആരും തന്റെ വീട്ടിൽ വരില്ലായെന്ന് ഉറപ്പ് വരുത്തിയതിലെ ഗൂഢലക്ഷ്യം കഴിഞ്ഞ തവണ വ്യക്തമാക്കിയതാണ്. ക്നാനായ കത്തോലിക്കരുടെ KCCNA എന്ന സംഘടനയെ നിരവധി തവണ ഒരു അകത്തോലിക്കാ സംഘടന ആക്കുവാനും എല്ലാ മതത്തിലും പെട്ടവർക്ക് കയറിക്കൂടുവാനും അങ്ങിനെ ഒരു മതേതര സ്വഭാവം ഉള്ള കേവലം എൻഡോഗമെസ്സ് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന ഫാക്ടറി ആക്കുവാനും നിരവതി തവണ ശ്രമിച്ചു പരാജയപ്പെട്ട ഒരു വ്യക്തിയാണ് KCCNA പ്രസിഡന്റ് എന്ന കാര്യം ആദ്യമേതന്നെ ഓർക്കുക. KCCNA യുടെ കഴിഞ്ഞ തുടർച്ചയായ നാല് നാഷണൽ കൗൺസിൽ മീറ്റിങ്ങുകൾ ഇതിന് തെളിവാണ്. ലോകത്തിൽ ഒരു കമ്മീഷനുകളും അന്വേഷണം പൂർത്തീകരിക്കാതെ തന്റെ അഭിപ്രായം ഒരിക്കലും പറയില്ലായെന്ന സത്യം നമുക്ക് അറിയാം. തന്റെ പഠനം പൂർത്തീകരിച്ചതിന് ശേഷം രഹസ്യസ്വഭാവം കൈവിടാതെ പരിശുദ്ധ സിംഹാസ്സനത്തിൽ എത്തിച്ചേരേണ്ട ഒരു റിപ്പോർട്ടിന്മേൽ തനിക്കുള്ള അഭിപ്രായങ്ങളും കണ്ടെത്തലുകളും സഹിക്കവയ്യാതെ KCCNA പ്രസിഡന്റ് മുൻപാകെ നാല് മാസ്സം മുൻപേ അണപൊട്ടിയൊഴുകി സംസ്സാരിച്ചുവെന്നത് തലയിൽ ഇച്ചിരിയെങ്കിലും മൂളയുള്ളവർ വിശ്വസിക്കില്ല. അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. സ്വന്തം കുടുംബത്തിൽ ഒട്ടും എൻഡോഗമി പാലിക്കാത്ത കപട സമുദായ സ്നേഹികൾ ആരെന്നും അവരുടെ ഉദ്ദേശ്യങ്ങൾ എന്തെന്നും ഇന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. രഹസ്യ സ്വഭാവം കണക്കിലെടുത്ത് പൊതുജനത്തെ അറിയിക്കാൻ താമസിച്ചു എന്ന് പറയുന്ന കാര്യങ്ങൾ പുറത്ത് പറയാൻ ഒരിക്കലും അഭിവന്യ മൈക്കിൾ പിതാവിനെ സമീപിക്കുകയോ അദ്ദേഹത്തിൽ നിന്ന് അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റേതായി പറയുന്ന ഒരു അഭിപ്രായങ്ങളും ഒരിക്കലും മൈക്കിൾ പിതാവ് പറയുകയോ തനിക്ക് വേണ്ടി വായിൽ വരുന്നത് കോതയ്‌ക്ക് പാട്ടെന്നപോലെ വിളിച്ചുപറയാൻ ആരേയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിവിധ കോർണറുകളിൽ നിന്ന് വന്നിരിക്കുന്ന പരാതികളും അഭിപ്രായങ്ങളും കണക്കിലെടുത്ത് കാര്യങ്ങൾ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കാനും തന്റെ മുൻപിൽ വരുന്നവരെ ക്ഷമയോടെയും സഹനത്തോടെയും കേൾക്കുവാനുമുള്ള ശ്രമമാണ് മൈക്കിൾ പിതാവ് നടത്തിയത്. താൻ പറയുന്നതെല്ലാം മൈക്കിൾ പിതാവിന്റെ ആൽമഗതം ആണ് എന്ന് പറയുന്ന KCCNA പ്രസിഡന്റ് നിരവതി നിയമ ലംഘനങ്ങളാണ് ഇതിലൂടെ ചെയ്യുന്നത്. ക്നാനായ സമുദായത്തിന്റെ എൻഡോഗമി ഉൾപ്പെടെയുള്ള എല്ലാ പൈതൃകങ്ങളും അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തനായ പിതാവുമായി നടത്തിയ വിവരങ്ങളുടെ സംക്ഷിക്തരൂപം നമുക്ക് വിശകലനം ചെയിതുനോക്കാം. 





1 ) 1986 ലെ RESCRIPT ചിക്കാഗോ ലത്തീൻ അതിരൂപതയ്‌ക്ക് കൊടുത്ത വെറും ഒരു OPINION മാത്രമാണ്. ഇതിന് അമിതമായ പ്രാധാന്യം സീറോ മലബാറും നമ്മുടെ വൈദീകരും കൊടുത്തു. സഭയിൽ RESCRIPT ന് ( OPINION അഥവാ അഭിപ്രായം ) എന്ത് വിലയെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും 1997 ലും 2001 ലും 2002 ലും ചിക്കാഗോ രൂപതയ്‌ക്കും ലോകം മുഴുവനും റോമിൽ  നിന്നും കൊടുത്ത നിർദ്ദേശത്തിന്റെ കോപ്പി സ്വന്തം കയ്യിൽ ഉള്ള ആളാണ് KCCNA പ്രസിഡന്റ്. ഈ നിർദ്ദേശത്തിന്റെ കോപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്‌യുക.   സീറോ മലബാർ സഭയ്‌ക്ക്‌ വെളിയിൽ മുഴുവനും ഒരുപോലെ ബാധകമായ നിർദ്ദേശമാണ് അതിലുള്ളതും കോട്ടയം രൂപതയുടെ എന്ടോഗാമി  പ്രാക്ടീസ്സ് കാക്കനാടിന് വെളിയിലുള്ള ഒരു സഭാ സംവിധാനത്തിലും കയറ്റുമതി ചെയ്യാൻ പാടുള്ളതല്ലായെന്നും നിർദ്ദേശിക്കുന്നു.  ഈ കാര്യങ്ങൾ നന്നായി അറിയാവുന്ന KCCNA പ്രസിഡന്റ് കൂടി ഉൾപ്പെടെയാണ് KCCNA യുടെ ചിക്കാഗോ സെന്റ് തോമസ്സ് സീറോ മലബാർ രൂപതയ്‌ക്ക് എതിരെയുള്ള NON CO OPERATION അഥവാ നിസ്സഹകരണം 2003 ൽ ഏർപ്പെടുത്തിയത്. 2003 - 2004 കാലയളവിലെ KCCNA യുടെ TREASURER കൂടിയായ ഇന്നത്തെ KCCNA പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചിക്കാഗോ സെന്റ് തോമസ്സ് രൂപതയ്‌ക്ക് എതിരെ നിസ്സഹകരണം പ്രഘ്യപിക്കുകയും 2001 മുൻപുള്ള ക്നാനായ മിഷൻ സ്റ്റാറ്റസ്സിലുള്ള മിഷൻ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് KCCNA ലെറ്റർ ഹെഡിൽ റോമിലേക്കും കാക്കനാട്ടേക്കും കോട്ടയത്തേക്കും ചിക്കാഗോയിലേക്കും പരാതിയും അപേക്ഷയും തീരുമാനവുമൊക്കെയായി അറിയിച്ചു. 1986 തൊട്ട് 2001 മാർച്ച് വരെ അമേരിക്കയിൽ ഉണ്ടായിരുന്ന ക്നാനായ കാത്തോലിക്ക് മിഷനുകൾ എല്ലാം സഭാ നിയമപരമായി RESCRIPT ന് വിധേയമായിട്ടുള്ളതാണ്. അതുകൊണ്ടാണ് തൽക്കാലം കമ്മ്യൂണിറ്റി സെന്ററുകൾ മാത്രം മതിയെന്ന് അന്നത്തെ സാഹചര്യത്തിൽ അഭിവന്യ കുന്നശ്ശേരി പിതാവും സമുദായ നേതാക്കളുംകൂടി തീരുമാനിച്ചിരുന്നത്.  2001 ന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റണം എന്ന് ശക്തമായി ആവശ്യപ്പെട്ട മാന്യനാണ് ഇപ്പോഴത്തെ KCCNA പ്രസിഡന്റ്. അന്നത്തെ തീരുമാനം പരിശോധിച്ചാൽ മതി പറയുന്നതും കാണിക്കുന്നതും വിഡ്ഢിത്തമാണെന്നുള്ളത് മനസ്സിലാക്കാൻ. 


2 ) മൂന്ന് പിതാക്കന്മാർ എടുത്ത SYNODAL CONSENSUS എന്ന പേരിൽ അറിയപ്പെടുന്ന AGREEMENT ഉണ്ടാക്കാൻ അധികാരം ഇല്ല. ചിക്കാഗോ ലത്തീൻ രൂപതയ്‌ക്ക് കൊടുത്ത നിർദ്ദേശങ്ങൾ മറികടക്കാനോ ഇടപെടാനോ അധികാരം ഇല്ല. അങ്ങാടിയത്ത് പിതാവിന്റെ രൂപതയിൽ തീരുമാനം എടുക്കാൻ അധികാരം അങ്ങാടിയത്ത് പിതാവിനാണ് അല്ലാതെ മറ്റ് ആർക്കും അധികാരം ഇല്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പല ജഡ്ജിമാരും വക്കീലന്മാരായി പ്രാക്ടീസ് ചെയ്‌യുന്നതായി കേട്ടിട്ടുണ്ട്. മണ്ടത്തരത്തിന് സഹായം ആവശ്യമുണ്ടങ്കിൽ പരിശുദ്ധ സിംഹാസനത്തിന് നിയമോപദേഷ്ടാവായി KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയെ പരിഗണിക്കാവുന്നതാണ്. മറ്റുള്ള സഭകളുടെ ആഭ്യന്തര കാര്യങ്ങൾ ഒരിക്കലും ഒരു പിതാക്കന്മാരും ഇടപെടില്ല. സീറോ മലബാർ സഭയുടെ പിതാക്കന്മാർ എന്ത് ചെയ്യുന്നു അവർ എപ്പോൾ പ്രഭാതകർമ്മങ്ങളും മറ്റ് കാര്യങ്ങളും നിർവഹിക്കുന്നു എന്ന് അന്വേഷിക്കാൻ ആരും മൈക്കിൾ പിതാവിനെ ചുമതലപ്പെടുത്തിയിട്ടില്ല. ഓരോ വിശുദ്ധ കുർബാനയിലും സഭകൾ തമ്മിലുള്ള ഐക്യത്തിന് വേണ്ടി നിത്യേന പ്രത്യേകം പ്രാർത്ഥിക്കുന്നവർക്ക് ഒട്ടും വിവരം ഇല്ലെന്നാണോ  ? പൗരസ്ത്യസഭയിലെ രണ്ടാം സ്ഥാനക്കാരനായ ആലഞ്ചേരി പിതാവ് എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കാൻ വന്ന ആളല്ല മൈക്കിൾ പിതാവ്. കാക്കനാട് സിനഡിൽ അജണ്ട വച്ച് ക്നാനായ വിഷയങ്ങൾ ചർച്ചക്ക് എടുത്തപ്പോൾ സിനഡിനെ ബോദ്ധ്യത്തിൽ എടുത്തുകൊണ്ട് തന്റെ PASTORAL PRUDENCE ഉപയോഗിച്ച് PASTORAL CARE ലേക്ക് മാറ്റി ബന്ധപ്പെട്ട അഭിവന്യ പിതാക്കന്മാരായ മൂലക്കാട്ട് പിതാവിനേയും അങ്ങാടിയത്ത് പിതാവിനേയും ഒരുമിച്ചിരുത്തി ആലഞ്ചേരി പിതാവ് എടുത്തതാണ് ക്നാനായക്കാർക്ക് വേണ്ടിയുള്ള SYNODAL CONSENSUS.  ഈ SYNODAL CONSENSUS സഭയുടെ നിയമങ്ങൾക്ക് അനുസൃതമായി ചിക്കാഗോ സെന്റ് തോമസ്സ് രൂപതയുടെ മെത്രാനായ അഭിവന്യ അങ്ങാടിയത്ത് പിതാവ് ഇടയലേഖനത്തിലൂടെ 2014 സെപ്റ്റംബർ മാസ്സത്തിൽ തന്റെ രൂപതയിൽ മുഴുവൻ അറിയിക്കുകയും അതിന്റെ കോപ്പി പരസ്യപ്പെടുത്തുകയും ചെയിതു. ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഇഷ്ടത്തിനനുസ്സരിച്ചുള്ള ഇടയലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്‌യുക.  ഇനി ചിക്കാഗോ രൂപതയിൽ ഇടയലേഖനം ഇറക്കാൻ അങ്ങാടിയത്ത് പിതാവിന് അധികാരം ഇല്ല മറിച്ചു KCCNA പ്രസിഡന്റ് ശ്രീമാൻ പൂഴിക്കാലയ്‌ക്കാണ്‌ എന്ന് പറയരുത്. 


3 ) ക്നാനായക്കാരുടെ കാര്യത്തിൽ കോട്ടയം പിതാവിന്റെ ഇടപെടലും തീരുമാനങ്ങളും വളരെ നിർണ്ണായകമാണ്. അമ്മിഞ്ഞപ്പാൽ കുടിക്കുന്ന കൊച്ചുകുട്ടിക്കുപോലും അറിയാവുന്ന കാര്യമല്ലേ അത്. KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല ഇടപെട്ടാൽ തകർന്ന് തരിപ്പണമാക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ ഉള്ള നിഗൂഢ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നടക്കില്ല മോനേ ദിനേശാ.... താങ്കളുടെ തട്ടിപ്പ് പരിപാടികൾ ഒരുകാലത്തും നടക്കില്ല. ക്നാനായ കത്തോലിക്കാരായ നല്ല മാതാപിതാക്കൾക്ക് പിറന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മൂലക്കാട്ട് പിതാവിലൂടെയാണ് നമ്മുടെ മോചനം എന്നുള്ളത്. ഇത് അറിയാൻ പാടില്ലാത്തതുകൊണ്ടാണോ താങ്കൾ കൃത്രിമമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് കോട്ടയം പിതാവിനെയും വൈദീകരേയും കഴിഞ്ഞ കൺവെൻഷനിൽ നിന്ന് മാറ്റി നിർത്തിയത്. ആദോപ്പള്ളിയച്ചൻ കൈക്കൊണ്ട തീരുമാനങ്ങൾ തെറ്റാണെങ്കിൽ കൺവെൻഷന് വിളിച്ചുവരുത്തി കാലാകാലങ്ങളിൽ പലർക്കിട്ടും പണികൊടുക്കുന്നപോലെ പണികൊടുക്കാമായിരുന്നല്ലോ. താങ്കളുടെ എക്സിക്കുട്ടീവിൽ ഉള്ള 80 % ഭാരവാഹികൾ അടക്കം കഴിഞ്ഞ കൺവെൻഷനിൽ പങ്കെടുത്തതിൽ 75 % പേരും ക്നാനായ റീജ്യനിലെ പള്ളികളിലും മിഷനുകളിലും സജീവ അംഗങ്ങളാണ്. ധാരാളം പണം വാരിയെറിഞ്ഞു കൊടുത്ത ധാരാളം പേരുണ്ട് അതിൽ. കൺവെൻഷന് ക്ഷണിക്കാൻ തീരുമാനിച്ച കഴിഞ്ഞ ചിക്കാഗോ നാഷണൽ കൗൺസിലിൽ തന്നെ വച്ച് മൂലക്കാട്ട് പിതാവിന് വണ്ടിക്കൂലി കൊടുക്കണ്ടായെന്ന് തീരുമാനിച്ച താങ്കൾ ഇന്നുവരെ മൂലക്കാട്ട് പിതാവുമായി നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ? താങ്കൾ KCCNA പ്രസിഡന്റ് ആയ അന്നുമുതൽ മുൻവിധിയോടെ കോട്ടയം രൂപതയ്‌ക്കിട്ടും അഭിവന്യ പിതാക്കന്മാർക്കിട്ടും വൈദീകർക്കിട്ടും പാര പണിയുകയും അവരിൽ നിന്ന് ക്നാനായ കത്തോലിക്കരെ അകറ്റി മാറ്റി തന്റെ ക്രിമിനൽ സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുകയുമല്ലേ ചെയ്തത് ?


