Tuesday, June 9, 2015

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം രണ്ട്.

"നിങ്ങളാരും പേടിക്കണ്ട ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. കാക്കനാട് സിനടിനോ ആലഞ്ചേരി പിതാവിനോ സീറോ മലബാർ സഭയുടെ അധികാര പരിധിക്ക് വെളിയിൽ ഒന്നും ചെയ്യാൻ അധികാരം ഇല്ല. എല്ലാം റോമിന്റെ അടിയിൽ ഭദ്രമാണ്. 1986 ലെ റെസ്ക്രിപ്റ്റ് ആണ് അന്തിമം, അത് ഇനി ആരും തൊടില്ല. "  ഇത് പറയുന്നത് വേറെ ആരുമല്ല നമ്മുടെ അഭിവന്യ ഭരണിക്കുളങ്ങര പിതാവ് തന്നെ. ചുരുക്കി പറഞ്ഞാൽ കാക്കനാട് മാത്രമല്ല റോമും ഭരിക്കുന്നത് നമ്മുടെ ഇമ്മിണി വലിയ തൊപ്പിയും വച്ച് നടക്കുന്ന ഭരണിക്കുളങ്ങര പിതാവ് തന്നെ. ചിക്കാഗോയിലെ ചില മണ്ടൻ ശിരോമണികളെ പറഞ്ഞു മനസ്സിലാക്കി വപ്പിച്ചിരിക്കുന്നത് ആലഞ്ചേരി പിതാവിന് ശേഷം അടുത്ത കാക്കനാടിന്റെ അധിപൻ ഇദ്ദേഹമായിരിക്കുമെന്നാണ്. എന്തിന് ഇത്രയും എളിമ കാണിക്കുന്നു ഫ്രാൻസ്സീസ്സ് പാപ്പയ്ക്ക് ശേഷം അടുത്ത മാർപ്പാപ്പ ആകുമെന്ന് പറയാമായിരുന്നില്ലേ.
സീറോ മലബാർ സഭയ്ക്ക് പറ്റിയ അബദ്ധം 


സാധാരണ ജനങ്ങൾ ചിന്തിക്കും അമേരിക്കയിൽ കുറേക്കാലം ജീവിച്ച പേരിന്റെ വാലറ്റത്ത്‌ ഒത്തിരി ഡിഗ്രികൾ എഴുതി വയ്ക്കുന്ന ഒരു പിതാവിന് ഒട്ടും വിവരം ഇല്ലാതിരിക്കുമോയെന്ന്. തീർച്ചയായും ഒത്തിരി പഠിച്ച പിതാവ് തന്നെയാണ് ഇദ്ദേഹം. പക്ഷേ മൂന്ന് കാര്യങ്ങൾ ഇദ്ദേഹത്തിന് വലിയ തിട്ടമില്ല. ഒന്ന് ആരാണ് ക്നാനായക്കാർ എന്നത്. രണ്ട് അദ്ദേഹത്തിന് കിട്ടിയ താലന്തിന്റെ വിലയും നിലയും എന്തെന്ന്. മൂന്നാമത് ആർക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് പിടിക്കുന്നതും അവരുടെ പ്രശ്നങ്ങൾ എന്താണ് എന്നതും. വളരെ ചെറുതായി ഇക്കാര്യങ്ങൾ ജനങ്ങളെ മനസ്സിലാക്കി തരാൻ ആണന്ന് തോന്നുന്നു ക്നാനായ സമുദായത്തെ നഖശികാന്തം എതിർക്കുന്ന ഒരു ക്നാനായ ജ്യേഷ്ഠ സഹോദരൻ പതിവ് പോലെ എന്റെ ലേഖനത്തിന്  ഒരു മറുപടി കത്ത് പൊതുജനത്തിന് അയച്ചിരിക്കുന്നു. അലക്സ്സ് കാവുമ്പുറം എന്ന ഈ  ക്നാനായ ജ്യേഷ്ഠ സഹോദരന്റെ തന്നെ എടുത്ത് പരിശോധിക്കാം:

For Knanaites who believe Kna means endogamy, opposing the practice of exclusion is an act of enemy and for destroying Knanaya. That is why they treat Archbishop Bharanikulangara and KANA as enemies of Knanaya. Contrary to what Jaimon thinks, Mar B and KANA are trying to save the community from destruction by ending the practice of exclusion. Since many of our children are getting married outside, supporters of endogamy are the enemies and destroyers of the Kna community. 