4 ) ക്നാനായ വൈദീകർ എന്ടോഗമസ്സ്‌ മിഷനുകളും പള്ളികളും വേണമെന്ന് പറയുകയും SYNODAL CONSENSUS അംഗീകരിക്കുന്നു എന്നും പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും,  മൂന്ന് പിതാക്കന്മാരുടെ തീരുമാനം പരസ്പര വിരുദ്ധമാവുകയും ചെയ്യുന്നത്  വെള്ളക്കാരൻ മൈക്കിൾ പിതാവിന് മനസ്സിലാകുന്നുവെങ്കിൽ, ക്നാനായ സമുദായത്തിന് വെളിയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്ക് അംഗത്വം കൊടുത്താൽ അത് എന്ടോഗമസ്സ്‌ ആകില്ലായെന്ന നിസ്സാര തത്വം  എന്തുകൊണ്ട് മൂലക്കാട്ട് പിതാവിന് മനസ്സിലാകുന്നില്ല. 2001 ന് മുൻപുള്ള സങ്കര മിഷൻ സ്റ്റാറ്റസിലേക്ക് ക്നാനായ റീജ്യൻ തിരിച്ചുവിടണം എന്ന് തീരുമാനം എടുത്ത KCCNA പ്രസിഡന്റിന്റെ ബുദ്ധിയായിരിക്കില്ല എന്താണേലും മൂലക്കാട്ട് പിതാവിന് ഉണ്ടാവുക. ഇത് മനസ്സിലാക്കണം എങ്കിൽ കാനാക്കാരെ കണ്ട് പഠിക്കുക. അരയും തലയും മുറുക്കി വാളും പരിചയുമെടുത്ത് വത്തിക്കാന്റെ ഫാമിലിക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷനിൽ കാനോനിക്കൽ പെറ്റിഷൻ കൊടുത്ത് കമ്മീഷനെ വപ്പിച്ചത് ഇതിലെ അപകടം ഏറ്റവും കൂടുതൽ അവർക്ക് അറിയാവുന്നതായതുകൊണ്ടാണ്. പണ്ടത്തെക്കാലത്ത് വേദപാഠം പഠിക്കാതെ വളർന്ന ചിലർ ഊരുചുറ്റി കറങ്ങിയടിച്ചു അമേരിക്കയിൽ വന്നവർ മാർപ്പാപ്പയെ കുരിശുവരയ്‌ക്കാൻ പഠിപ്പിക്കുകയാണ്.  ഈയൊരു തത്വം അംഗീകരിച്ചുകഴിഞ്ഞാൽ നല്ല തന്തയ്‍ക്കും തള്ളയ്‌ക്കും പിറന്നവർ ആരും ഭാര്യയേയും പിള്ളേരേയും വിട്ട് തനിക്ക് മാത്രം മെംബർഷിപ്പ് വേണമെന്ന് ആവശ്യപ്പെടില്ല. ഇങ്ങനെയും ചിലർ ആവശ്യപ്പെട്ടേക്കാം. ഭാര്യയും പിള്ളേരുമില്ലാതെ ചിക്കാഗോയിലെ രണ്ട് പള്ളികളിലും കറങ്ങിനടക്കുന്ന രണ്ടു മൂന്ന് പേരെ ഞാൻ തന്നെ ഇടയ്‌ക്ക്‌ കാണാറുണ്ട്. ഈയൊരു തത്വം അംഗീകരിച്ചുകഴിഞ്ഞാൽ നമുക്ക് ക്നാനായ രൂപതയും കോട്ടയം രൂപതയുടെ വിസ്തൃതിവ്യാപിക്കലുമെല്ലാം നിസ്സാരമായി നടക്കുകയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുകയും ചെയ്യും. ( ഈയൊരു വിഷയം കൂടുതലായി അടുത്തൊരവസ്സരം ഉടനെതന്നെ പ്രതിപാദിക്കാം ) ഇവിടെയും മൈക്കിൾ പിതാവ് തന്റെ മനോഗതം വിവരിക്കാനും അയവിറക്കി വിഷമം പങ്കുവയ്‌ക്കാനും ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വീട്ടിൽ ചെന്നതല്ലായെന്ന് ഓർക്കുക. 


5 ) KCCNA പ്രസിഡന്റ് അഭിവന്യ മൈക്കിൾ മുൾഹാൾ പിതാവിനോട് വളരെ വ്യക്തമാക്കി പറഞ്ഞത് ജന്മവും കർമ്മവും കൊണ്ടാണ് ഒരുത്തൻ ക്നാനായക്കാരൻ ആകുന്നത്. ജന്മം കൊണ്ട് ക്നാനായക്കാരൻ ആകുന്നവർ കർമ്മം കൊണ്ട് അത് നിലനിർത്തുന്നു. അതിനാൽ മൂന്ന് പിതാക്കന്മാർ എടുത്ത SYNODAL CONSENSUS REJECT ചെയ്യുന്നു. ഇക്കാര്യത്തെപ്പറ്റി മൈക്കിൾ പിതാവ് പറഞ്ഞത് "THAT MAKE  SENSE " എന്നാണ്. പണ്ട് ഒരു രാജകുമാരൻ ബോധവൃക്ഷത്തിന്റെ ചുവട്ടിലിരുന്നപ്പോൾ ബോധം വന്ന് ബുദ്ധൻ ആയ കഥ നമുക്ക് അറിയാം. പരിശുദ്ധ കത്തോലിക്കാ സഭയിൽ അഞ്ചു ലക്ഷത്തിലധികം വൈദീകരും അയ്യായിരത്തിലധികം പിതാക്കന്മാരും നൂറ്റിയൻപതിലധികം കർദിനാൾമാരും ഉണ്ട്. ഇവരെയൊക്കെ ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ എത്രെയും പെട്ടന്ന് എത്തിച്ചിരുന്നെങ്കിൽ എത്ര വേഗം ഇവർക്കൊക്കെ SENSE കിട്ടിയേനെ. ഒരു ബോധവൃക്ഷത്തിന്റെ ചുവട്ടിൽ തടിച്ചുകൂടേണ്ട ആവശ്യം ഇല്ല. ആറും അറുപതും ഒരുപോലെയെന്ന് കേട്ടിട്ടുണ്ട്. പലകാര്യങ്ങളും ആർക്കാണ് ഇപ്പോൾ മനസ്സിലായി തുടങ്ങിയത് എന്ന് നമുക്കിപ്പോൾ അറിയാം. ഇനി എന്താണ് കർമ്മം  ? ഇന്നിപ്പോൾ ഓരോരുത്തരുടെയും സ്വകാര്യ താല്പര്യപ്രകാരം അഞ്ചോ ആറോ തരം കർമ്മങ്ങൾ നിലവിലുണ്ട്. ഇതിലേതാണ് വേണ്ടത് ? 1 ) കിട്ടിയവരും അവരുടെ കുടുംബവും 2 ) കിട്ടിയവരും കുട്ടികളും 3 ) സ്വവംശത്തിൽ കെട്ടിയാൽ മാത്രം മതി  4 ) സ്വവംശത്തിൽ കെട്ടിയാൽ മതി പിള്ളേർ ആരുടെയെങ്കിലും ആയാൽ മതി 5 ) ദത്തെടുക്കുന്ന കുട്ടികളും 6 ) സ്വവംശത്തിൽ കെട്ടി പിള്ളേരെ മുഴുവൻ സമുദായത്തിന് വെളിയിൽ കെട്ടിച്ചവർ 7 ) ക്നാനായ മാതാപിതാക്കളിൽ ജനിക്കുകയും സ്വവംശത്തിലുള്ള മാതാപിതാക്കളുടെ മക്കളെ വധുവോ വരനോ ആയി സ്വീകരിക്കുകയും അവർ ദൈവമക്കൾക്ക് ജന്മം കൊടുക്കുകയും അവർ വളർന്ന് വലുതായി കഴിയുംപോൾ സ്വവംശത്തിലെ ജീവിത പങ്കാളിയെ കണ്ടുപിടിച്ചു കൊടുത്ത് പൂർവീകരാൽ കൈമുതലായ അനുഗ്രഹങ്ങൾക്കൊണ്ട് നിറച്ചു വേറൊരു കുടുംബമാക്കി മാറ്റുക. ഞാൻ പറയുന്നു ഏഴാമത്തെയാണ് യഥാർത്ഥ ക്നാനായക്കാരും അവർക്കാണ് ക്നാനായ മിഷനും ക്നാനായ ഇടവകയും വേണ്ടത് എന്ന്. എവിടെപ്പോയി ഇപ്പോൾ നേതാക്കൾ ? പാപിനിയെ കല്ലെറിയാൻ വന്നവരോട് നിങ്ങളിൽ പാപം ചെയ്തവർ ആദ്യത്തെ കല്ലെടുത്ത് എറിയട്ടെയെന്ന് പറഞ്ഞു കീഴോട്ട് നോക്കിയിരുന്ന ഈശോ തലയുയർത്തിയപ്പോൾ അന്നത്തെ ശ്രീമാന്മാർ ഓടിയ ഓട്ടം നാം കണ്ടതാണ്. ലക്ഷങ്ങളും കൊടികളും പൊടിപൊടിച്ചു മക്കളെ ക്നാനായ സമുദായത്തിന് വെളിയിൽ കെട്ടിച്ചവരും കെട്ടിക്കാൻ ഉറപ്പിച്ചവരുമാണ് ഇന്ന് വീരവാദം മുഴക്കി ഗർജ്ജിക്കുന്നവർ. അവനവന്റെ സൗകര്യത്തിന് കിട്ടുന്ന മേന്മകൾ നോക്കി മക്കളെ മറ്റുള്ളവർക്ക് കെട്ടിച്ചുകൊടുത്തവർ ആണ് സമുദായത്തിന്റെ നന്മ പ്രസംഗിക്കുന്നത്. സ്വന്തം വീട്ടിൽ വടക്കുംഭാഗ മരുമക്കളെ മടിയിലുരുത്തി താലോലിക്കുന്ന മുത്തച്ഛനും മുത്തമ്മയും എങ്കിലും ആ മക്കളോടുള്ള ആദരവുകൊണ്ട് ഇത്തരം ഗർജ്ജനം ഒഴിവാക്കിക്കൂടേ  ? ഈ ഗർജ്ജിക്കുന്ന പലരും പുറത്ത് കെട്ടിയ മക്കളുടെ ഭാര്യമാർക്കുവേണ്ടിയും ഭർത്താക്കന്മാർക്ക് വേണ്ടിയും ക്രിസ്തുമസ്സിന് സമ്മാനം വാങ്ങിക്കുന്ന തിരക്കിലും നല്ല ഭക്ഷണം ഒരുക്കാനുള്ള പ്ലാനിംഗിലുമാണന്ന് അറിയുന്നു. 


6 ) ഇനി വേദനകൊണ്ട് പുളയുന്ന KCCNA പ്രസിഡന്റ് പറയുന്നത് ക്നാനായ റീജ്യൻ/  മിഷൻ അധികാരികൾ കർമ്മത്തിന്റെ പ്രാധാന്യം ഒരിക്കലും പറഞ്ഞിട്ടില്ലായെന്ന്. അതുപോലെ തന്നെ ആരും ഇതുവരെ പറഞ്ഞുകൊടുത്തില്ല ക്നാനായക്കാരൻ / ക്നാനായക്കാരി ക്നാനായക്കാരായിരിക്കുന്നത് വിവാഹത്തിലൂടെയാണ് എന്നുള്ളത്. ഇത് രണ്ടും ശുദ്ധ കളവുപറയാൻ മിടുക്കനായിരിക്കുന്നവർക്കേ ഇങ്ങനെ പറയാൻ പറ്റുകയുള്ളൂ. ഓറിയന്റൽ കോൺഗ്രിഗേഷനിൽ ജോലിനോക്കിയിരുന്ന മൈക്കിൾ പിതാവിന് സീറോ മലബാറിനെക്കുറിച്ചും ക്നാനായ സമുദായത്തെപ്പറ്റിയും വളരെ നല്ല അറിവ് കമ്മീഷനാകുന്നതിന്ന് മുൻപ് തന്നെ നന്നായിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ സെമിനാരികളിൽ പഠിക്കുന്ന എല്ലാവരും സഭാചരിത്രം പഠിക്കുമ്പോൾ നിർബന്ധമായും പഠിക്കുന്ന കാര്യമാണ് കോട്ടയം രൂപതയെക്കുറിച്ചും ക്നാനായ സമുദായത്തെപ്പറ്റിയും. കൂടാതെ ലത്തീൻ സഭയിലെ സകലർക്കും നന്നായി പേടിക്കേണ്ട ഒരു മാർപ്പാപ്പയാണ് വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയും അദ്ദേഹത്തിന്റെ സംഭാവനകളും. ക്നാനായക്കാരുടെ എന്ടോഗാമി പ്രാക്ടീസ് സഭയിൽ പറ്റില്ലായെന്നും അത് നിർത്തിക്കണം എന്നും പറഞ്ഞു കൊടുത്ത പരാതിയിന്മേൽ അന്വേഷണം ഒരു വർഷം ആകാറായപ്പോൾ താൻ എന്തിനാണ് ഈ കറങ്ങി നടക്കുന്നത് എന്നറിയില്ല ആരും ഈ സമുദായത്തിന്റെ ഏറ്റവും അടിസ്ഥാന പ്രത്യേകതകൾ പറഞ്ഞു തന്നില്ലായെന്ന് പറയുന്നതിനേക്കാൾ മണ്ടത്തരം വേറെ എന്തുണ്ട്. ചിക്കാഗോയിൽ അഞ്ഞൂറിലധികം ക്നാനായ റീജ്യൻ പ്രതിനിധികളുമായി സംവാദിച്ചപ്പോഴും കേരളത്തിലും അമേരിക്കയിലുമായി മറ്റനേകം അല്മായരും വൈദീകരുമായി സംവാദിച്ചപ്പോഴും ആരും സ്വവംശ വിവാഹനിഷ്ഠയിൽ ഉള്ള ക്നാനായക്കാരുടെ ജീവിത രീതിയും കോട്ടയം രൂപതയിലെ വിശ്വാസികളുടെയും പള്ളികളുടെ നിജസ്ഥിതി ആരും പറഞ്ഞുകൊടുക്കുകയോ മനസ്സിലാക്കിക്കുകയോ ചെയ്തില്ലായെന്ന് വിളിച്ചു കൂവാൻ KCCNA പ്രസിടെന്റിന്‌ അപാര തൊലിക്കട്ടിതന്നെ ഉണ്ടായിരിക്കണം. ഒരു കാര്യം സത്യമാണ്, KCCNA പ്രസിഡന്റ് ആവശ്യപ്പെട്ടപോലെ ഞങ്ങൾക്ക് പള്ളികളോ മിഷനുകളോ പ്രത്യേകമായി വേണ്ട. മറിച്ചു ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള ആരാധനാലയങ്ങളിൽ പോയിക്കോട്ടെയെന്നും ഞങ്ങൾ കുടുംബങ്ങളിലും കമ്മ്യൂണിറ്റി സെന്ററിലും എൻഡോഗമി പ്രാക്ടീസ് ചെയ്തുകൊള്ളാമെന്നും ഒറ്റക്കുട്ടിപോലും പറഞ്ഞിട്ടില്ല. കാരണം മൈക്കിൾ പിതാവിനെ നാളിതുവരെ കണ്ട നമ്മുടെ വൈദീകരിൽ കേരളത്തിൽ നിന്നുള്ള ഒരു വൈദീകൻ ഒഴികെ ബാക്കിയെല്ലാവരും പിന്നെ മുഴുവൻ അല്മായരും അതി ശക്തമായി എന്ടോഗമസ്സ്‌ പള്ളികൾക്ക് വേണ്ടിത്തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്തിന് ഡൽഹിയിൽ നിന്ന് നമ്മുടെ നാല് മിഷിനറി പിതാക്കന്മാരും വൈദീക പ്രതിനിധികളുംപോലും നമുക്ക് സ്വതന്ത്രമായ HIERARCHY തന്നെ വേണമെന്നാണ് ആവശ്യപ്പെട്ടത്. 


7 ) മാറിക്കെട്ടിയവരുടെ ഭാര്യമാരും ഭർത്താക്കന്മാരും കോടതിയിൽ പോയാൽ SYNODAL CONSENSUS പ്രകാരം അവർക്ക് ക്നാനായ ഇടവകകളിൽ അംഗത്വം കൊടുക്കണം. കാനഡക്കാരനായ മൈക്കിൾ പിതാവ് വത്തിക്കാനിൽ നിന്ന് ഏൽപ്പിച്ച കമ്മീഷൻ ജോലിക്ക് വന്നിട്ട് അമേരിക്കയിലെ ജഡ്ജിയുടെ പണിയാണോ എടുക്കുന്നത് ? ഈ കാര്യം അമേരിക്കയിൽ ചിലവാകില്ല സഭയുടെ കാര്യങ്ങൾ സഭയും രാജ്യത്തിന്റെ കാര്യം രാജ്യവുമാണ് അമേരിക്കയിൽ തീരുമാനിക്കുന്നത് എന്നതിനാൽ മതകാര്യങ്ങളിൽ കോടതി ഇടപെടില്ലായെന്ന് വ്യക്തമായതുകൊണ്ടാണ് കാനാക്കാർ കേരളത്തിൽ പോയി SYNODAL CONSENSUS ന് എതിരെ കേസ്സ് കൊടുത്തിരിക്കുന്നത്. അവിടെ നിന്നും വിധികിട്ടിയാൽ വാലും പൊക്കി നടക്കാനാണ് കാനാക്കാർ ശ്രമിക്കുന്നത്. അമേരിക്കൻ കോടതി കാര്യങ്ങൾ ഒരിക്കലും മൈക്കിൾ പിതാവിന്റെ അജണ്ടയിൽ ഉള്ളകാര്യവുമല്ല ഇത്തരം വങ്കത്തരങ്ങൾ KCCNA പ്രസിഡന്റ് ശ്രീമാൻ പൂഴിക്കാലയുടെ മനക്കോട്ടയാണ്. ഇങ്ങനെയൊരു കാര്യം ഉണ്ടാകില്ല മറിച്ചു അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ മതത്തിനുള്ളിലെ കാര്യങ്ങളിൽ എന്താണ് നടക്കുക എന്നുള്ളതിന്റെ വളരെ വിലയേറിയ നിയമോപദേശം KCCNA പ്രസിഡന്റിന്റെ കീശയിൽ തന്നെ കിടപ്പുണ്ട്. കുടുംബങ്ങളിൽ എൻഡോഗമി നടത്താനും അതനുസരിച്ചു ജീവിക്കാനും പാലിക്കാത്തവരെ പുറത്താക്കാനും ഈ കപട നേതാക്കളേയും അവരുടെ വാലാട്ടികളേയും ഞാൻ വെല്ലുവിളിക്കുന്നു. 


8 ) സീറോ മലബാർ രൂപത സ്ഥാപിച്ചപ്പോൾ അവർ തന്ന ഉറപ്പ് അനുസ്സരിച്ചു "PROTECTION OF ETHNICITY OF MINORITY RIGHTS " പ്രകാരമുള്ള വാഗ്‌ദാനം പാലിക്കപ്പെട്ടിട്ടില്ല. അത് തന്നെയാണ് ക്നാനായക്കാർ ആവശ്യപ്പെടുന്നത്. അതെ ഇതുതന്നെയാണ് ക്നാനായക്കാർ ആവശ്യപ്പെടുന്നത്. അപ്പോൾ 2001 ൽ താങ്കൾ ആവശ്യപ്പെട്ട സങ്കര മിഷനുകളും ഇടവകകളും ഇതാ പിടിച്ചോ എന്നുപറഞ്ഞാൽ അത് തന്നെയല്ലേ കാനായും ആവശ്യപ്പെടുന്നത്. 2001 ൽ താങ്കളുടെ എക്സിക്കുട്ടീവ് എടുത്ത തീരുമാനവും വത്തിക്കാനിലും മറ്റ് സ്ഥലങ്ങളിലും കൊടുത്ത അപേക്ഷകളും ഒന്നെടുത്ത് വായിക്കുക. അപ്പോഴറിയാം താങ്കളുടെ വിഡ്ഢിത്തരങ്ങളുടെ പെരുമഴ. ഇനി പറയുക താങ്കളുടെ വിഡ്ഢിത്തരങ്ങളിൽ നിന്ന് നമ്മുടെ മുഴുവൻ പിതാക്കന്മാരും വൈദീകരും ക്നാനായ സമുദായത്തെ രക്ഷിക്കുകയായിരുന്നു എന്ന്. SYNODAL CONSENSUS ഉണ്ടാക്കുന്നവരെ അങ്ങാടിയത്ത് പിതാവ് വരെ 2001 ലെ KCCNA നാഷണൽ കൗൺസിൽ എടുത്ത പടുവിഡ്ഢിത്തീരുമാനം മൂടി വയ്‌ക്കുകയായിരുന്നു. സണ്ണി പൂഴിക്കാല ഖജാൻജിയായ KCCNA യുടെ എക്സിക്കുട്ടീവ് 2001 ൽ സ്പോൺസർ ചെയിത ആ തീരുമാനം നടപ്പിൽ വരുത്തിയിരുന്നുവെങ്കിൽ ഇന്ന് ലോകത്തിലുള്ള ക്നാനായക്കാർ പലരേയും തിരണ്ടിവാലുകൊണ്ട് മുരിക്കിൽ കെട്ടി കൈകാര്യം ചെയ്തേനെ. 


9 ) കോട്ടയം രൂപതയും പിതാക്കന്മാരും വൈദീകരും അൽമായ സംഘടനാ നേതാക്കളെ കാണുന്നതിന് മൈക്കിൾ പിതാവിനെ തടയാൻ ശ്രമിച്ചു, വിമുഖതകാണിച്ചു എന്നുള്ള വിഷമകരമായ കാര്യം പിതാവ് അറിയിച്ചു. കോട്ടയം പിതാവ് ആരെയും പ്രത്യേകമായി മൈക്കിൾ പിതാവിന്റെയടുത്ത് തന്റെ വ്യക്തിപരമായ അജണ്ട നടപ്പിലാക്കാൻ പറഞ്ഞുവിട്ടിട്ടില്ല എന്നുമാത്രമല്ല കമ്മീഷന്റെ പ്രവർത്തനത്തിന് തടസ്സമാകുന്ന ഒരു പ്രവർത്തിയും സംഭാഷണവും ഒരിക്കലും ആരിൽ നിന്നും ഉണ്ടാകരുത് എന്ന് പ്രത്യേകം താക്കീത് ചെയിതു. കാനാക്കാർ കൊടുത്ത പരാതിയിൻമേൽ നടക്കുന്ന കമ്മീഷന്റെ മുൻപാകെ തന്റെ അജപാലനത്തിൻ കീഴിലുള്ള സകലരോടും നമ്മുടെ പൂർവീകർ കൈമാറിത്തന്ന പൈതൃകങ്ങൾ എന്തെല്ലാമാണോ അതെല്ലാം ഒരു തരത്തിലും ഞങ്ങൾ ഉപേക്ഷിക്കില്ല എന്ന സത്യം കഴിയുന്നപോലെ ഒരു COMPROMISE ഉം ഇല്ലാതെ അറിയിക്കാനാണ് പറഞ്ഞത്. കോട്ടയം രൂപതയിൽ നിന്ന് യാത്ര തിരിച്ച മൈക്കിൾ പിതാവിന് കോട്ടയം രൂപതയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട അമൂല്യ രേഖാശേഖരങ്ങളുടെ കോപ്പികളുടെ ഒരു പെട്ടിയാണ് കഴിഞ്ഞ വേനലിന് നാട്ടിൽ ചെന്നപ്പോൾ കൊടുത്തുവിട്ടത്. കാനായുടെ ആൾക്കാരും അഭിവന്യ ഭരണികുളങ്ങര പിതാവുമൊക്കെ കാണുന്ന കമ്മീഷണർ മൈക്കിൾ പിതാവിന്റെയടുത്ത് KCCNA പ്രസിഡന്റ് സണ്ണി പൂഴിക്കാല പോയാൽ കൂടുതലായി എന്ത് അപകടമാണ് വരുത്താനുള്ളത് ? തനിക്ക് വിലയുണ്ടാക്കാനുള്ള പീറ തന്ത്രമാണ് മൈക്കിൾ പിതാവിന്റെ പേര് പറഞ്ഞു ഈ കാണിക്കുന്നത്. 


10 ) നല്ലൊരു ഭാഗം ചിലവഴിച്ചത് അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികളുടെ കൂദാശകളെപറ്റിയാണ്. DEFACTO മെംബർ ആയ നമുക്ക് ലോക്കൽ റോമൻ കത്തോലിക്കാ പള്ളികളിൽ നിന്ന് കൂദാശകൾ യധേഷ്ടം സ്വീകരിക്കാൻ അവകാശമുണ്ട്. സീറോ മലബാർ സഭക്കാർ ആണെങ്കിലും നമ്മുടെ അവകാശങ്ങൾ REJECT ചെയ്യാൻ ആർക്കും അവകാശമില്ല. ഓറിയന്റൽ കോൺഗ്രിഗേഷനിൽ നിന്നും നമുക്ക് ലഭിച്ച മറുപടി CANON LAW അനുസരിച്ചു കൂദാശകൾ യഥേഷ്ടം സ്വീകരിക്കാൻ നമുക്ക് അവകാശം ഉണ്ട്. തലയിൽ ഒട്ടും ആൾത്താമസ്സം ഇല്ലാത്ത ഒരാൾക്ക് ഇതിൽ കൂടുതൽ ഒരു പിതാവ് എന്ത് മറുപടി നൽകും. KCCNA പ്രസിഡന്റ് ഇക്കാര്യത്തിൽ കൊടുത്ത അപേക്ഷയുടെ പശ്ചാത്തലം കഴിഞ്ഞ കൺവെൻഷൻ ആയിരുന്നു. തന്റെ എക്സിക്കുട്ടീവ് എന്തോ കാട്ടിക്കൂട്ടുന്നു എന്ന് കാണിക്കാൻ തട്ടിക്കൂട്ടിയ ഒരു തട്ടിപ്പ് പരിപാടിയായിരുന്നു അത്. കൺവെൻഷനിൽ വീരവാദം മുഴക്കിയ ശബ്ദം കേട്ട് രോമാഞ്ചപുളകിതരായി പലരും ( കൂലിയെഴുത്തുകാർ ) വീട്ടിൽ പോയി. RECONCILIATION കമ്മിറ്റിയിലുള്ള പലരോടും ഇങ്ങനെയൊരപേക്ഷ കൊടുക്കുന്നതിലെ പൊള്ളത്തരവും അർത്ഥശൂന്യതയും വിവരിച്ചുകൊടുത്തതാണ്. ലത്തീൻ സഭയുടെ പൂർണ്ണമായ അധീനതയിൽ സീറോ മലബാർ പോലുള്ള സഭാ വിശ്വാസികളുടെ ആദ്ധ്യാൽമീക കാര്യങ്ങൾ പരിഹരിക്കാനുള്ള എല്ലാ നിയമങ്ങളും സൗകര്യങ്ങളും നിലവിൽ ഉള്ളതിനാൽ പ്രത്യേക ആനുകൂല്യങ്ങൾ കൂദാശയുടെ കാര്യത്തിൽ ഇല്ലായെന്നാണ് വ്യക്തമായി ഓറിയന്റൽ കോൺഗ്രിഗേഷൻ കാർഡിനാൽ പ്രീഫെക്ട് പറഞ്ഞിരിക്കുന്നത്. ​​അഭിവന്യ കർദിനാൾ ലിയനാർഡോയുടെ കത്ത് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


തനിക്ക് പറ്റിയ അമിളിയും വിഡ്ഢിത്തരവും മറച്ചുവയ്‌ക്കാൻ എത്രതവണ നുണകൾ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല. ഏതെങ്കിലും വൈദീകരും മെത്രാനും കൂദാശകൾ നൽകാൻ വിസമ്മിതിച്ചാൽ അവരെ സഹായിക്കാനും നിയമോപദേശം നൽകാനും KCCNA ഒരു HELPLINE തുടങ്ങുകയായിരുന്നു വേണ്ടത്. പൗരസ്ത്യ കാനോൻ നിയമത്തിലെ വിവാഹത്തെപ്പറ്റിയുള്ള ഭാഗം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 
കുട്ടിക്കാലത്ത് വേദോപദേശം കേൾക്കാത്തവരും മതബോധന ക്ലാസ്സുകളിൽ പങ്കെടുക്കാത്തവരും ഇനിയെങ്കിലും എന്താണ് കത്തോലിക്കാ സഭയെന്ന് പഠിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. മാമോദീസായെന്ന പ്രവേശക കൂദാശയുടെ ഓരോ അപ്പസ്തോലിക സഭയിലൂടെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ നാമെല്ലാവരും ഒരുമിക്കുകയാണ്. ആദിമ സഭയിൽ വിശുദ്ധ പത്രോസിന്റെ നേതൃത്വത്തിൽ ശിഷ്യന്മാരെല്ലാം ഒരുമിക്കുന്നപോലെയാണ് ഓരോ അപ്പസ്തോലന്മാരുടെയും പൈതൃകത്തിൽ അടിസ്ഥാനപ്പെട്ട പ്രാദേശിക സഭകളിൽ അംഗങ്ങളായി  നമ്മളെല്ലാം പരിശുദ്ധ കത്തോലിക്കാ സഭയെന്ന ഏകസഭയിൽ ഒരുമിക്കുന്നത്. ലത്തീൻ എന്ന പാശ്ചാത്ത്യസഭയ്‌ക്കും ഇരുപത്തിമൂന്ന് പൗരസ്ത്യസഭയ്‌ക്കും തങ്ങളുടേതായ വ്യതിരക്തമായ ദൈവശാസ്ത്രവും പൈതൃകവും വിശ്വാസവും തത്വശാസ്ത്രവുമെല്ലാം ഉണ്ട്. സഭകളുടെ ഐക്യത്തിനും ദൈവജനത്തിന്റെ നന്മയ്‌ക്കുമായി DIVINE LAW, CANON LAW, PARTICULAR CANON LAW പിന്നെ പള്ളിയോഗ നടപടിക്രമങ്ങൾ എന്നിങ്ങനെ പല നിയമങ്ങൾ ഉണ്ട്. എല്ലാ നിയമങ്ങളും മനുഷ്യരെ ദൈവത്തിങ്കലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. മനുഷ്യൻ നിയമത്തിന് വേണ്ടിയല്ല മറിച്ചു നിയമം മനുഷ്യന് വേണ്ടിയാണ്. അതിനാൽ തന്നെ സഭയുടെ അവസ്സാന വാക്ക് നിയമത്തിന്റേതല്ല മറിച്ചു മനുക്ഷ്യ നന്മയുടെയും സ്നേഹത്തിന്റേയുമാണ്. തെമ്മാടിത്തം കാണിക്കുന്ന സഭാധികാരികളിൽ നിന്ന് നീതി ലഭിക്കാൻ ധാരാളം സംവിധാനങ്ങൾ ഉണ്ട്. അത് പറഞ്ഞുകൊടുത്ത് സാമൂഹ്യബോധവൽക്കരണം നടത്തേണ്ടവർ സഭയെ നശിപ്പിക്കാൻ രാഷ്ട്രീയം കളിക്കുന്നു. കൂദാശകൾ സഭാമാതാവിന്റെ ദാനമാണ് അത് മക്കളുടെ അവകാശം ആണ്. അത് നിഷേധിക്കാൻ ഒരു പുരോഹിതനും അധികാരം ഇല്ല. എന്നാൽ സഭകൾ മാറി കൂദാശകൾ സ്വീകരിക്കാൻ ചില മാനദണ്ഡങ്ങൾ നമ്മൾ പാലിക്കണം. നമ്മുടെ ആവശ്യങ്ങൾ തൊട്ടറിഞ്ഞുകൊണ്ട് വേണ്ട ക്രമീകരണങ്ങൾ നടത്താൻ മെത്രാനാണ് നമ്മുടെമേൽ അധികാരം. അല്ലങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന സഹായ മെത്രാനോ അല്ലങ്കിൽ പുരോഹിതനോ ആണ് ഓരോ വ്യക്തിയുടെയും പ്രത്യേകമായ സാഹചര്യം കണക്കിലെടുത്ത് വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കി കൊടുക്കേണ്ടത്. 


ഗുണത്തേക്കാളേറെ നാശങ്ങൾ വിതച്ചു ക്നാനായ സമുദായത്തിന് നാണക്കേട് ഉണ്ടാക്കിയ KCCNA പ്രസിഡന്റ് ക്നാനായ സമുദായത്തിന് അപമാനമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിരവധി ഭീഷിണികൾ എനിക്ക് ദിവസ്സവും വരുന്നുണ്ട്. KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയ്‌ക്ക് വേണ്ടി അദ്ദേഹത്തിന്റെ വാനരസേന അരയും തലയും മുറുക്കി കളത്തിൽ ഇറങ്ങിയിരിക്കുന്നത് ഞാൻ കണ്ടു. ക്രിസ്തുമസ്സിന്റെ ഈ സുന്ദരമായ കാലഘട്ടത്തിൽ ലോകം മുഴുവൻ പ്രാർത്ഥനയോടെ ഉണ്ണീശോയെ സ്വീകരിക്കാൻ കാത്തിരിക്കുംപോൾ കള്ളത്തരങ്ങൾ തട്ടിവിട്ടാൽ ആരും പ്രതികരിക്കില്ലായെന്നാണ് KCCNA പ്രസിഡന്റും കൂട്ടാളികളും കരുതിയത്. ക്നാനായ സമുദായത്തെയും പരിശുദ്ധ കത്തോലിക്കാ സഭയേയും സംരക്ഷിക്കാൻ പലരും ഇവിടെയുണ്ടെന്ന സത്യം അറിയുക. ആരെയും ഭയപ്പെടില്ലയെന്ന് മാത്രമല്ല അനീതിക്കെതിരെ മരണം വരെ ഞാൻ പോരാടും. എന്റെ ദൈവം എനിക്ക് തുണയുള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം. അടുത്തതിൽ സഭയെയും സമുദായത്തെയും തകർക്കാൻ ശ്രമിക്കുന്ന നാരകീയ ശക്തികളെയും വ്യക്തികളെയും അവരുടെ പ്രശ്നങ്ങളെയും അവർ എന്ത് ആഗ്രഹിക്കുന്നുവെന്നും തുറന്നു കാണിക്കും. 


ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

Thursday, December 8, 2016

KCCNA പ്രസിഡന്റിന്റെ ഫെയിസ്‍ബുക്ക്‌ ലൈവും അതിലെ ഞെട്ടിക്കുന്ന പച്ചക്കള്ളങ്ങളുടെ പെരുമഴയും. ഭാഗം - 1

പ്രിയമുള്ളവരേ,

രണ്ട് ദിവസ്സം മുൻപിറങ്ങിയ KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ മുഖം നഷ്ടപ്പെട്ട ഫെയ്‌സുബുക്ക് ലൈവിനുള്ള മറുപടിയാണ് ഇവിടെ കൊടുക്കുന്നത്. ഒക്ടോബർ 24 ന് ഓറിയന്റൽ കോൺഗ്രിഗേഷൻ നിയമിച്ച ഏകാംഗ പൊന്തിഫിക്കൽ കമ്മീഷനർ അഭിവന്യ മാർ മൈക്കിൾ പിതാവുമായി  ശ്രീമാൻ സണ്ണി പൂഴിക്കാല നടത്തിയ  കൂടിക്കാഴ്ച്ചയുടെ രത്നച്ചുരുക്കമെന്ന പേരിലാണ്  കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി പത്തുമണിക്ക് ലൈവ് പുറത്ത് വന്നിരിക്കുന്നത്. ശുദ്ധ അസംബന്ധങ്ങളും മണ്ടത്തരങ്ങളും ഒരു നാണവും ഇല്ലാതെ വിളിച്ചു സോഷ്യൽ മീഡിയയിലൂടെ വിളിച്ചു പറഞ്ഞു ക്നാനായ സമുദായത്തെ നാറ്റിക്കാൻ KCCNA പ്രസിഡന്റ് സ്ഥാനം എങ്ങിനെ ദുർവിനിയോഗം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത്രയും നാളും മണ്ടത്തരങ്ങൾ വിളിച്ചു കൂവാതിരുന്നത് കാര്യങ്ങളുടെ രഹസ്യസ്വഭാവവും അഭിവന്യ മാർ മൈക്കിൾ പിതാവിന്റെ അനുവാദം ഇല്ലാതെ കൂവുന്നത് ശരിയല്ലല്ലോയെന്നും വിചാരിച്ചിട്ടാണ് എന്ന് ആമുഖമായി പറയുന്നു. എന്നാൽ അഭിവന്യ പിതാവിന്റെ അനുവാദം കിട്ടിയതായി പറയുന്നുമില്ല. പുറം വാതിലിലൂടെ അടുത്ത പത്ത് വർഷത്തേക്ക്‌ KCCNA യുടെ തലപ്പത്ത് കയറിപ്പറ്റാൻ ശ്രമിച്ചു പരാജയപ്പെട്ട എട്ടിന്റെ പണികിട്ടിയ കഴിഞ്ഞ കുപ്രസിദ്ധമായ KCCNA നാഷണൽ കൗൺസിലിൽ പോലും കൃത്യമായി പറയാൻ കഴിയാതെ വിഷാദമൂകനായി കീഴോട്ടും കുനിഞ്ഞിരുന്ന് ഒഴുക്കൻ മട്ടിൽ ആരെയോ എവിടെയോ വച്ച് കണ്ടു എന്ന് പറഞ്ഞൊഴിഞ്ഞ ഈ വഞ്ചനയുടെ നാൾവഴികൾ എല്ലാവരും അറിയുകയും ലൈവിലെ പൊള്ളത്തരങ്ങളും മണ്ടത്തരങ്ങളും വിശകലനം ചെയ്യുകയും വേണം.



മീറ്റിങ്ങിന്റെ നാൾവഴികൾ:

1 ) ക്നാനായ വിഷയങ്ങളെപ്പറ്റി അന്വേഷിക്കുവാൻ ഒരു പൊന്തിഫിക്കൽ കമ്മീഷൻ നിയുക്തമായതായി KCCNA എക്സിക്കുട്ടീവിന് ബോദ്ധ്യപ്പെടുകയും നാളിതുവരെ KCCNA യെ ആരും ഉൾപ്പെടുത്തുകയോ അറിയിക്കുകയോ ചെയ്യാത്തതിനാൽ ഈ കമ്മീഷനെ സമീപിച്ചു കാണുവാനും സംസ്സാരിക്കുവാനും ഉള്ള സമയം ചോദിക്കാൻ KCCNA എക്സിക്കുട്ടീവ് പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കലയെ ചുമതലപ്പെടുത്തുകയും ശ്രീമാൻ സണ്ണി പൂഴിക്കാല കമ്മീഷനെ കാണുവാനുള്ള അനുവാദം ചോദിക്കുന്നു.