ക്നാനായ സമുദായത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായി സമുധായത്തിന് വെളിയിൽ നിന്നും വിവാഹം കഴിക്കുന്ന വ്യക്തിയും അദ്ധേഹത്തിന്റെ ജീവിത പങ്കാളിയും കുട്ടികളും അവരുടെ കുട്ടികളും അവരുടെ ജീവിത പങ്കാളിയും പിന്നെ അവരുടെ കുട്ടികളും.................................. ഇങ്ങനെ എല്ലാവരെയും ക്നാനായ എന്ന് വിളിച്ചാൽ സീറോ മലബാർ പാരമ്പര്യത്തിൽ ഉള്ളവരെ എന്ത് വിളിക്കും  ? അപ്പസ്തോല പൈതൃകത്തിലൂടെയും സുറിയാനി പാരമ്പര്യത്തിലൂടെയും ജനിച്ച് വളർന്ന് ക്രൈസ്തവ വിശ്വാസ്സം ഭാരതമണ്ണിൽ കൊണ്ട് വന്ന് നട്ട് വളർത്തിയവരും  അതേ പൈതൃകവും പാരമ്പര്യവും പകർന്ന് കൊടുത്ത് ഉണ്ടാക്കിയ ഒരു ജനതയും ഈ മണ്ണിൽ മറ്റുള്ളവരുമായി ലയിച്ചു ചേർന്ന് ഉണ്ടായ ജനവും കൂടിയല്ലേ സീറോ മലബാർ ഉണ്ടായത്. പുറത്തു പോയവരും അകത്തു കടന്നു കൂടാൻ ശ്രമിക്കുന്നവരും എല്ലാം ഉൾപ്പെടുന്ന ഒരു ജനതയെ എങ്ങിനെ ക്നാനായ എന്ന് വിളിക്കും  ? സീറോ മലബാർ സഭയുടെ നിർവചനം എന്തെന്ന് ചോതിച്ചു മനസ്സിലാക്കുക. ഏതൊരു ക്നാനായ കത്തോലിക്കനും സീറോ മലബാറുകാരനാണ്. എന്നാൽ ഒരു റീത്തുകാരനും ക്നാനായ കത്തോലിക്കാൻ ആകാൻ പറ്റില്ല.

" Mar B " അൽപ്പം ബുദ്ധി കൂടിയ "B" യാണന്നു പലർക്കും അറിയില്ലായെന്ന് തോന്നുന്നു. ലത്തീൻ കാരുടെ കപ്പാസ് എടുക്കാൻ പാകത്തിന് ഒരു EQUATION തൊടുത്തു വിട്ട പിതാവാണ് അദ്ദേഹം. ഭാരത സഭയിലെ അഭിക്ഷിക്തരുടെ എണ്ണത്തിൽ സീറോ മലബാർ സഭാംങ്ങളുടെ കണക്കുകൾ കാട്ടി ഒരു ഇമ്മിണി വലിയൊരു നമ്പർ ഇട്ടിട്ടുണ്ട് നമ്മുടെ ഈ വലിയ "B" തിരുമേനി. ഇത് ഏറ്റാൽ ലത്തീൻകാരുടെ ആപ്പീസ്സ് പൂട്ടും. ഇതേ ഇമ്മിണി സൂത്രം തന്നെയാണ് Mar "B" യുടെ ക്നാനായ സ്നേഹം. എവിടെയാണ് ഇദ്ദേഹം ക്നാനായ സ്നേഹം ഏതെങ്കിലും തരത്തിൽ പറഞ്ഞിട്ടുള്ളത്  ? ഇദ്ധേഹത്തിന്റെതായ പല കത്തുകളും അഭിപ്രായങ്ങളും പ്രവർത്തികളും പുറത്തു വന്നിരിക്കുന്നത് മുഴുവൻ കടുത്ത ക്നാനായ വിദ്ധ്വേഷം നിറഞ്ഞതും ക്നാനായ സമുദായത്തിന്റെ അന്തകൻ ആകാൻ തനിക്ക് കിട്ടിയ ജന്മം ആണന്ന് കാണിക്കുന്നതും ആണ്. അലക്സ്സ് കാവുംപുറം എടുത്ത് കാട്ടുന്ന ഇദ്ദേഹത്തിന്റെ  ക്നാനായ പ്രേമം സഫലമായാൽ ലോകാവസ്സാനം വരെ സീറോ മലബാർ സഭയ്ക്ക് ക്നാനായ എന്നൊന്ന് ഓർത്ത് വിഷമിക്കേണ്ട.