2 ) ഒക്ടോബർ 18 ന് അഭിവന്യ മാർ മൈക്കിൾ പിതാവിന്റെ മറുപടി കത്ത് ശ്രീമാൻ സണ്ണി പൂഴിക്കാലയ്‌ക്ക് വരുകയും TORONTO യിലുള്ള OAKVILLE എന്ന സ്ഥലത്ത് വച്ച് 24 നോ അല്ലങ്കിൽ 25 നോ കാണാൻ സാധിക്കുമോയെന്ന് ആരായുകയും ചെയ്യുന്നു.
 
3 ) അന്ന് തന്നെ രാത്രി കൂടിയ KCCNA എക്സിക്കുട്ടീവ് ഓഫീസ്സർമാരുടെ മീറ്റിങ്ങിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും പിതാവിനോട് നവംബർ അഞ്ചാം തിയതി നയാഗ്രാ വെള്ളച്ചാട്ടത്തിനടുത്ത് കൂടുന്ന KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാനും പ്രസംഗിക്കുവാനും  അതിനുമുൻപായി KCCNA എക്സിക്കുട്ടീവുമായി ഒരു മീറ്റിങ്ങ് നടത്തുവാനും ഇത് പറ്റില്ലെങ്കിൽ നവംബർ നാലിന് വെള്ളിയാഴ്ച്ച KCCNA എക്സിക്കുട്ടീവുമായി മാത്രം കൂടുവാനും അനുവാദം ചോദിക്കാൻ തീരുമാനിക്കുന്നു. മാത്രമല്ല ഈ രണ്ട് കാര്യങ്ങളും പറ്റില്ലെങ്കിൽ പിതാവിന്റെ ഇഷ്ടം പോലെ TORONTO യിൽ തന്നെ മീറ്റിങ്ങ് കൂടുവാനും എല്ലാ എക്സിക്കുട്ടീവ് ഓഫീസ്സർമാരും സാധിക്കുമെങ്കിൽ എക്സിക്കുട്ടീവിലെ മറ്റ് അംഗങ്ങളെയും പങ്കെടുപ്പിക്കാനും തീരുമാനിക്കുന്നു. 

4 ) KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാല തങ്ങളുടെ സൗകര്യവും ആഗ്രഹങ്ങളും അഭിവന്യ പിതാവിനെ അറിയിക്കുകയും ഒക്ടോബർ 19 ന് അഭിവന്യ മൈക്കിൾ പിതാവ് തനിക്ക് KCCNA നാഷണൽ കൗൺസിലിൽ പങ്കെടുക്കാനും ആ സമയത്ത് യാതൊരു കാരണവശാലും അമേരിക്കയിൽ ആയതിനാൽ പറ്റില്ലായെന്നും അറിയിക്കുന്നു. 

5 ) ഒക്ടോബർ 24 ന് 12 .14 PM ന് KCCNA എക്സിക്കുട്ടീവിനും KCCNA രൂപം കൊടുത്ത RECONCILIATION കമ്മിറ്റി അംഗങ്ങൾക്കും ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഇമെയിൽ വന്നു. അതുപ്രകാരം ഒരുമണിക്കൂറിനുള്ളിൽ അഭിവന്യ മൈക്കിൾ പിതാവ് ശ്രീ സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം ബാൾട്ടിമോറിൽ നിന്നാണ് തന്റെ വീട്ടിലേക്ക് വരുന്നത് എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അറിയിക്കുന്നു. 

6 ) അഭിവന്യ മൈക്കിൾ പിതാവ് ഒക്ടോബർ 23 ന് തന്നെ ശ്രീ സണ്ണി പൂഴിക്കാലയെ ഒക്ടോബർ 24 ന്റെ മീറ്റിങ്ങ് കാര്യം ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു. ഇക്കാര്യം ബോധപൂർവം തന്റെ കൂടെ ആരും ഉണ്ടാകാതിരിക്കാൻ മറച്ചു വയ്‌ക്കുകയും KCCNA എക്സിക്കുട്ടീവ് ഓഫീസ്സർമാരെയും RECONCILIATION നെയും പറ്റിക്കുകയും ചെയിതു. അമേരിക്കയിൽ നിന്ന് ആരും വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കുകയും താനല്ലാതെ ഈ ലോകത്ത് വേറെ ഒരാളും കൂട്ടത്തിൽ ഉണ്ടാകാൻ പാടില്ലായെന്ന് മറ്റുള്ളവർക്ക്‌ ഒരുമണിക്കൂർ നോട്ടീസ് നൽകി ഉറപ്പുവരുത്തുകയും ചെയിതു. 

7 ) ഒക്ടോബർ 25 ന് രാവിലെ അമേരിക്കൻ ക്നായെന്ന ഗൂഗിൾ ഗ്രൂപ്പിലൂടെ പൊന്തിഫിക്കൽ കമ്മീഷണർ അഭിവന്യ മൈക്കിൾ പിതാവും KCCNA പ്രസിഡന്റ് ശ്രീമാൻ സണ്ണി പൂഴിക്കാലയും തമ്മിൽ കൂടിക്കാഴ്ച്ച സണ്ണി പൂഴിക്കാലയുടെ വീട്ടിൽ വച്ച് നടത്തിയതായി BREAKING NEWS അതീവപ്രാധാന്യത്തോടെ പുറത്തുവരികയും കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കുമെന്നും അറിയിച്ചു. ഈ വിവരങ്ങൾ KCCNA യുടെ ഒരു ഔദ്യോഗിക കമ്മ്യൂണിക്കേഷനുകളിലൂടെയും എക്സിക്കുട്ടീവ് അടക്കം ആരെയും അറിയിച്ചിട്ടില്ല. എന്നാൽ അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പിന് പൂഴിലീക്കിലൂടെ നിഷ്പ്രയാസം കിട്ടി. 

8 ) അഞ്ചാം ദിവസ്സം ( ഒക്ടോബർ 28 ന് ) KCCNA എക്സിക്കുട്ടീവ് കൂടി അഭിവന്യ മൈക്കിൾ പിതാവുമായുള്ള തന്റെ കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ഹ്രസ്സ്വമായി അവതരിപ്പിക്കുന്നു. 

9 ) നവംബർ 5 ന് നയാഗ്രാ വാട്ടർ ഫാളിൽ വച്ച് നടന്ന KCCNA നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അടുത്ത പത്ത് വർഷം കുറുക്കുവഴികളിലൂടെ പത്തോളം കമ്മിറ്റികളിൽ കുറുക്കുവഴികളിലൂടെ കയറിക്കൂടാനുള്ള എല്ലാം പരിശ്രമവും നഷ്ടപ്പെട്ട ദുഃഖഭാരത്തിൽ അലസ്സമായി അഭിവന്യ പിതാവുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ഹ്രസ്വമായി പറഞ്ഞു തടിതപ്പി.

10 ) KCCNA ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ഫെയ്‌സുബുക്കിലൂടെയുള്ള നിരുത്തരവാദിത്ത്വപരമായ ലൈവ് പ്രസംഗത്തിനുള്ള ശക്തമായ മറുപടി. ക്നാനായ സമുദായ കാര്യങ്ങളെപ്പറ്റി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പരിശുദ്ധ സിംഹാസനത്തിൻ കീഴിലുള്ള ഓറിയൻയന്റൽ കോൺഗ്രിഗേഷൻ ഏൽപ്പിച്ച ഏകാംഗ കമ്മീഷൻ അഭിവന്ദ്യ മൈക്കിൾ മുൽഹാൾ പിതാവ് തന്നോട് മനസ്സ് തുറന്നു പല വിഷമ കാര്യങ്ങളും പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീമാൻ സണ്ണി പൂഴിക്കാലാ പല കാര്യങ്ങളും വിളമ്പുന്നത്. ഒരിക്കലും ഒരു കമ്മീഷനും ചെയ്യില്ലാത്തതും പറയില്ലാത്തതുമായ വുക്തിപരമായ കാര്യമാണ് ശ്രീമാൻ സണ്ണി പൂഴിക്കാലയോട് പറഞ്ഞു എന്ന് പറയുന്നത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞു ക്നാനായ സമുദായത്തെ വഞ്ചിക്കുകയാണ് ഇത്തരം കപട നേതാക്കൾ. കാപട്യത്തിന്റെയും വഞ്ചനയുടെയും പ്രതിരൂപങ്ങളായ സമുദായ ദ്രോഹികളിൽനിന്നും ക്നാനായ സമുദായത്തെ രക്ഷിക്കാൻ ഉണരുവിൻ ക്നാനായ സഹോദരങ്ങളെ. ശ്രീമാൻ സണ്ണി പൂഴിക്കാലയുടെ ലൈവിനുള്ള മറുപടി കേൾക്കാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


മൂന്നരമണിക്കൂർ നേരം നീണ്ട് നിന്ന കൂടിക്കാഴ്ച്ചയുടെ സംഗ്രഹവും സത്യങ്ങളും അടുത്തതിൽ പ്രതിപാദിക്കാം. കഴിഞ്ഞ KCCNA കൺവെൻഷന് പന്ത്രണ്ടായിരത്തോളം ഡോളർ യാത്രാക്കൂലിയെഴുതിയെടുത്തത് ബഹുമാനപ്പെട്ട പ്രസിഡന്റ് തന്നെയോ അതോ കൂട്ട് പങ്കാളികൾ വേറേയും ഉണ്ടോയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. എനിക്കെതിരെ കേസ്സ് കൊടുക്കാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോയെന്ന് അന്വേഷണം നടത്തുകയും വക്കീലന്മാരുടെ ചില ഉപദേശങ്ങൾ കിട്ടിയതായും അറിയുന്നു. 

സ്നേഹത്തോടെ,

ജയ്‌മോൻ നന്തികാട്ട്

Monday, November 14, 2016

നാണം കെടുത്താൻ ശ്രമിച്ചു നാണം കെട്ടുപോയ KCCNA പ്രസിഡന്റ് !!! കൺവെൻഷൻ കിക്കോഫിൽ യാത്രാപ്പടി പന്ത്രണ്ടായിരത്തോളം ഡോളർ !!!



ആസ്ട്രേലിയക്ക് പോയതിന് KCCNA പ്രസിഡന്റ് വണ്ടിക്കൂലി വാങ്ങിയിട്ടില്ല. പകരം കൺവെൻഷൻ കിക്കോഫിനായി യാത്രാപ്പടിയിനത്തിൽ പന്ത്രണ്ടായിരത്തോളം ഡോളർ പലവകയായി എഴുതിയെടുത്തു. KCCNA പ്രസിഡന്റ് സാംബത്തീക കാര്യങ്ങളിൽ തന്റെ സുതാര്യമായ ഭരണ നൈപുണ്യം വിശദീകരിച്ചുകൊണ്ടും തനിക്കെതിരെ ശ്രീമാൻ സിറിയക്ക് പുത്തൻപുരയിൽ അപകീർത്തികരമായ ഇമെയിൽ അയച്ചിതിന് KCCNA നാഷണൽ കൗൺസിലിൽ മാപ്പ് പറഞ്ഞു പ്രശ്നം തീർത്തുവെന്നും പറഞ്ഞു സമൂഹത്തിന് മുഴുവനുമായി കത്ത് അയച്ചത് എല്ലാവർക്കും കിട്ടിയല്ലോ. ആ കത്തിൽ  KCCNA പ്രസിഡന്റ്  Mr. Sunny Poozhikala ശ്രീമാൻ സിറിയക്ക് പുത്തൻപുരയുടെ മാപ്പ് സ്വീകരിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. KCCNA ഭരണഘടനയുടെ അന്തസത്ത കളഞ്ഞുകുളിച്ചുകൊണ്ട് സ്വന്തം ഭാര്യയുടെ ഇമെയിലിൽ കൂടിയാണ് നാഷണൽ കൗൺസിൽ തീരുമാനം നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് കിട്ടിയത്. KCNA ഭരിക്കുന്നത് ആര്  ?





അതിവിശിഷ്ട കാരുണ്യവർഷത്തിന്റെ അവസ്സാനനാളുകളിൽ തെറ്റ് മനസ്സിലാക്കി KCCNA നാഷണൽ കൗൺസിലിനോടും President, Mr. Sunny Poozhikala യോടും ക്ഷമാപണം നടത്തിയെന്ന് പറയുന്ന ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിനെ ഞാൻ പ്രത്യേകമായി അഭിനന്ദിക്കുന്നു. എങ്കിലും തുലനം ചെയ്തപ്പോൾ ശരിക്കും അഭിനന്ദനം കൂടുതലായി അർഹിക്കുന്നത് KCCNA President, Mr. Sunny Poozhikala തന്നെയാണ്. ക്ഷമിക്കാനുള്ള ഒരു മനസ്സ് ഒരു മനുക്ഷ്യനിൽ നിന്ന് ഉണ്ടാകുന്നത് ഒരുപാട് വലിയ കാര്യമാണ്. ഒരുപക്ഷേ എനിക്കും നിങ്ങൾക്കുമൊക്കെ പറ്റാത്ത ഒരു കാര്യമാണ് ക്ഷമിക്കുക എന്നത്. ഉദാഹരണത്തിന് എന്റെ കാര്യം തന്നെ നോക്കാം. KCCNA President നടത്തുന്ന സമുദായ സഭാ വിരുദ്ധ പ്രവർത്തനങ്ങളും വഞ്ചനയും നിയമവിരുദ്ധമായി KCCNA CONSTITUTION പല തവണ തിരുത്തിയതുമൊക്കെ എനിക്ക് ക്ഷമിക്കാൻ കഴിയുന്നില്ല.

എന്നാൽ KCCNA President ആർദ്രഹൃദയനും സ്നേഹിക്കാനും പൊറുക്കാനും കഴിവുള്ളവനാണ്. അദ്ദേഹം KCCNA President ആയി ചാർജ്ജ് ഏറ്റെടുത്ത അന്നുമുതൽ നിരവധി കേസുകൾ കോടതിയിൽ ഫയലുചെയ്യുമെന്ന് പറയുകയും എന്നാൽ ഇന്നുവരെ അദ്ദേഹത്തിൻറെ കരുണയാൽ ഒറ്റ കേസ്സും കൊടുത്തിട്ടില്ല. സ്വന്തം കുടുംബത്തിൽ ക്നാനായ സമുദായ പൈതൃകം പാലിക്കാതെയും വിശ്വസിക്കാതെയും മാർപ്പാപ്പയ്‌ക്ക് കൊടുത്ത കൊടുത്ത പൊട്ടൻ അപേക്ഷയിൽ വേറെ പണിയൊന്നും ഇല്ലങ്കിൽ ചൊറികുത്തിയിരിക്കാൻ പറഞ്ഞുകൊണ്ട് അഭിവന്യ കർദിനാൾ ലിയനാർഡോ തന്ന മറുപടി നാം കണ്ടതാണ്. ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിന് മാപ്പ് കൊടുക്കാൻ തോന്നിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് നാഷണൽ കൗൺസിലിൽ  തന്ന വിശദീകരണം താഴെ കൊടുക്കുന്നു. ക്ഷമിക്കാൻ കഴിയുന്ന KCCNA പ്രസിഡന്റിന്റെ നല്ല മനസ്സിന്റെ വ്യാപ്തി നമുക്ക് ഇവിടെ കാണാം:
അദ്ദേഹം നൽകിയ വിശദീകരണമിതാണ്:

"ശ്രീ സിറിയക് തന്റെ ആരോപണം തെറ്റായിരുന്നു എന്ന് സമ്മതിച്ചു,  തെറ്റായി  നടത്തിയ   ആരോപണം  നിരുപാധികം പിൻവലിച്ചു  നാഷണൽ കൗൺസിലിനോടും സണ്ണി പൂഴിക്കാലയോടും ക്ഷമാപണം നടത്തി."


ഈ മറുപടിയിൽ തൃപ്തനായ KCCNA President ഇങ്ങനെ KCCNA നാഷണൽ കൗൺസിലിൽ മൊഴിഞ്ഞു: "ശ്രീ സിറിയക്കിന്റെ ക്ഷമാപണം ഞാൻ സ്വീകരിക്കുന്നു. 

ചുരുക്കിപ്പറഞ്ഞാൽ മാപ്പ് കൊടുത്തവൻ മാപ്പ് പറഞ്ഞവനെ ഒരാഴ്ച കഴിഞ്ഞു സോഷ്യൽ മീഡിയയിലൂടെ പരസ്സ്യമായി നാറ്റിച്ചു തന്റെ മാന്യത തെളിയിച്ചു. ഇനി പറയുക ഈ മനുക്ഷ്യന്റെ വലിയ മനസ്സിനെ നമുക്ക് ഈ അതിവിശിഷ്ട കാരുണ്യവർഷത്തിൽ നമിക്കാതിരിക്കാൻ പറ്റുമോ ? ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിന്റെ ആരോപണം തെറ്റാണ് എന്ന് തെളിയിക്കാൻ KCCNA President കൂട്ട് പിടിച്ചത് KCCNA Treasurer എടാട്ടുകുന്നേൽ ജോസ്സ് സാറിനെയാണ്. ജോസ്സ് സാറിന്റെ മൊഴി ഇപ്രകാരം ആയിരുന്നു:

"ശ്രീ സണ്ണി പൂഴിക്കാലാ KCCNA യോട് പണം ആവശ്യപ്പെടുകയോ, KCCNA കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് KCCNA Treasurer Jose Edattukunnel വിശദീകരിച്ചു. "


 ശ്രീ. സിറിയക്ക് പുത്തൻപുര മാപ്പ് പറയട്ടെ പറയാതിരിക്കട്ടെ. ഈ ഡ്രാമയിൽ KCCNA ക്ക് ലാഭം 2000 ഡോളർ ആണ്. ആസ്‌ത്രേലിയൻ  യാത്രാപ്പടി എഴുതിയെടുക്കുന്നതിന് മുൻപ് തന്നെ ശ്രീ. സിറിയക്ക് പുത്തൻപുര വെടിപൊട്ടിച്ചതിനാൽ കാശ് എഴുതിയെടുക്കാൻ പറ്റിയില്ല. ആ കാരണം പറഞ്ഞുകൊണ്ട് ശ്രീ. സിറിയക്ക് പുത്തൻപുരയോട് മാപ്പ് ആവശ്യപ്പെടുകയും ആ ഒറ്റ മാപ്പിൽ നിന്ന് KCCNA ക്ക് ലാഭം 2000 ഡോളർ  !!!! ഇങ്ങിനെ പത്ത് മാപ്പ് കിട്ടിയാൽ ആ കാശ് ഉപയോഗിച്ച് അച്ചന്മാർക്കെതിരെ പത്ത് കേസ്സ് കൊടുക്കാമായിരുന്നു !!!