ഒരു നൂറ്റാണ്ടിന്റെ ആസ്സൂത്രിത ഗൂഡാലോചനയുടെ പ്രകടമായ തെളിവാണ് ക്നാനായ സമുധായത്തെ നിർവചിക്കാനുള്ള ചിലരുടെ ഗൂഡ ശ്രമം. എന്തുകൊണ്ടാണ് സീറോ മലബാർ സഭയെ ക്നാനായ സഭയെന്നും കേരള കൽദായ സുറിയാനി സഭയെന്നും പേര് വിളിക്കാതിരുന്നത്  ? കാരണം ആ പേരിന് ഉടയവർ വേറെ ഉള്ളത് കൊണ്ടും ആ നിർവചനത്തിൽ സീറോ മലബാർ സഭയിലെ ക്നാനായക്കാർ ഒഴികെ ബഹുഭൂരിപക്ഷം പേരും ഉൾപ്പെടില്ലായെന്നത് കൊണ്ടും ആണ്. ഇവിടെ അതി വിദഗ്തമായി വികസ്സിപ്പിച്ചെടുത്ത ലയന പ്രക്രിയ പൂർത്തിയായാൽ തങ്ങളുടെ IDENTITY ക്കായി ഒരിക്കലും ക്നാനായ സമുദായത്തിന്റെ പേര് ഉച്ചരിക്കേണ്ട ആവശ്യകത ഇല്ല. കേവലം എവിടെയെങ്കിലും സഭാ പഠനം നടത്തുന്നവരുടെ REFERENCE ന് മാത്രമുള്ള സാധനമായി തീരും. ചുരുക്കിപറഞ്ഞാൽ ചിലരുടെ STATEMENT കാണുമ്പോൾ കാർന്നവന്മാർ പറയുന്ന "ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്"  എന്നത് എത്രയോ ശരിയെന്ന് തോന്നുന്നു.

"Since many of our children are getting married outside, "ഇതേ കള്ളത്തരം അല്ലേ 1986 ലെ കുപ്പ്രസ്സിദ്ധമായ റെസ്ക്രിപ്‌റ്റ് ഉണ്ടാക്കാവാനും ഉപയോഗിച്ചത്  ? ചിക്കാഗോ അതിരൂപതയിൽ കൊടുത്ത അപേക്ഷയിൽ ഭൂരിപക്ഷ ഒപ്പുകളും കള്ളത്തരങ്ങളും ബാക്കിയുള്ളവ സ്വന്തം കുടുംബത്തിലും സമൂഹത്തിലുമുള്ളവരെ കബളിപ്പിച്ചും ഉണ്ടാക്കിയതല്ലേ. FALSE REPRESENTATION നടത്തിയതിന് തെളിവുകൾ ചിക്കാഗോ അതിരൂപതയുടെ കൈയ്യിൽ ഉണ്ട്. ചിക്കാഗോ അതിരൂപതയും ഒറിയന്റൽ കോണ്‍ഗ്രിഗേഷനും വിരലിൽ എണ്ണാവുന്ന കുബുദ്ധികളുടെ വഞ്ചനക്ക് അടിപ്പെട്ടതാണ് കാരണം. ശരിയായ അന്വേഷണമോ പഠനമോ ഇല്ലാതെ ഇറക്കിയ ഒരു അഭിപ്രായ പ്രകടനവും അതിന്റെ പരിണിത ഫലവുമാണ്‌ നാമിതുവരെ കുപ്പ്രസ്സിദ്ധമായ റെസ്ക്രിപ്‌റ്റ് എന്ന പേരിൽ  കണ്ടത്. ബഹുഭൂരിപക്ഷം പേരും തങ്ങളോടൊപ്പം എന്ന് പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ച അതേ ആൾക്കാർ തന്നെ ഇന്ന് വീണ്ടും വീണ്ടും സഭയെയും മറ്റു സമുധായക്കാരെയും ലോകത്തേയും തെറ്റിദ്ധരിപ്പിക്കുന്നു.

സമുദായത്തിൽ ഉള്ളതിൽ MANY MANY ആൾക്കാരും മക്കളിൽ MANY MANY യും എന്ന് സോഷ്യൽ മീഡിയയിൽ കൂടി കുപ്രചരണം നടത്തുന്നവർ അന്തസ്സായി ആണുങ്ങളെപ്പോലെ അവരെ പൊതുജനസമക്ഷം നിരത്താത്തത് എന്തേ  ? ക്നാനായ കൂട്ടായ്മകളിലും ക്നാനായ പള്ളികളിലും നിറഞ്ഞു തുളുമ്പുന്ന സമുദായ കൂട്ടായ്മ നിങ്ങൾ പറയുന്ന MANY MANY ക്ക് ഉള്ള മറുപടിയാണ്. 2013- 2014 കാലഘട്ടത്തിലെ നോർത്ത് അമേരിക്കൻ ക്നാനായ വിവാഹങ്ങളിൽ 34 ൽ 30 പേരും സ്വസമുദായത്തിൽ നിന്ന് തന്നെയാണ് വിവാഹം കഴിച്ചത്. ഒട്ടും പ്രാവർത്തീകമല്ല എന്ന് പറയുന്ന നോർത്ത് അമേരിക്കയിൽ ആണ് നടക്കുന്നത് എന്ന് ഓർക്കണം. ഈ കണക്കുകൾ തന്നെയാണ് ചില ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ എക്കാലവും സമുദായത്തിൽ നിലനിന്നിട്ടുള്ളത്.

സ്വസമുധായത്തിൽ നിന്ന് വിവാഹം കഴിച്ച യുവദമ്പതികളെയും അവരുടെ മാതാപിതാക്കളെയും ഞാൻ അങ്ങേയറ്റം അഭിനന്നിക്കാൻ ഈ അവസ്സരം ഉപയിഗിക്കുകയും അതുപോലെ സമുധായത്തിന് വെളിയിൽ നിന്ന് തങ്ങളുടെ അഭിരുചിക്കനുസ്സരിച്ചു വിവാഹം കഴിച്ച യുവ മിധുനങ്ങൾക്ക് തറവാട്ടിലെ എല്ലാ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രാർഥനയും വിജയാശംസ്സകളും നേരുന്നു. മാന്യതയോടെ സ്വസ്ഥമായി തങ്ങളുടെ ജീവിത പങ്കാളികളും കുട്ടികളുമായി ജീവിക്കുന്ന പുറത്തു നിന്നും വിവാഹം കഴിച്ചവരുടെ ജീവിതം എടുത്താണ് ചിലർ പന്താടുന്നത്. അന്തസ്സായ ജീവിതം നയിക്കുന്ന ഇവർ ഒരിക്കലും തങ്ങളുടെ ജീവിത പങ്കാളിയെ വെറുപ്പിച്ചും ബുദ്ധിമുട്ടിച്ചും നടക്കാറില്ല. 2013 ൽ കൊട്ടിഘോഷിച്ച് ചിക്കാഗോ സീറോ മലബാർ കത്രീഡൽ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മഹാ സമ്മേളനത്തിൽ വെറും 48 പേരാണ് പങ്കെടുത്തത്. ആരാണ് എത്ര പേരാണ് അവിടെ  സന്നുഹിതരായിരുന്നത് എന്ന് പറയാതെ കടിച്ചാൽ പൊട്ടാത്ത പ്രമേയങ്ങൾ ആലഞ്ചേരി പിതാവിനെതിരേയും കോട്ടയം രൂപതയ്ക്ക് എതിരെയും പാസ്സാക്കി വിട്ടിട്ട് അതിന്റെ സംഘാടകർ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനായി അന്ന് ആ പരിപാടി  ഉൽഘാടനം നടത്തിച്ച അന്നത്തെ കത്രീഡൽ പള്ളി വികാരിയും ഇപ്പോഴത്തെ സഹായ മെത്രാനുമായ അഭിവന്യ ആലപ്പാട്ട് ജോയിപ്പിതാവിന്റെ പേരും കത്രീഡൽ പള്ളി ഓഡിറ്റോറിയവും ഉപയോഗിക്കുന്നു.

ക്നാനായ സമുധായത്തെ അറിയാൻ പാടില്ലാത്തവരുടെ മനസ്സിന്റെ അഭ്രപാളികളിൽ തെറ്റിദ്ധാരണയും അങ്കലാപ്പും സൃഷ്ടിക്കാൻ കരുതിക്കൂട്ടി നുണകളുടെ ശരവർഷം തീർക്കുന്നവർ നുണകൾ പ്രചരിപ്പിക്കുന്നതും പുറത്തു വിവാഹം കഴിച്ചു മാന്യമായി ജീവിക്കുന്നവരുടെ കുടുംബം തകർക്കുന്ന പരിപാടികളിൽ നിന്നും പിന്തിരിയണം. സ്വന്തം മനസ്സാക്ഷിയനുസ്സരിച്ചു ഇഷ്ടമുള്ള ജീവിത പങ്കാളിയെകൂട്ടി ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ ഇടിച്ചു കയറി തങ്ങളുടെ കൂടെ ആളെ കൂട്ടാൻ ശ്രമിച്ചു തകർത്ത കുടുംബങ്ങളുടെ കണക്കുകൾ ഞാൻ നിരത്താം. മാന്യമായി സ്വന്തം കുടുംബത്തെ സ്നേഹിച്ച് സ്വസ്ഥമായി നല്ലൊരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്‌ പകരം സമൂഹത്തിൽ അരക്ഷിതാവസ്ഥ പരത്തുന്നവരെ സമൂഹം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