ഇനി ബഹുമാനപ്പെട്ട KCCNA പ്രസിഡന്റ് തന്റെ കത്തിൽ തന്ന ഉറപ്പ് ഒന്ന് വായിച്ചു നോക്കാം:

"ഒരുകാര്യം വ്യക്തമാക്കട്ടെ: ഞാൻ നേതൃത്വം നൽകുന്ന team ന്റെ ഭരണം തികച്ചും സംശുദ്ധ മാണ് എന്ന് ഞാൻ ഉറപ്പു തരുന്നു. സംഘടനയുടെ ഒരു പൈസ പോലും ദുരുപയോഗം ചെയ്യുവാൻ ആരെയും അനുവദിക്കില്ല." ( താനല്ലാതെ മറ്റാരെയും അനുവദിക്കില്ല ) 


അങ്ങിനെയാണെങ്കിൽ KCCNA Treasurer പണിപറ്റിച്ചു എന്ന് വേണം കരുതാൻ. താൻ അവതരിപ്പിച്ച ഓഡിറ്റ് ചെയ്യാത്ത കണക്കിൽ $11614.49 ഡോളർ കൺവെൻഷൻ കിക്ക്ഓഫിനായി യാത്രാപ്പടി എഴുതിയെടുത്തതായി പറയുന്നു. ഓഡിറ്റ് ചെയ്യാതെ സൂത്രത്തിൽ പാസ്സാക്കാൻ ശ്രമിച്ച റിപ്പോർട്ട് നാഷണൽ കൗൺസിൽ തള്ളിക്കളഞ്ഞത് താഴെ കൊടുക്കുന്നു.( Travel,Gasoline,Rental Car & Other Expenses.)  ഈ യാത്രാപ്പടിയും മൂലക്കാട്ട് പിതാവ് ആണോ എടുത്തിരിക്കുന്നത് ? കഴിഞ്ഞ ഒരു കാലങ്ങളിലും  KCCNA ഭാരവാഹികൾ രണ്ടായിരം ഡോളറിൽ കൂടുതൽ ഒരിക്കലും  കിക്ക് ഓഫ് യാത്രാപ്പടി എടുത്തിട്ടില്ല. രണ്ടായിരം ഡോളർ ചിലവിട്ട മുൻ KCCNA ഭാരവാഹികൾ ലക്ഷകണക്കിന്
ഡോളറിന്റെ സ്‌പോൺസർമാരെ  കൊണ്ടുവന്നപ്പോൾ പന്ത്രണ്ടായിരത്തോളം  ഡോളർ യാത്രാപ്പടി വാങ്ങിയ ഇന്നത്തെ ഭാരവാഹികൾ ഉണ്ടാക്കിയത് വലിയ വാട്ടപൂജ്യം 😇 


കോൺസ്റ്റിട്യൂഷൻ കമ്മറ്റി ചെയർമാൻ ആയിരുന്നപ്പോൾ  യാത്രാപ്പടികൾ വാങ്ങുന്ന KCCNA പ്രസിഡന്റ് ഇക്കഴിഞ്ഞ HOUSTON ൻ കൺവെൻഷൻ നടത്തി തന്നത്താൻ പന്ത്രണ്ടായിരം ഡോളർ എഴുതിയെടുത്തോ അതോ കൂട്ട് കൃഷിയിൽ വേറെ ആരൊക്കെയാണ് ഉള്ളത്  ? പാവം സിറിയക്ക് പുത്തൻപുര പന്ത്രണ്ടായിരത്തോളം ഡോളർ സംശുദ്ധമായും സുതാര്യമായും യാത്രാപ്പടി എഴുതിയെടുത്തവരെ സംശയിച്ചു. എന്തായാലും തൂക്കിലേറ്റാത്തത് ഭാഗ്യം. കൺവെൻഷൻ banquet ന് അൻപത് ഡോളർ വാങ്ങി പതിനാല് ഡോളറിന്റെ ഭക്ഷണവും പത്തു ഡോളറിന്റെ മറ്റ് ചിലവുകളും കഴിച്ചു ബാക്കി തുക എവിടെ ? 

ഇനി ക്ഷമാപണത്തിന്റെ ഒഫീഷ്യൽ കമ്മ്യൂണിക്കേഷൻ KCCNA President Mr. Sunny Poozhikala യിൽ നിന്നും പുറത്തു വന്നത് എങ്ങിനെയാണ് ? സ്വന്തം ഭാര്യയുടെ പേരിലുള്ള ഇമെയിലിൽ കൂടിയാണ് നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് കിട്ടിയത്. KCCNA CONSTITUTION പ്രകാരം എല്ലാ കമ്മ്യൂണിക്കേഷനുകളും ജനറൽ സെക്രട്ടറി മുഘേന മാത്രമേ നടത്താൻ പാടുള്ളൂ.  എന്തെങ്കിലും കാരണത്താൽ ജനറൽ സെക്രട്ടറിക്ക് അസൗകര്യം ആണെങ്കിൽ അടുത്ത ചാർജ് വഹിക്കേണ്ടത് ജോയിന്റ് സെക്രട്ടറി ആണ്. ഇവരൊക്കെ എവിടെയാണ് ഉള്ളത് ? എല്ലാവരെയും പറഞ്ഞുവിട്ടോ ? ആരോരും ഇല്ലാത്തപ്പോൾ ഭാര്യമാർ സഹായിക്കുന്നത് KCCNA കോൺസ്റ്റിട്യൂഷൻ പ്രകാരം തെറ്റാണോ ആവോ ?  ശ്രീമാൻ സിറിയക്ക് പുത്തൻപുരയിലിനെ നാഷണൽ കൗൺസിലിൽ നടന്ന സംഭവങ്ങളുടെ പേരിൽ ഭാര്യയുടെ ഇമെയിലിൽക്കൂടി നാറ്റിക്കാൻ ശ്രമിക്കുന്നത് കോൺസ്റ്റിട്യൂഷൻ ഫ്രീസ് ചെയ്തിട്ടാണോ ? അതോ ആവേശം മൂത്ത് ബഹുമാനപ്പെട്ട പ്രസിഡന്റ് അറിയാതെയാണോ സ്വന്തം ഭാര്യ താങ്കളുടെ പേരിൽ കത്ത് അയച്ചത്  ? നിരവധി ഇമെയിൽ ഐഡികളും KCCNA ഗൂഗിൾ ഗ്രൂപ്പും സ്വന്തം ഗൂഗിൾ ഗ്രൂപ്പും അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പും ( ? ) ഉള്ള വ്യക്തി എന്തിനാണ് കോൺസ്റ്റിട്യൂഷൻ വയലേറ്റ് ചെയ്ത് KCCNA സെക്രട്ടറിയെ അകറ്റി നിർത്തി ഭാര്യയെക്കൊണ്ട് ഇമെയിൽ വിടുവിച്ചത് ? അതോ ഇനി പടിയിറങ്ങുന്നത് വരെ KCCNA CONSTITUTION വേണ്ടാന്ന് വച്ചോ ?



കഴിഞ്ഞ കാലങ്ങളിൽ മുഖ്യ അതിഥിയായി കോട്ടയം അതിരൂപത മെത്രാപ്പോലീത്തയെ വിളിച്ചു ഇക്കണോമി ക്ലാസ്സ് ടിക്കറ്റ് മണി കൊടുത്തിട്ട് പൂരപ്പാട്ടും പാടി നടന്നവർ  ആഘോഷമായി പന്ത്രണ്ടായിരത്തോളം ഡോളർ എടുത്ത് യാത്രനടത്തിയ യാത്രാവിവരണം കേൾക്കാൻ ജനങ്ങൾക്ക് കൊതിയാകുന്നു. കൂട്ടത്തിൽ Banquet ന്റെ ബാക്കി കണക്കും പറയാൻ മറക്കരുതേ. നൂറ് കണക്കിന് അജണ്ടകളുമായി KCCNA നാഷണൽ കൗൺസിൽ നടത്തിയിട്ട് ആകെ നടന്നത് ഓഡിറ്റ് ചെയ്യാൻ പറ്റാത്ത കണക്ക് അവതരണവും രണ്ടായിരം ലാഭം കിട്ടിയ ഒരു പൊതുമാപ്പും മാത്രമാണോ ? നാഷണൽ കൗൺസിലിന്റെ മിനിറ്റസിന്റെ ചെറിയൊരു കഷണം വിട്ടത് തന്നെ കള്ളത്തരമാണ് എന്നാണ് നാഷണൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞത്. സാരമില്ല ബാക്കി കള്ളത്തരങ്ങൾ മൊത്തമായി ഉൾപ്പെടുത്തി ഒരെണ്ണം ഉടനെ വിട്ടുകൂടെ ? ഈ കൺവെൻഷൻ ലാഭമോ അതോ നഷ്ടമോ ? 



ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ

Saturday, November 12, 2016

വാളെടുക്കുന്ന വെളിച്ചപ്പാട് KCCNA പ്രസിഡന്റ് ആയാൽ ക്നാനായക്കാരുടെ പോപ്പാകുമോ ???

രണ്ട്‌ വർഷം കാലാവധിയുള്ള KCCNA യുടെ പ്രസിഡന്റ് ആയാൽ തനിക്ക് ഭയങ്കര വിവരം വച്ചു എന്നാണ് നമ്മുടെ KCCNA പ്രസിഡന്റ് വിചാരിക്കുന്നത്. എല്ലാ തലങ്ങളേയും മറികടന്ന് KCCNA കൺവെൻഷന് മുൻപ് തട്ടിക്കൂട്ടി ഒരു അപേക്ഷ മാർപ്പാപ്പയ്‌ക്ക് അയച്ചു. കേരളത്തിൽ ജില്ലാ കളക്ടർ ശിപായിക്ക് ജോലി കൊടുക്കുന്നതുപോലെയാണ് താൻ മാർപ്പാപ്പയ്‌ക്ക് അപേക്ഷ കൊടുക്കുന്നത് എന്നാണ് പാവം വിചാരിച്ചത്. ക്നാനായ സമുദായത്തെ കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ കൂടി നശിപ്പിച്ചത് പോരാതെയാണ് ഇപ്പോൾ KCCNA പ്രസിഡന്റ് ആയ ശേഷം വീണ്ടും പരമാവധി പാര പണിത് സഹായിക്കുന്നത്. റോമിലേക്ക് അയച്ച അപേക്ഷ സ്നേഹത്തോടെ നിരാകരിച്ചുകൊണ്ട് മറുപടി വന്നിരിക്കുന്നു. അമേരിക്കൻ ക്നാ ഗൂഗിൾ ഗ്രൂപ്പിലൂടെ ആ കത്തിന് കിട്ടിയ മറുപടി കുറേപ്പേർ കണ്ടുകഴിഞ്ഞു എന്ന് കരുതുന്നു. ആ കത്തിന്റെ കോപ്പി താഴെ കൊടുത്തിട്ടുണ്ട്. റോമിലേക്ക് അയച്ച കത്തിൽ എന്താണ് എന്ന് ഉണ്ടായിരുന്നത് എന്ന് കൃത്യമായി അറിയില്ല. പക്ഷേ മറുപടി വളരെ വ്യക്തമാണ്. മറുപടി കത്തിന്റെ റഫറൻസ് നംബർ PORT . N . 24 / 2014 എന്നാണ്. എന്ന് വച്ചാൽ ഈ അപേക്ഷ 2014 ൽ റോമിൽ കൊടുത്തിരിക്കുന്ന ഒരു അപേക്ഷയുമായി കൂട്ടിച്ചേർത്തിരിക്കുന്നു. ഇത് വേറെ ഒന്നുമല്ല ടോമി മ്യാൽക്കരപ്പുറം KCCNA പ്രസിഡന്റ് ആയിരുന്ന സമയത്ത് അതിന് മുൻപിലത്തെ KCCNA പ്രസിഡന്റ് ആയിരുന്ന Dr. Shiens Akasala യുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ സ്പെഷ്യൽ കമ്മറ്റി റോമിന് കൊടുത്ത അപേക്ഷയാണ്. ഒരു പക്ഷേ ക്നാനായ കത്തോലിക്കരെ സംബന്തിച്ചോളം അല്മായ നേതൃത്വത്തിൽ കോട്ടയം രൂപതയുടേയും ആലഞ്ചേരി പിതാവിന്റേയും സംപൂർണ്ണ സഹകരണത്തോടെ ഏറ്റവും ആധികാരികമായി കൊടുത്ത അപേക്ഷയാണ്. നമ്മളിൽ നിന്ന് വേർപെട്ട് പോയ Msgr. Jacob Kollaparambil അച്ഛൻ തന്റെ അവസ്സാന നാളിൽ നമുക്ക് വേണ്ടി ചെയിത ഏറ്റവും വലിയ സേവനം കൂടിയായിരിക്കും അത്. പുനർനടപടികളും വിശദമായ അന്വേഷണവും നടന്നുകൊണ്ടിരിക്കുന്ന ശക്തമായ അപേക്ഷയാണ് അത്. യാതൊരു സ്ഥിരതയും ഇല്ലാതെ തന്നെക്കാൾ വേറൊരാൾ ഈ ലോകത്ത് ഇല്ലായെന്ന് മൂഢസ്വർഗത്തിൽ ആയിരിക്കുന്ന KCCNA പ്രസിഡന്റ് സ്വയം വെളിച്ചപ്പാട് ആകുകയാണ് ചെയ്തത്. കയ്യിൽ ഒരു കുന്തവുമില്ലാതെ ഒരു തട്ടിക്കൂട്ട് കമ്മറ്റിയുണ്ടാക്കിയാണ് റോമിലേക്ക് അപേക്ഷയയച്ചു ഇന്ന് സമുദായത്തെ നാണം കെടുത്തിയത്. 



കേവലം ഒരു രാഷ്ട്രീയ പാർട്ടികളുടെയോ ജാതിസംഘടനകളുടെയോ നിലവാരത്തിലാണ് KCCNA പ്രസിഡന്റ് കാര്യങ്ങൾ ചെയ്തത്. തന്റെ കയ്യിൽ സപ്പോർട്ടീവ് ഡോക്യുമെന്റ് ഒന്നുമില്ല. ക്നാനായക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾ ഒന്നുമല്ല പറഞ്ഞിരിക്കുന്നത്. അറിവുള്ള ആരോടും ചോദിച്ചു മനസ്സിലാക്കാതെ അറിവുള്ള ആരെയും സഹകരിപ്പിക്കാതെ സെൽഫ് ഗോളടിക്കാൻ ഒരു പാഴ് ശ്രമം. വെളിച്ചപ്പാടിന് വിവരം ആവശ്യം ഇല്ലല്ലോ. കത്തിൽ ഉള്ള ചില പദങ്ങളുടെ അർത്ഥം പലർക്കും അറിയാൻ പാടില്ലാത്തത് വലിയ ഭാഗ്യം. ചില മൂലകളിൽ നിന്ന് വാലുമാക്രികളെക്കൊണ്ട് കൂലിക്ക് എഴുതിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവരദോഷി മരമണ്ടൂസ്സേ നിങ്ങൾ ചോദിച്ച കാര്യത്തിന് നിലവിൽ നിയമങ്ങളും പരിഹാരമാർഗങ്ങളും ഉള്ളത് കൊണ്ട് പുതിയ ഒരു ഉത്തരവിന്റെ ആവശ്യമൊന്നും ഇല്ലായെന്ന് വ്യക്തമാക്കിയതിനെ ഇക്കൂട്ടർ ലോകാത്ഭുതമായി കാട്ടി ഇനിയങ്ങോട്ട് എന്തൊക്കയോ ഭൂകംബം ഉണ്ടാകാൻ പോകുകയാണ് എന്നാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇനിയും മനുക്ഷ്യർക്ക് ഒട്ടും വിവരം ഇല്ലായെന്നാണോ വെളിച്ചപ്പാടും വാലുമാക്രികളും പറയുന്നത്. കത്തിൽ പറയുന്നത് എന്താണ് എന്ന് നോക്കാം. ( എന്റെ തർജ്ജമ ഭാഷാശുദ്ധി ഉള്ളതല്ല )


പ്രിയപ്പെട്ട Mr. പൂഴിക്കാലാ,

താങ്കൾ  ജൂലൈ 14, 2016 ന് പരിശുദ്ധ പിതാവിന് നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയ്‌ക്ക് വേണ്ടി എഴുതിയ അപേക്ഷ ജൂലൈ 19, 2016 ന് നേരിട്ട് ഓറിയന്റൽ കോൺഗ്രിഗേഷന് കൈമാറിയത് പ്രകാരമാണ് ഞാൻ മറുപടി അയക്കുന്നത്.

ചരിത്രപരമായി ലത്തീൻ സഭയുടെ കൃത്യമായ മേധാവിത്വം ഉള്ള സ്ഥലത്തെ ഈസ്റ്റേൺ റീത്തിൽ പെട്ട വിശ്വാസികൾക്ക് വരാവുന്ന  പ്രശ്നങ്ങളെപ്പറ്റിയും വെല്ലുവിളികളേപ്പറ്റിയും ഈ കോൺഗ്രിഗേഷന്  വളരെ ബോദ്ധ്യം ഉള്ളതാണ്. ഇങ്ങിനെയൊക്കെയാണങ്കിലും നിലവിലുള്ള കാനോൻ നിയമങ്ങളുടെ വെളിച്ചത്തിൽ അജപാലനപരമായ വിവേചനപ്രകാരം എല്ലാ നിയമങ്ങളും ചോദിച്ച കാര്യങ്ങൾക്ക് ആവശ്യത്തിന് പര്യാപ്തമാണ്. ആയതിനാൽ ഈ കോൺഗ്രിഗേഷൻ പ്രത്യേകമായ ഒരു ഉത്തരവ് ഇത്തരം പൊതുക്കാര്യത്തിലേക്ക് പ്രത്യേകമായ ഇളവുകൾ അനുവദിക്കുന്ന ആനുകൂല്യത്തോടെ ഇറക്കേണ്ടതിന്റെ ആവശ്യം ഉണ്ടന്ന് കരുതുന്നില്ല. 

ഏതെങ്കിലും വ്യക്തിക്ക് നീതിരഹിതമായ സമീപനം ഇക്കാര്യത്തിൽ കിട്ടുന്നുള്ളൂ എന്ന് തോന്നിയാൽ ഈ കോൺഗ്രിഗേഷനിലേക്ക് അവരുടെ പരാതി ബോധിപ്പിക്കാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. 


                                                                                                                                                                                                                                       Leonardo Card. Sandri 
                                                                                                                                                                                                                                               Perfect 


                                                                                                                                                                                                                                   Fr. Lorenzo Lorusso , O. P
                                                                                                                                                                                                                                         Undersecretary


നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കാൻ സഭ അനുവാദം തരുന്നുണ്ട്. ഒരു പ്രത്യേക നിയമമോ ഇളവുകൾക്ക് മുകളിൽ ഇളവുകളോ അനുവദിക്കേണ്ട കാര്യം ഇല്ല. വ്യക്തമായ കാരണത്തോടെ റീത്തുകൾ മാറാനും കൂദാശകൾ സ്വീകരിക്കാനും ആവശ്യക്കാർ തങ്ങളുടെ അപേക്ഷ തന്റെ റീത്തിലുള്ള മെത്രാനെ അറിയിച്ചു കഴിയുമ്പോൾ അദ്ദേഹം വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇളവുകൾ അനുവദിക്കാൻ ബാദ്ധ്യസ്ഥനാണ്. റീത്തുകൾ മാറാനുള്ള അന്തിമമായ തീരുമാനം റോമിൽ നിന്നാണ് കിട്ടേണ്ടത്. കുംബസ്സാരവും കുർബാന സ്വീകരണവും രോഗീലേപനവും ഒഴികെ ബാക്കിയുള്ള മാമോദീസ്സായും സ്ഥൈര്യലേപനവും വിവാഹവും / പൗരോഹിത്യവും തോന്നുന്നപോലെ തോന്നുന്ന സമയത്ത് സൗകര്യം പോലെ സ്വീകരിക്കുന്നതല്ല.  പ്രവേശക കൂദാശയായ മാമോദീസാ മുങ്ങുന്നത് ഒരു സഭയിലേക്കാണ്. സ്ഥൈര്യലേപനത്തിലൂടെ കത്തോലിക്കാ സഭയിൽ സ്ഥിരീകരിക്കപ്പെടുന്നത് ഒരു സഭയിലൂടെയാണ്. കത്തോലിക്കാ സഭയുടെ അടിത്തറയായ ഗാർഹീകസഭയായ കുടുംബം സ്ഥാപിതമാകുന്നത് താൻ മാമോദീസ്സായും സ്ഥൈര്യലേപനവും സ്വീകരിച്ച സഭയിലാണ്. പൗരോഹിത്യം സ്വീകരിക്കുന്നതും ഒരു സഭയിലേക്കാണ്. റോമിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയാണ് വൈദീകർ പോലും വ്യത്യസ്ത റീത്തിൽ കുർബാന അർപ്പിക്കുന്നത്. ലോകത്തിൽ ധാരാളമായുള്ള അകത്തോലിക്കമായ ചെറുസഭകളിൽ ഉള്ള ക്ഷണികമായ വിശ്വാസ്സം പോലെയല്ല നമ്മുടെ വിശ്വാസ്സം. നമ്മുടെ പൈതൃകത്തിനും തലമുറകളിലൂടെ കൈമാറിവന്ന വിശ്വാസത്തിനും ധാരാളം അർത്ഥതലങ്ങൾ ഉണ്ട്. ഇന്ന് കാണുന്ന കൂദാശാസ്വീകരണ സംബന്ധമായ പ്രശ്നങ്ങൾ പ്രധാനമായും ആദ്യ കുടിയേറ്റക്കാരുടെ മക്കളുടെയും അവരുടെ കുടുംബത്തിന്റേയുമാണ്. ഇവരുടെ പ്രശ്നങ്ങളിൽമേൽ അനുതാപപൂർണ്ണമായ നിലപാട് സ്വീകരിക്കാൻ ( individual case base ) രൂപതാ മെത്രാനും വൈദീകരും തയ്യാറാവുകയും ഇത്തരം ആവശ്യക്കാരുടെ കുടുംബങ്ങളെ പീഡിപ്പിക്കുന്നത് തീർത്തും നിർത്തേണ്ടതാണ്. 


ഇവിടെയാണ് ക്നാനായക്കാരുടെ സ്വന്തമായ സ്വതന്ത്ര സഭയുണ്ടാകാനുള്ള മുറവിളിയുടെ പ്രസക്തി ഏറുന്നതും എത്രയും പെട്ടന്ന് ക്നാനായക്കാർ സീറോ മലബാർ സഭയിൽ നിന്ന് വേറിട്ട് മാറേണ്ടതിന്റെ ആവശ്യകത അനിവാര്യം ആകുന്നതും ഇക്കാര്യത്തിൽ സമുദായ നേതാക്കൾ അക്ഷീണം പരിശ്രമിക്കാൻ ശ്രമിക്കേണ്ടതും. സഭയെപ്പറ്റിയും സമുദായത്തെപ്പറ്റിയും ഉള്ള പൂർണ്ണമായ അജ്ഞതയാണ് റീത്തുകൾ മാറാൻ അപക്വമായി മുറവിളി കൂട്ടുന്നതും കൂദാശകൾ എവിടെനിന്നും ചൈനീസ് ബുഫേ അടിക്കുന്നതുപോലെ സ്വീകരിക്കാമെന്ന് വിചാരിക്കുന്നതും. നമ്മുടെ സഭയിലുള്ള ഫോർമേഷൻ ശരിയായി നടക്കുകയും ശരിയയായ സമുദായ സഭാ ജീവിതം നയിക്കുകയും ചെയ്താൽ ഇത്തരം അപക്വമായ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാകില്ല. അമേരിക്കൻ സമൂഹത്തിൽ ജീവിക്കുന്നതിനും പരിശീലിക്കുന്നതിനും യോജിച്ച ആരാധനാ ക്രമമാണ് ഉടനടി നമുക്കിവിടെ ഉണ്ടാകേണ്ടത്. ഇപ്പോൾ ഉള്ള ആരാധാനരീതി ഒട്ടും പരിഷ്കരിക്കാൻ പറ്റില്ലായെന്ന് പറയുന്നത് ശരിയല്ല. 1645 ന് ശേഷമാണ് സാവധാനം പല പല പരിഷ്കരണവും നടത്തി ലത്തീൻ മിക്സൃതമായ ഇന്നത്തെ ആരാധനക്രമം ആയിത്തീർന്നത്. കാലാനുസൃതമായി എത്രയോ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു എന്ന് മാത്രമല്ല പല കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടാണ് മെത്രാനിൽ നിക്ഷിപ്തമായ ആരാധനക്രമം പൂർണ്ണതയിൽ എത്തുന്നത്. അതുകൊണ്ട് കാലഘട്ടത്തിനും ദേശത്തിനും അനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തണം. സീറോ സഭാ നേതൃത്വത്തിന്റെ കീഴിൽ കഴിയുന്നിടത്തോളം കാലം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ വിശ്വാസ പരിശീലനം നമുക്ക് വേണ്ടവിധം നടത്താൻ പറ്റില്ല. നമ്മുടെ ഇടവകകളിൽ പൂർണ്ണമായ സമുദായ ബോധവൽക്കരണവും സഭാചരിത്രങ്ങളും വിശ്വാസ്സത്തിന്റെ നാൾവഴികളും കൃത്യമായി പഠിപ്പിക്കണം. ഇങ്ങിനെ പോകുന്നിടത്തോളം കാലം നമ്മളിൽ വിശ്വാസശോഷണം സംഭവിക്കുകയും സഭയെപ്പറ്റിയുള്ള യഥാർത്ഥ അറിവും കൂദാശകളെപ്പറ്റിയുള്ള ഉൾക്കാഴ്ചയും നമുക്ക് നഷ്ടപ്പെടും. ഒരു ഉണർത്തെണീക്കലിന് സമയമായി. ക്നാനായക്കാരുടെ ആൽമീയ ആചാര്യനായഅഭിവന്യ  മൂലക്കാട്ട് പിതാവ് മക്കൾക്ക് വേണ്ടി കറയില്ലാതെ ഒരു സ്വതന്ത്ര സഭയ്‌ക്ക്‌ വേണ്ടി ഉടനടി രംഗത്ത് വരുകയും സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്യണം. നമുക്ക് മെത്രാന്മാരോ രൂപതയെ കോട്ടയം രൂപതയുടെ വിപുലീകരണമോ ആല്ല വേണ്ടത്. മറിച്ചു സീറോ മലബാർ സഭയിൽ നിന്ന് വേർപെട്ടുമാറി റോമിനുകീഴിൽ ഒരു സ്വാതന്ത്രസഭയായി മാറണം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായി തോന്നിയവർ തോന്നിയവർ തോന്നുന്നപോലെ ചെയ്യുന്ന അവസ്ഥ വിറ്റഴിക്കുന്ന അവസ്ഥയിൽ നിന്ന് ക്നാനായ സമുദായം രക്ഷപെടണമെങ്കിൽ മറ്റുള്ളവരുടെ പിതാക്കന്മാരുടെ അടുക്കലേക്ക് ഇരന്നു പോകാതെ കോട്ടയം അരമനയിലേക്ക് തന്നെ നമുക്ക് മാർച്ചു ചെയ്യേണ്ടിവരും. 

ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

Saturday, November 5, 2016

BREAKING NEWS !!! സത്യം വിജയിച്ചു. KCCNA NATIONAL COUNCIL അംഗങ്ങൾ ക്നാനായ സമുദായത്തിന്റെ അന്തസ്സ് ഉയർത്തിയിരിക്കുന്നു !!!

കേവലം നോർത്ത് അമേരിക്കയുടെ മാത്രമല്ല ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടേയും അഭിമാനം കാത്തുകൊണ്ട് 2015 - 2016 ലെ KCCNA നാഷണൽ കൗൺസിൽ അംഗങ്ങൾ വെണ്ണിക്കൊടി പാറിച്ചിരിക്കുന്നു. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്യാനഡയിലെ "നയാഗ്രാ വാട്ടർ ഫാളിൽ" നടന്ന KCCNA യുടെ നാഷണൽ കൗൺസിൽ യോഗത്തിൽ അനാവശ്യമായതും പഠനങ്ങൾ ഒന്നും നടത്താതുമായ CONSTITUTION AMENDMENTS കൾ പാസ്സാക്കാതെ മാറ്റിവച്ചിരിക്കുന്നു. കൂടാതെ DKCC ക്ക് ആവശ്യമായ CONSTITUTION AMENDMENTS കൾ വരുത്തി DKCC യുമായി അതിശക്തമായി മുൻപോട്ട് പോകുവാനും തീരുമാനം ആയി. ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന ഈ നാഷണൽ കൗൺസിലിൽ ശക്തമായ നല്ല തീരുമാനങ്ങൾ എടുത്ത മുഴുവൻ നാഷണൽ കൗൺസിൽ അംഗങ്ങൾക്കും ക്നാനായ സമൂഹത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ക്നാനായ സമുദായത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ ഇന്ന് ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. സ്വന്തം അസ്തിത്വത്തിൽ സംശയം ഉള്ളവർക്കും, സാമൂഹ്യവിരുദ്ധർക്കും, ദൈവവിശ്വാസം ഇല്ലാത്തവർക്കും, മതേതരത്വത്തിന്റെ കപട മുഖധാരികൾക്കും, അന്ധമായ വൈദീക മെത്രാൻ വിരോധികൾക്കും, പരാജയത്തിന്റെ തിക്താനുഭവങ്ങൾ ദൈവം കൊടുത്തിരിക്കുന്നു.





ഇനിയെങ്കിലും സത്യസന്ധമായ കാപട്യമില്ലാത്ത ഒരു മിനിറ്റ്സ് KCCNA പ്രസിഡന്റ് ഇറക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി KCCNA യെ ഹൈജാക്ക് ചെയ്ത് ക്നാനായ സമുദായത്തെ തകർക്കാൻ നോക്കിക്കൊണ്ടിരിക്കുന്ന നാരകീയ ശക്തികളിൽ നിന്നും KCCNA യെ പൂർണ്ണമായും വിമോചിപ്പിക്കാൻ ഇനിയും കുറേക്കൂടി പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന 2017 - 2018 ലെ നാഷണൽ കൗൺസിലിന് ധാരാളം ജോലികൾ ചെയ്യാൻ ഉണ്ട്. കഴിഞ്ഞ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്ന KCCNA യിലെ നിയമലംഘനങ്ങളും സാംബത്തീക കുറ്റങ്ങളും തീർച്ചയായും ഒരു സ്വതന്ത്ര നിയമ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചു കുറ്റവാളികളെ പൊതുജന മദ്ധ്യത്തിൽ കൊണ്ടുവരുകയും CONSTITUTION ൽ വന്നിരിക്കുന്ന പാകപ്പിഴകൾ പരിഹരിച്ചു കുറ്റമറ്റതാക്കി മാറ്റുകയും ചെയ്യണം. ഇതിനായിരിക്കണം അടുത്ത KCCNA നാഷണൽ കൗൺസിൽ പ്രാമുഘ്യം കൊടുക്കേണ്ടത്. ക്നാനായ സമുദായത്തിന്റെ തനിമയും പാരംബര്യവും വിശ്വാസ്സങ്ങളും കാത്തു സൂക്ഷിക്കാൻ ഒരുമയോടെ നമുക്ക് കൈകൾ കോർക്കാം. ലോകത്തിന് മുഴുവൻ മാർഗ്ഗദീപമായ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സത്യവിശ്വാസ്സത്തിന്റെയും കാവൽഭടന്മാരായ ക്നാനായ ജനതയെ സമൂഹമദ്ധ്യത്തിൽ ഇനി ഒരിക്കലും സാമൂഹ്യ വിരുദ്ധരെകൊണ്ടു അപമാനിക്കാതിരിക്കാൻ അനുവദിക്കാതെ നമുക്ക് നോക്കാം. നമ്മുടെ പൂർവീകർ തലമുറകളായി പകർന്ന് തന്ന മൂല്യങ്ങൾ ഒരിക്കലും കാപട്യത്തിന്റെ മുഖമുദ്രകളായ ആട്ടിൻ തോലണിഞ്ഞ ചെന്നായ്‌ക്കളുടെ കൊടുക്കില്ലായെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കടിച്ച മൂർഖനെകൊണ്ട് തന്നെ വിഷം എടുപ്പിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ തട്ടിപ്പ് കാണിക്കാതെ  KCCNA പ്രസിഡന്റ്  സത്യസന്ധമായി ഇനിയെങ്കിലും പുറത്ത് അറിയിക്കുമെന്ന് പ്രതീക്ഷിക്കാം.

ജയ്‌മോൻ നന്തികാട്ട്

ചിക്കാഗോ

Thursday, November 3, 2016

നിയമപരമായി ഒരിക്കലും നിലനിൽക്കാത്ത KCCNA എക്സിക്കുട്ടീവ് പിരിച്ചുവിട്ട് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ നാഷണൽ കൗൺസിൽ വിളിച്ചു ചേർത്ത് KCCNA ക്ക് പുതിയ ഭാരവാഹികളെ ഉടനടി തിരഞ്ഞെടുക്കണം.

പ്രിയമുള്ളവരേ,

നമ്മൾ എന്തിനാണ് കോൺസ്റ്റിട്യൂഷൻ AMENDMENTS നെ പറ്റി സംസാരിക്കുന്നത്  ? നിലനിൽക്കാത്ത ഒരു കോൺസ്റ്റിട്യൂഷൻ മുന്നിൽ വച്ചുകൊണ്ട് മുൻ KCCNA പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്ത് തിരെഞ്ഞെടുത്ത ഒരു എക്സിക്കുട്ടീവ് ആണ് ഇന്ന് KCCNA ക്ക് ഉള്ളത്. വ്യക്തമായ നിയമ ലങ്കനമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ KCCNA ഇലകഷൻ നടത്തിയ KCCNA ഇലക്ഷൻ കമ്മീഷൻ ഉടനടി നേരായ മാർഗത്തിൽ ഭരണഘടന പാലിച്ചുകൊണ്ട് ഇലക്ഷൻ നോട്ടിഫിക്കേഷൻ കൊടുത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തി ഉടനടി 2015 - 2016 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുക്കണം. 2013 മാർച്ച് 4 ന് മുൻപുള്ള KCCNA ഭരണഘടനയെപ്പറ്റി ഇപ്പോൾ പ്രതിപാദിക്കുന്നില്ല. ഒരു ഭരണഘടന ഭേദഗതി വരുത്തുമ്പോൾ മുൻപുള്ള ഭരണഘടന അസാധുവാകുകയും പുതിയത് നിലവിൽ വരുകയും ചെയ്യും. 2013 മാർച്ച് 4 ന് വരുത്തിയ ഭേദഗതി പ്രകാരമാണ് 2015 ൽ ഇലക്ഷൻ നടത്തിയത്. ഭേദഗതി നടത്താനുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് അർഹതയില്ലാത്തവർ 2013 മാർച്ച് 4 ന് ഭരണഘടനാ ഭേദഗതി നടത്തിയത്. പുതിയതായി സത്യപ്രതിജ്ഞ ചെയിത നാഷണൽ കൗൺസിൽ അംഗങ്ങൾ അവർക്ക് ഭരണഘടനാപരമായി കിട്ടണ്ടേ ഒരു മാസ്സ സമയം കിട്ടാതെയാണ് ( എക്സിക്കുട്ടീവ് അംഗങ്ങൾക്ക് രണ്ട് മാസം മുൻപും നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് ഒരു മാസ്സം മുൻപും നാഷണൽ കൗൺസിൽ കൂടുന്നതിന് മുൻപ് കോൺസ്റ്റിട്യൂഷൻ AMENDMENTS കൊടുത്തിരിക്കണം. ) ഭേദഗതി അവതരിപ്പിച്ചതും പാസ്സാക്കിയതും. ഇപ്പോൾ നിലവിലുള്ള ഭരണഘടന നിലനിൽക്കാത്തതാണ് എന്ന് മാത്രമല്ല ഈ ഭരണഘടന വച്ചുകൊണ്ടാണ് ഇപ്പോഴത്തെ KCCNA എക്സിക്കുട്ടീവ് തിരഞ്ഞെടുക്കപ്പെട്ടത്. അതിനാൽ തന്നെ ഈ എക്സിക്കുട്ടീവ് ഒരു കാരണവശാലും നിലനിൽക്കുന്നത് ആല്ല. ആയതിനാൽ നിലവിലുള്ള KCCNA എക്സിക്കുട്ടീവിന് നയപരമായ ഒരു തീരുമാനവും എടുക്കാൻ അധികാരമില്ല. 




നിയമപരമായി മുൻ KCCNA പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറവും അദ്ദേഹത്തിന്റെ എക്സികുട്ടീവും  തന്നെയാണ്  നിയമപരമായി നിലനിൽക്കുന്നത്. വളരെ ഗൗരവമായ കുറ്റമാണ് KCCNA യിൽ ഇപ്പോൾ നടക്കുന്നത്. കോൺസ്റ്റിട്യൂഷൻ AMENDMENTS നെ പറ്റി ഒരു കാരണവശാലും സംസ്സാരിക്കാൻ പോലും ഇപ്പോൾ പാടുള്ളതല്ല. കാര്യങ്ങൾ അറിയില്ലാത്ത നാഷണൽ കൗൺസിൽ അംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ ആരോടെങ്കിലും ചുരുങ്ങിയ നിയമ സഹായം എങ്കിലും തേടേണ്ടതാണ്. ഇപ്പോൾ നടക്കുന്നത് AD 1645 ലെ ഉദയംപേരൂർ സൂനഹദോസിന് സമാനമായ കാര്യങ്ങൾ ആണ്. നിയമവിരുദ്ധമായ സൂനഹദോസിൽ വച്ച് ഭീഷിണിപ്പെടുത്തിയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും തദ്ദേശികളായ വൈദീകരേയും അൽമായ പ്രതിനിധികളെയും പോർച്ചുഗീസ് മെത്രാൻ തീരുമാനങ്ങൾ എടുത്തത് പോലെയാണ് ഇപ്പോൾ KCCNA യിൽ നടക്കുന്നത്. കോൺസ്റ്റിട്യൂഷൻ രോഗം ബാധിച്ച ഇപ്പോഴത്തെ നിയമ വിരുദ്ധ KCCNA പ്രസിഡന്റ് ഒന്നും അറിയാത്ത പാവം കുഞ്ഞാടുകളെ പറ്റിക്കുകയും നിയമ വിരുദ്ധമായി KCCNA യെ നയിക്കുകയുക കോൺസ്റ്റിട്യൂഷൻ AMEND ചെയ്യുകയും ചെയ്യുന്നു. ഇത് തീർത്തും തെറ്റാണ്. അതുകൊണ്ട് മുൻ പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്തിനെ CARETAKER ആയി നിയമിച്ചുകൊണ്ട് അവശേഷിക്കുന്ന കാലത്തേക്ക് പുതിയ ഇലക്ഷൻ നടത്തുകയോ അല്ലങ്കിൽ 2017 മാർച്ചിൽ പുതിയ നാഷണൽ കൗൺസിലിനെ വച്ചുകൊണ്ട് പുതിയ എക്സിക്കുട്ടീവിനെ ( 2013 മാർച്ച് നാലിന് മുൻപുള്ള കോൺസ്റ്റിട്യൂഷൻ വച്ച് കൊണ്ട് ) തിരഞ്ഞെടുക്കുകയോ വേണം.


ബാലിശമായ ചില കാര്യങ്ങൾ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് നോക്കാം. KCCNA പ്രസിഡന്റ് ശ്രമിക്കുന്ന CONSTITUTION AMENDMENTS അതിന് കാരണമായി കാണിക്കുന്ന DALLAS യൂണിറ്റും SAN ANTANIO യൂണിറ്റും ആവശ്യപ്പെട്ട ഒന്നല്ല. അതിൽ വെള്ളം ചേർത്തതാണ്. വ്യക്തിപരമായ ചില സ്ഥാപിത താൽപ്പര്യങ്ങളും മോഹങ്ങളും അതിൽ ഒരു യൂണിറ്റിൽ നിന്ന് കടന്നു കൂടിയിട്ടുണ്ട്. ഇലക്ഷന്റെ സാംബത്തീക വശങ്ങൾ പറഞ്ഞത് ഒട്ടും ശരിയല്ല. നാഷണൽ കൗൺസിൽ നിലനിൽക്കുന്നതും ഒരു ഇലക്ഷന് വരുന്നത് ഒഴിച്ചാൽ പിന്നെയും നാഷണൽ കൗൺസിൽ കൂടണം. അപ്പോൾ ഓരോ തവണയും നാഷണൽ കൗൺസിൽ കൂടുമ്പോൾ അംഗങ്ങൾക്ക് ചിലവ് വരും. നാഷണൽ കൗൺസിലിൽ പോകുന്നത് ചിലവാണ് എന്ന് കരുതുന്നവർ നാഷണൽ കൗൺസിൽ ആക്കാതിരിക്കുക. മുൻപ് വിവരിച്ചിരുന്നതുപോലെ പല തരത്തിലുള്ള കോൺസ്റ്റിട്യുഷനും ഭരണഘടനയും കാലാവതികളും ഇലക്ഷൻ സമയവും ഉള്ള അംഗസംഘടനകൾ തങ്ങളുടെ തന്നെ ഭാരിച്ച ചിലവിൽ പുതിയ ഒരു ഇലക്ഷൻ നടത്താൻ നിർബന്ധിതരാകുന്നു. 


വീണ്ടും ഒരു അധികമായ ഇലക്ഷനുവേണ്ടി ലോക്കൽ യൂണിറ്റ് തയ്യാറെടുപ്പ് നടത്തണം. നിരവധി പരിപാടികൾ നടത്തുന്ന യൂണിറ്റുകൾക്ക് തങ്ങളുടെ ഭാരിച്ച ജോലിയും വീടും സാമൂഹ്യപ്രവർത്തനവും നടത്തുന്ന കൂട്ടത്തിൽ അധികഭാരം ചുമത്തപ്പെടുന്നു. ഒരു ലോക്കൽ യൂണിറ്റിന് അനഭിമതനായ സ്ഥാനാർത്ഥിയെ നിഷ്‌കരുണം തഴയാൻ കഴിയും. നിലം തൊടീക്കാത്ത സ്ഥാനാർത്ഥിക്ക് തന്റേതായ മാർഗങ്ങൾ തേടേണ്ടി വരുന്നു. യൂണിറ്റ് ഭാരവാഹികൾ സ്ഥാനാർത്ഥിയെ സഹായിച്ചാൽ പോലും ജനങ്ങളെയും സ്ഥാനാർഥിയെയും ബന്ധിക്കുന്ന ഒരു ഘടകവും ഉണ്ടാകില്ല. ഇഷ്ടമുള്ളവർക്കും രാഷ്ട്രീയക്കാർക്കും മാത്രമുള്ള ഒരു ഇടപാട് മാത്രമായിരിക്കും ഇത്. ഒരു പോസ്റ്റൽ മെയിൽ 1000 പേർക്ക് അയക്കാൻ ചുരുങ്ങിയത് $ 1000 ഡോളർ ചിലവ് വരും. മുപ്പത്തിനായിരത്തിൽ അധികം ഉള്ള ഒരു സമൂഹത്തിൽ ചുരുങ്ങിയത് പതിനായിരം വോട്ടർമാർ ഉണ്ടാകും. ഒരു ലെറ്റർ അയക്കാൻ സ്ഥാനാർത്ഥിക്ക് വേണ്ട ചിലവ് എത്രയാകും. ഒന്നിലധികം ലെറ്റർ അയക്കേണ്ടിവരുമെന്നുള്ളത് എല്ലാവർക്കും അറിയാം. ഇമെയിൽ കമ്മ്യൂണിക്കേഷൻ എത്രപേർക്ക് കിട്ടും ? എത്രപേർ ശ്രദ്ധിക്കും  ? പതിനായിരം വോട്ടർമാരെ പ്രത്യക്ഷമായോ പരോക്ഷമായോ കണ്ട് വോട്ട് ചോദിക്കാൻ ആർക്ക് കഴിയും ? എന്തിന് വേണ്ടിയാണ് ഇത്രയും വലിയ ഭീമമായ സാഹചര്യം അനാവശ്യമായി സൃഷ്ടിക്കുന്നത്. പള്ളികളിൽ നേർച്ചയിടുന്നതുപോലെ നമ്മൾ അറിയാതെ ഈ അനാവശ്യ മാമാങ്കത്തിൽ നമ്മൾ പങ്കെടുക്കുകയും നമ്മുടെ എല്ലാവരുടെയും പോക്കറ്റുകൾ ചോരുകയും ചെയ്യും. അതിന്റെ കണക്ക് എവിടെ നിന്ന് കിട്ടും ? രണ്ട് വലിയ രാജ്യങ്ങളിൽ ആയി വ്യാപിച്ചുകിടക്കുന്ന പതിനായിരം വരുന്ന വോട്ടർമാരെ കാണുവാൻ ഏത് സ്ഥാനാർത്ഥിക്ക് സാധിക്കും  ? ഫൊക്കാനയും ഫോമയും പോലെ മൾട്ടി മില്ല്യണയർ ആയ ആൾക്ക് മാത്രം കഴിയുന്ന ഒരു ഇടപാട് മാത്രമായിരിക്കും ഇത്. 


ജയിക്കുന്ന സ്ഥാനാർത്ഥിക്ക് നാഷണൽ കൗൺസിലിനോട് എങ്ങിനെ വിധേയത്തം ഉണ്ടാകും ? ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ഭാരവാഹിക്ക് ആരോടാണ് ഉത്തരവാദിത്വം ? ഇതൊക്കെ നാമെന്തിന് ചർച്ച ചെയ്യണം ? KCCNA ലോക്കൽ ക്നാനായ സംഘടനകൾ അംഗങ്ങൾ ആയ ഒരു കോൺഫെഡറേഷൻ ആണ്. ജനങ്ങൾ ആല്ല ഇതിലെ അംഗങ്ങൾ. ലോക്കൽ സംഘടനയിലെ പ്രതിനിധികളാണ് KCCNA യിൽ പ്രതിനിധീകരിക്കുന്നത്. എന്തുകൊണ്ടാണ് തിരഞ്ഞെടുക്കുന്ന നാഷണൽ കൗൺസിൽ അംഗങ്ങൾ ഇപ്പോൾ മീറ്റിങ്ങിൽ പങ്കെടുക്കാത്തത് ? ലവലേശം പോലും സമുദായത്തോടും KCCNA യോടും ആല്മാർത്ഥതയില്ലാത്ത നേതാക്കളും കിംഗ് മേക്കേഴ്‌സും തങ്ങളുടെ പിണിയാളുകളെ തിരുകിക്കേറ്റി ഇലക്ഷനെ ഹൈജാക്ക് ചെയ്യുന്നത് കൊണ്ടല്ലേ ? ഇപ്പോൾ തന്നെ നോക്കൂ പന്ത്രണ്ടിൽ അധികം നാഷണൽ കൗൺസിൽ അംഗങ്ങൾ കിട്ടാൻ അർഹതയുണ്ട് എന്ന് അവകാശപ്പെടുന്ന കാനഡയിൽ എന്താണ് സംഭവിക്കുന്നത്  ? വോട്ട് ഉറപ്പാക്കാൻ ഭാര്യയും ഭർത്താവും നാഷണൽ കൗൺസിൽ അംഗങ്ങൾ. സ്വന്തം സഹോദരൻ മരുമക്കൾ മരുമക്കളുടെ ഭർത്താക്കന്മാർ എന്നിങ്ങനെ വളരെ അടുത്ത കുടുംബക്കാരെയും വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കുത്തിനിറച്ചു നാഷണൽ കൗൺസിൽ ഉണ്ടാക്കി പ്രസിഡന്റ് ആകുമ്പോൾ എങ്ങിനെയാണ് നാഷണൽ കൗൺസിലിൽ അംഗങ്ങൾ വരിക ? യാതൊരു ആല്മാർത്ഥതയും ഇല്ലാത്ത ഇത്തരം നേതാക്കളും കിംഗ് മേക്കേഴ്‌സും ആണ് നമ്മുടെ ശാപം. അല്ലാതെ നമ്മുടെ വ്യവസ്ഥിതി അല്ല. ആല്മാർത്ഥതയില്ലാത്ത ഇത്തരം അപകടകാരികളെയാണ്  നമ്മൾ മാറ്റേണ്ടത്. കോൺസ്റ്റിട്യൂഷൻ ഉണ്ടാക്കിയവരും അത് തുടരെ തുടരെ മോടിപിടിപ്പിച്ചവരും വിശ്വാസ്സ വഞ്ചന കാണിക്കുന്നതിന് ആരാണ് ഉത്തരവാദി ? ഹൃദയ ശുദ്ധിയില്ലാത്തവർ ഭരണഘടനയെ വ്യഭിചരിക്കുകയും മാറ്റങ്ങൾ വീണ്ടും വീണ്ടും കൊണ്ട് വരികയും ചെയ്യുന്നത് വിരോധാഭാസമല്ലേ ? അർഹരായവരെയും കഴിവുള്ളവരേയും സമുദായ നേതൃത്വത്തിലേക്ക് കടത്തിക്കൊണ്ട് വരും എന്ന് വഞ്ചകരായ ഇത്തരം കപട നേതാക്കൾ തീരുമാനിച്ചാൽ ഇന്നത്തെ കോൺസ്റ്റിട്യൂഷൻ പ്രോബ്ലം ഒരു സെക്കന്റ് കൊണ്ട് തീരും. നമ്മുടേത് ഒരു കുടുംബ കൂട്ടായ്മയാണ് എന്ന് നമ്മൾ മനസ്സിലാക്കിയാൽ ഒരു പബ്ലിക്ക് ഇലക്ഷൻ രീതി അപ്രസക്തമാണ് എന്ന് മനസ്സിലാകും. ഉള്ളതിനെ ഹൃദയ ശുദ്ധിയോടെ പരിസംരക്ഷിക്കുകയാണ് വേണ്ടത്. ചെറുതായി ഒന്ന് മനസ്സ് വച്ചാൽ നന്നായി പോകുന്ന ഒരു വ്യവസ്ഥിതിയെ മാറ്റി അനാവശ്യമായി ഒരെണ്ണം സൃഷ്ടിക്കുകയും വീണ്ടും ഇതിലും വലിയ ഊരാക്കുടുക്കിലേക്ക് ചാടുകയും ചെയ്യും. 


കത്തോലിക്കാ എന്ന നാമകരണം ഉപയോഗിച്ചുള്ള KCCNA പ്രസിഡന്റിന്റെ അഭ്യാസ്സപ്രകടനം ഇതോടെ അവസ്സാനിപ്പിക്കണം. കത്തോലിക്കാ സഭയിൽ നിന്ന് വിട്ടു പോകണ്ടവർക്കും വിശ്വാസ്സം ഇല്ലാത്തവർക്കും എന്തിന് KCCNA യിൽ വീർപ്പ് മുട്ടി കഴിയണം  ? നാഷണൽ കൗൺസിൽ അത്തരക്കാരോട് KCCNA യിൽ നിന്ന് വിട്ട് പോകാൻ പറയണം. ഇനി DKCC കാര്യത്തിൽ നമുക്ക് ഉറച്ച നിലപാട് എടുക്കണം. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ അന്തസത്ത കാത്ത് പരിപാലിക്കാൻ കഴിയാത്തവരെ കാണാൻ കഴിയണം. ഇവരുടെ സാവധാനമുള്ള ഹിഡൻ അജണ്ടയാണ് കോട്ടയം രൂപതയുമായുള്ള ബന്ധം നമ്മിൽ നിന്ന് അകറ്റിക്കുന്നത്. സ്ഥിരതയും ആദർശങ്ങളും ഇല്ലാത്ത തെമ്മാടികളായ നേതാക്കളുടെ കൈകളിൽ അല്ല നമ്മുടെ സമുദായത്തിന്റെ നേതൃത്വം കുടികൊള്ളേണ്ടത്. KCCNA ഒരു അംഗസംഘടന മാത്രമാണ് DKCC യിലെ. DKCC യുടെ ജനറൽ കൗൺസിൽ ആണ് ഭരണഘടന ചർച്ച ചെയ്ത് ഉണ്ടാക്കേണ്ടതും തീരുമാനിക്കേണ്ടതും. അല്ലാതെ KCCNA സ്വന്തമായിട്ടല്ല. 2013 ൽ ഷീൻസ്സ് ഉണ്ടാക്കിയ DKCC യുടെ കോൺസ്റ്റിട്യൂഷൻ ചില മൈനർ മാറ്റങ്ങൾ വരുത്തി ( ഇലക്ഷൻ രീതികൾ ) ഉണ്ടാക്കാം എന്ന് പറയുന്ന ഇല്ലീഗൽ പ്രസിഡന്റ് ഇത്രയും കാലം എന്തുകൊണ്ട് ആ സത്യം നാഷണൽ കൗൺസിലിനോട് പറഞ്ഞില്ല  ? DKCC യുമായി ബന്ധം വേർപെടുത്തി വേറെ സംഘടന ഉണ്ടാക്കി അമേരിക്കയിലും ലോകം മുഴുവനിലും ക്നാനായ സമുദായത്തിൽ വിള്ളൽ ഉണ്ടാക്കി കത്തോലിക്കാ സഭയിൽ നിന്നും എല്ലാവരേയും അടർത്തി മാറ്റാനുള്ള ഗൂഢതന്ത്രമാണ് ഇവിടെ നടക്കുന്നത്. സഭയോടും മെത്രാന്മാരോടും വൈദീകരോടും കടുത്ത പകയുടെ കഴിയുന്നവരുടെ കൂട്ടമാണ് ഇന്ന് KCCNA യെയും DKCC യേയും നശിപ്പിക്കാൻ ശ്രമിക്കുന്നത്. DKCC അംഗങ്ങൾ സ്വന്തമായി തീരുമാനങ്ങൾ തോന്നിയപോലെ എടുക്കാൻ ഭരണഘടനാ സ്ഥാപനം അല്ല. KCCNA നാഷണൽ കൗൺസിൽ എടുക്കുന്ന തീരുമാനം അനുസരിച്ചു പ്രവർത്തിക്കാൻ മാത്രം ഉത്തരവാദിത്വപ്പെട്ടവരാണ്. ലോകം മുഴുവൻ ഉള്ള ക്നാനായക്കാർ ഒന്നിക്കേണ്ടതും ഒരുമിപ്പിക്കപ്പെടേണ്ടതും കോട്ടയം രൂപതയെന്ന അച്ചുതണ്ടിനാൽ തന്നെയാണ്. നമ്മുടെ വൈകാരിക തലങ്ങളെ ചൂഷണം ചെയ്ത് കോട്ടയം അരമനയിൽ നിന്നും അകറ്റിമാറ്റാനുള്ള ശ്രമങ്ങളെ മനസ്സിലാക്കുക. മാറിനിൽക്കുകയല്ല മറിച്ചു കോട്ടയം പിതാവ് നമുക്ക് വേണ്ടി വേണ്ടത് ചെയ്യുന്നില്ലായെന്ന് തോന്നുകയാണ് എങ്കിൽ KCCNA യിലൂടെയും DKCC യിലൂടെയും അത് ചോദിക്കുകയാണ് വേണ്ടത്. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുകയല്ല വേണ്ടത്. നമ്മൾ വിശ്വസിക്കുന്നതിൽ ഒന്നും വിശ്വസിക്കാത്ത ഈ കപട നേതാക്കൾ നമ്മളെ നാശത്തിലേക്ക് ആണ് നയിക്കുന്നത്. വെറും കുമിളകളായ ഇവരെ നമ്മൾ മനസ്സിലാക്കി സ്ഥായിയായ അടിത്തറയിൽ ഉറച്ചു നിൽക്കുക. ഇത്രയും നൂറ്റാണ്ടുകൾ നമ്മെ നയിച്ചത് ഇത്തരം കുമിളകൾ ആല്ല. 1911 ൽ നാൽപ്പതിനായിരം ക്നാനായ കത്തോലിക്കാരാൽ തുടങ്ങിയ കോട്ടയം രൂപതയും ക്നാനായക്കാരും ഇത്രയും വളർന്നതും രണ്ട് ലക്ഷത്തോളം അംഗങ്ങളായതും കഴിഞ്ഞ ചുരുങ്ങിയ വർഷങ്ങളിലെ തെമ്മാടിക്കൂട്ടങ്ങളുടെ കുപ്രചരണങ്ങൾ കൊണ്ടല്ല. 


സ്നേഹത്തോടെ,

ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ 

HOUSTON കൺവെൻഷൻ കണക്കുകളിൽ നിന്നും തെമ്മാടിത്തരങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാണാനുള്ള അടവ് നയമാണ് കോൺസ്റ്റിട്യൂഷൻ AMENDMENTS. അൻപത് ഡോളർ വാങ്ങിയിട്ട് പതിനാല് ഡോളറിന്റെ ഫുഡ് തന്ന കൊല ചതി എന്തിന് ? INAUGURATION CEREMONY ക്കും CLOSSING CEREMONY ക്കും എന്തുകൊണ്ട് നമുക്ക് അതിഥികൾ ഇല്ലാതിരുന്നു ? ബോബി ചെമ്മണ്ണൂരിനെ അനാവശ്യമായി ആദരിച്ചു സമുദായത്തെ നാണം കെടുത്തി പതിനായിരം വാങ്ങിയത് എന്തിന്  ? അധികാരത്തിൽ കാപട്യത്തിലൂടെ കയറിയ അന്നുമുതൽ എത്രയെത്ര കേസ്സുകൾ പ്രഘ്യമാപിച്ചു  ? കൺവെൻഷനിൽ നിന്നും പറ്റിച്ചുണ്ടാക്കിയ കാശ് കള്ളക്കേസുകൾ നടത്താൻ ആണോ ? കാനഡ യൂണിറ്റിന്റെ കോൺസ്റ്റിട്യൂഷൻ പ്രകാരം ഒക്ടോബറിൽ ഇലക്ഷൻ നടത്തുകയും നവംബർ ഒന്നിന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ എടുത്ത് അധികാരം ഏൽക്കണം. അപ്പോൾ ഇലക്ഷൻ ബോധപൂർവം നടത്താതെ സ്വന്തം യൂണിറ്റിൽ നിന്ന് തന്നെ കോൺസ്റ്റിട്യൂഷൻ ലംഘിച്ചുകൊണ്ട് തന്റെ സ്വന്തം ആളുകളെ കൂട്ടി നാഷണൽ കൗൺസിലിൽ സപ്പോർട്ട് ഉണ്ടാക്കുന്നത് എന്തിന് വേണ്ടി ? പ്രസിഡന്റ് ഉൾപ്പെടെ കാനഡ നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് ഈ നാഷണൽ കൗൺസിലിൽ പങ്കെടുക്കാൻ അർഹതയില്ലായെന്ന സത്യം തുറന്നു പറയുമോ ? കോൺസ്റ്റിട്യൂഷൻ ലംഘനവും നിയമവിരുദ്ധമായി കോൺസ്റ്റിട്യൂഷൻ തിരുത്തലുമാണോ പ്രസിഡന്റിന്റെ പ്രധാന ജോലി ? 

Friday, October 28, 2016

ഊമക്കത്തിലൂടെ KCCNA പ്രസിഡണ്ട് അതിരുകടക്കുന്നു, സ്ത്രീകളോടോ താങ്കളുടെ പരാക്രമണം ?

നട്ടെല്ല് നിവർത്തി സ്വന്തം ഭാര്യയുടെ മുൻപിൽ നിൽക്കാൻ കഴിവില്ലാത്തവരാണ് ഇന്ന് വിമൻസ് ഫോറം പ്രസിഡന്റിന്റെ പുറകേ കൂടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അന്തസ്സായി മറുപടി പറയാൻ സരസ്സന്മാർ തയ്യാറാകണം. പറയാനുള്ള അഭിപ്രായങ്ങൾ വ്യക്തമായും സുദൃഢമായും ആണ് വിമെൻസ്സ്‌ ഫോറം പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ആണുങ്ങൾ എന്ന് പറഞ്ഞു നെറ്റിയിൽ ലേബൽ ഒട്ടിച്ചുനടക്കുന്ന മാന്യന്മാർക്ക് സ്ത്രീകളുടെ മുൻപിൽ ഇതിൽപരം അപമാനിതരാകാൻ വേറെ എന്തുണ്ട്  ? americankna@gmail.com  ലൂടെ Chorathu Joemon <chorathujoe@ എന്ന വ്യാജ ഇമെയിലിലൂടെ "വീണ്ടും അങ്ങാടി ക്വട്ടേഷന്‍" എന്ന പേരിൽ വന്ന ഇമെയിലിലാണ് അതിക്രമം കാണിച്ചിരിക്കുന്നത്. ക്നാനായ സമുദായത്തിന് വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ചോരോത്ത് കുടുംബത്തിന്റെ പേരിൽ ഇത്തരം നാണം കെട്ട പ്രവർത്തി നടത്തുന്നത് തീർത്തും അപലപിക്കുന്നു. ഈ കുടുംബവുമായും മറ്റ് പല സമുദായ അംഗങ്ങളുമായും ബന്ധപ്പെട്ടപ്പോൾ ഇത് വ്യാജ ഇമെയിൽ ഐഡിയാണ് എന്ന് ബോദ്ധ്യപ്പെട്ടു. താനുൾപ്പെടെയുള്ള നിരവധിപ്പേർ യാത്രാപ്പടികൾ യഥേഷ്ടം എഴുതിയെടുത്തപ്പോൾ, ക്ഷണിച്ചുവരുത്തി യാത്രാക്കൂലി കൊടുത്തിട്ട്  സോഷ്യൽ മീഡിയയിലൂടെ കോട്ടയം പിതാവിനെ അപമാനിച്ചപ്പോൾ, KCCNA പ്രസിഡന്റ് കുറ്റകരമായ മൗനം ദീക്ഷിച്ചു. ഇന്നിതാ വിമൻസ് ഫോറം പ്രസിഡന്റിനെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമ്പോൾ മാന്യനായ ( ? ) KCCNA പ്രസിഡന്റ് വീണ്ടും മൗനം ദീക്ഷിക്കുന്നു. 





ഉത്തരവാദിത്വമുള്ള KCCNA പ്രസിഡന്റ് നിർണ്ണായകമായ സമയങ്ങളിൽ മൗനം പാലിക്കുന്നതിൽ നിന്ന് മനസ്സിലാക്കുന്നത് കോഴിപ്പപ്പ് ഇരിക്കുന്നത് സ്വന്തം തലയിൽ ആയതുകൊണ്ട് അല്ലേ  ? കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമുള്ള ഇമെയിലുകൾ മുഴുവൻ എല്ലാവരും പരിശോധിച്ചുനോക്കുക ഊമക്കത്തുകളുടെ പ്രവാഹം എവിടെ നിന്നും ആയിരുന്നു എന്നും അതിന്റെ അപ്പസ്തോലന്മാർ ആരായിരുന്നു എന്നും മനസ്സിലാകും. ക്നാനായ സമൂഹമേ നിങ്ങൾ ഉണരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സ്ത്രീകളേയും മരിച്ചുപോയ ആൽമാക്കളെയും അവരുടെ കുടുംബങ്ങളെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിക്കുന്ന സാമൂഹ്യ ദ്രോഹികളേയും അവരുടെ കൂട്ടാളികളേയും തിരസ്‌കരിക്കാനും അവരെ നേരിടാനും നാം തയ്യാറാകണം.  ജീവിതത്തിൽ നന്മ ഇച്ചിരിയെങ്കിലും അവശേഷിച്ചവർ ഈ സാമൂഹ്യ തിന്മയെ തിരസ്കരിക്കാൻ മുന്നോട്ട് വരിക. ഇനി ഒരു സ്ത്രീയും  ഇത്തരം തെമ്മാടികളുടെ നെറികേടുകൊണ്ട് അപമാനിതരാകാൻ പാടില്ല. ഊമക്കത്തുകൾ ഇന്നത്തെ സാമൂഹ്യ വിപത്താണ് അത് എഴുതുന്നവരേയും അതിന് പ്രോൽസ്സാഹിപ്പിക്കുന്നവരെയും ശക്തമായി എതിർക്കണം. അഭിമാനത്തോടെ സാമൂഹ്യപ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്താൻ ഓരോ സ്ത്രീക്കും പുരുഷന്മാരെപ്പോലെതന്നെ അവകാശം ഉണ്ട്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു കൂട്ടായ്മ നമുക്കുണ്ടാകണം. സോഷ്യൽ മീഡിയയിലൂടെയോ മറ്റ് തരത്തിലോ ഒരു സ്ത്രീകളും അപമാനിതരാകരുത്. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നവരെയോ പ്രോൽസ്സാഹിപ്പിക്കുന്നവരെയോ ഒരിക്കലും KCCNA പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കരുത്. 



ക്നാനായ സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ക്നാനായ സമുദായത്തിന്റെ വൈകാരിക തലങ്ങളും അവരുടെ കുറവുകളും കൃത്യമായി അറിയാവുന്ന ഇവർ സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ അഗ്രഗണ്യന്മാർ ആണ്. കത്തോലിക്കാ വിരോധം മനസ്സിൽ നീറ്റലായി കൊണ്ടുനടക്കുന്നവരും ദൈവവിശ്വാസ്സം ഒട്ടും ഇല്ലാത്തവരും കോട്ടയം പിതാക്കന്മാരുമായും വൈദീകരുമായും കാലങ്ങളായി കുടിപ്പകയുമായി കഴിയുന്നവരും കോട്ടയം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിൽ ജോലിക്ക് കയറി വഴക്കടിച്ചു വിഴുപ്പലക്കുന്നവരുമൊക്കെയാണ് ഇന്ന് സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തെമ്മാടികൾ. സഭയേയും സമുദായത്തേയും തകർക്കുന്നതിനായി ഏത് ഹീനമായ പ്രവർത്തികളും ചെയ്യാൻ ഇക്കൂട്ടർക്ക് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന മെസ്സേജുകൾ ഒന്ന് പരിശോദിച്ചാൽ നമുക്ക് ഇക്കൂട്ടരുടെ ഹിഡൻ അജണ്ട എന്താണെന്ന് വളരെ വ്യക്തമാകും. ക്നാനായ സമൂഹത്തെ ഇത്രമാത്രം അപമാനിതരാക്കുന്നത് സമുദായ നേതൃത്വം കൈകാര്യം ചെയ്യുന്നവരാണ്. ഇവരുടെ പ്രവർത്തികൾ മൂലം ഭരണിക്കുളങ്ങര പിതാക്കന്മാർ നമുക്കെതിരെ നിസ്സാരമായി ചരടുകൾ വലിക്കുന്നു. കോട്ടയം രൂപതാ മെത്രാനെ തകർത്താൽ കോട്ടയം രൂപതയെ തകർക്കാം. അതുപോലെ കോട്ടയം രൂപതയെ തകർത്താൽ ക്നാനായ സമുദായത്തെ നിഷ്‌പ്രയാസം തകർക്കാം എന്ന ബോദ്ധ്യം ആണ് ഇക്കൂട്ടരുടെ പ്രവർത്തികൾക്ക് പിന്നിൽ. 1911 ൽ കത്തോലിക്കരും യാക്കോബക്കാരും കൂടി ഏകദേശം എൺപതിനായിരം പേരുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ( എന്റെ അറിവ് പരിമിതമാണ് ) ഇന്നത് മൂന്ന് ലക്ഷമോ അതിലധികമോ ഉണ്ടെന്നാണ് കണക്കാക്കുന്നത്. AD 345 ൽ 450 പേരുമായി കൊടുങ്ങല്ലൂരിൽ  വന്നിറങ്ങിയ ക്നാനായക്കാർ 1911 ൽ വെറും എൺപതിനായിരം പേരായി. എന്നാൽ  ഇന്നത് ഇത്രമാത്രം വളർന്നു വലുതായി എങ്കിൽ അതിനുള്ള കാരണം കോട്ടയം രൂപതയും ചിങ്ങവനം ഭദ്രാസനവും തന്നെ ആണ്. സഭയോട് ചേർന്ന് നിൽക്കുകയും സഭാപിതാക്കന്മാരോട് ഒത്തുചേർന്ന് ജീവിക്കുകയും ചെയ്തപ്പോൾ നമ്മുടെ സമുദായം വളർന്ന് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു. അല്ലാതെ എരണംകെട്ട പൂഴിക്കുഞ്ഞുങ്ങളുടെ കഴിവല്ല.



നമ്മുടെ ദൈവശാസ്ത്രവും നമ്മുടെ ആരാധനാക്രമവും നമ്മുടെ അപ്പസ്തോലപൈത്രുകവും നമ്മുടെ വിശ്വാസ്സവും നമ്മുടെ തനിമയും സംസ്കാരവുമെല്ലാം ചില കുബുദ്ധികൾ തട്ടിയെടുത്ത് നശിപ്പിക്കുന്നതിന്റെ ഭാഗമാണ് നമ്മളിലെ ചില സമുദായ ദ്രോഹികളെ കൂട്ട് പിടിച്ചുകൊണ്ട് KCCNA യിലൂടെ നമ്മളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരേ കുടുംബത്തിലെ സഹോദരങ്ങൾ KCCNA യിലും മറ്റ് ചില സമുദായ വിരുദ്ധ ഫോറങ്ങളിലും കയറി നടത്തുന്നത് ഒരേ അജണ്ടയാണ്. KCCNA ഇന്ന് സമുദായ ദ്രോഹികളുടെ പറുദീസ്സായായിരിക്കുന്നു. ഏകാധിപതികളും കുലംതോണ്ടികളുമായ തെറ്റായ നേതൃത്വത്തെ താഴെയിറക്കി ക്നാനായ സമുദായത്തിന്റെ അന്തസ്സും അഭിമാനവും കാക്കുന്നവരെ KCCNA യുടെയും അംഗസംഘടനകളുടെയും തലപ്പത്ത് കൊണ്ടുവരണം. കേവലം അധികാരമോഹികളായ ചിലർ എപ്പോഴും സ്ഥാനമാനങ്ങൾ മാത്രം കൈക്കലാക്കാൻ ഇലക്ഷൻ സമയത്ത് കടന്ന് വരും. ഒരു നിലപാടുകളും ഇല്ലാത്തവരോ അല്ലങ്കിൽ സമുദായ വിരുദ്ധരോ ആയിരിക്കും ഇക്കൂട്ടർ. സ്ഥാനാർത്ഥിവേഷം കെട്ടിയിറങ്ങിയ ചിലർ നമ്മുടെയിടയിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. പേടിച്ചുതൂറികളായതുകൊണ്ടാണോ അതോ നിലപാടുകൾ ഒന്നുമില്ലാത്തവർ ആയതുകൊണ്ടാണോ എന്നറിയില്ല ആനുകാലിക സംഭവങ്ങളിൽ ഇവർക്ക് യാതൊരു അഭിപ്രായവും ഇല്ല. വിരലിന്റെ അറ്റത്തിരിക്കുന്ന അപ്പക്കഷ്ണം കാക്കകൊത്തിക്കൊണ്ട് പോകുമെന്ന് വിചാരിച്ചിട്ടുണ്ടാകുമോ ആവോ. സ്ത്രീകളോടുള്ള അതിക്രമം ചെറുക്കാൻ കഴിയാത്ത ഷണ്ഡന്മാർ ആയിരിക്കരുത് നമ്മുടെ അടുത്ത KCCNA പ്രസിഡന്റ്. സ്ഥാനമാനങ്ങളെക്കാൾ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടേയും അഭിമാനം കാക്കുന്നവരായിരിക്കണം ക്നാനായക്കാർ. തിരസ്കരിക്കണം നമുക്ക് ഇത്തരം ഷണ്ഡന്മാരേയും പാഷാണത്തിൽ കൃമികളേയും. ഉയരട്ടെ ശക്തമായ പ്രതികരണം പുരുഷാരവത്തിൽ നിന്ന്. 

ജയ്‌മോൻ നന്തികാട്ട് 
ചിക്കാഗോ  


അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവർ നിലപാടുകളും അഭിപ്രായങ്ങളും ഇല്ലാത്തവർ ആണെങ്കിൽ അവർ അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി മാത്രമാണ് വരുന്നത്. ഇങ്ങനെയുള്ളവർ അധികാരത്തിൽ വന്നാൽ എത്രയോ ഭീകരമായിരിക്കും ഇനിയും നമ്മുടെ സമുദായത്തിന്റെ അവസ്ഥ. ഇങ്ങനെ അഭിപ്രായവും നിലപാടുകളും ഇല്ലാത്തവരെ നമ്മൾ എന്തിന് ചുമക്കണം  ? ക്നാനായ ജനമേ നിങ്ങൾ തന്നെ തീരുമാനിക്കൂ. 

Athiest ഗ്രൂപ്പ് ഇന്ന് KCCNA യെ കീഴടക്കിയിരിക്കുന്നു. അവരുടെ പ്രമാണങ്ങൾ വിറ്റഴിക്കാൻ ഏറ്റവും മികച്ച വേദിയായി KCCNA യെ കാണുന്നു. ഇവിടെ സമുദായ സ്നേഹമോ സഭാസ്നേഹമോ അല്ല മറിച്ചു അരാജകവാദികളും അവരുടെ അഴിഞ്ഞാട്ടവുമാണ് KCCNA യിലൂടെ നടക്കുന്നത്. അന്ധവിശ്വാസികളും അധാർമ്മികളും ക്നാനായ കത്തോലിക്കരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു.  താന്തോന്നികളെ KCCNA നേതൃത്വത്തിൽനിന്നും ആട്ടിപ്പുറത്താക്കുക. സാമൂഹ്യവിരുദ്ധരുടെ ഒരു കൂട്ടമായും സങ്കേതമായും ഇന്ന് KCCNA മാറിയിരിക്കുന്നു. ഈ നാരകീയ ശക്തികളിൽനിന്നും KCCNA യെ മോചിപ്പിക്കുവാൻ ദയവായി അണിചേരൂ.