1986 ലെ Rescript ന് കാരണക്കാരായവരും അതിൽ ഊറ്റം കൊള്ളുന്നവരുമായ ആതേ വ്യക്തികൾ തന്നെയാണ് മുപ്പത് വർഷം കഴിഞ്ഞിട്ടും നിർത്താതെ കത്തോലിക്കാ സഭയിലും ക്നാനായ സമുധായത്തിലും അശാന്തിയുണ്ടാക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കത്തോലിക്കാ സഭയിലോ ക്നാനായ സമുധായത്തിലോ ഒരു ചലനങ്ങളും ഉണ്ടാക്കാൻ ഇക്കൂട്ടർക്ക് ഇനി കഴിയില്ലാന്ന് മാത്രമല്ല സഭയും ക്നാനായ സമുദായവും ശരിയായ ദിശയിലൂടെ ബഹുദൂരം മുന്നോട്ട് നീങ്ങുന്നു. കറുത്ത പാടുകൾ ചില കാലഘട്ടങ്ങളിൽ ചിലർക്കൊക്കെ സഭയിലും സമുധായത്തിലും ഉണ്ടാക്കാൻ കഴിയും. എല്ലാ കാലങ്ങളിലും പിശാചിന്റെ ഉപദ്രവങ്ങളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ പരിശുദ്ധമായ കത്തോലിക്കാ സഭയും ക്നാനായ സമുദായവും പരമകാരുണീകനായ ദൈവത്തിന്റെ സൃഷ്ടിയാകയാൽ എല്ലാ പ്രതിബന്തങ്ങളെയും തീർച്ചയായും അതിജീവിക്കും. ക്നാനായ സമുദായത്തിന്റെ പൈതൃകത്തിൽ പിറന്ന സീറോ മലബാർ സഭയുടെ പരിശുദ്ധിയും വളർച്ചയും നിലനിൽപ്പുമെല്ലാം ഓരോ ക്നാനായക്കാരന്റെയും ജീവിത ലക്ഷ്യവും കടമയുമാണ്. മാക്കിൽ പിതാവ് മുതൽഅഭിവന്യ  മൂലക്കാട്ട് പിതാവ് വരെയുള്ള ആദിപിതാവിന്റെ പൈതൃകത്തിൽ നിന്ന് അഭിഷിക്തരായ അപ്പസ്തോല പിൻഗാമികളുടെ നേതൃത്വത്തിലും സംരക്ഷണയിലും എക്കാലവും സഭയും ക്നാനായ സമുദായവും മുന്നോട്ട് തന്നെ കുതിക്കും. ഒരു അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാർക്കും സഭയുടെ പൈതൃകത്തെയും ക്നാനായ സമുദായത്തിന്റെ അന്തസത്തയേയും പുനർനിർവചനം ചെയ്യാൻ കഴിയില്ല.

As far as I know no bishops including Mar Angadiath agree with the practice of exclusion. The bula issued by the Pope creating Kottayam diocese does not ask us to exclude our children. Late Cardinal Bernardin of Chicago opposed Knanaya practice of exclusion because this practice was against his conscience. Was he trying to destroy Kna as well? As you know, he was the one who got the Rescript. I believe Archbishop Bharanikulangara and Cardinal Bernardin are right in principle to criticize and try to end the practice of exclusion which is against basic Christian teachings and mainstream social values of our time. Instead of unnecessarily criticizing Mar Bharanikulangara and KANA, it is better to check whether there is anything wrong with our practices and find a way to correct it. 

അഭിവന്യആലഞ്ചേരി പിതാവിനും  അങ്ങാടിയത്ത് പിതാവിനും മറ്റു സീറോ മലബാർ സിനടിലെ പിതാക്കന്മാർക്കും എന്നും എപ്പോഴും മനസ്സ് തുറക്കാനും മനസാക്ഷി സൂക്ഷിക്കാനും ഇങ്ങനെ ചിലർ ഉള്ളത് വളരെ നന്നായി. ഇനിയിപ്പോൾ സഭയിലെ കാര്യങ്ങൾ അറിയാൻ പിതാകന്മാരുടെ അറിയിപ്പിനായി കാത്തിരിക്കേണ്ട. സീറോ മലബാർ സഭയെന്നല്ല ചിക്കാഗോ അതിരൂപതയെന്നല്ല പരിശുദ്ധ കത്തോലിക്കാ സഭയെന്ന് പറഞ്ഞാൽ ഇനി അവകാശികൾ ഇവർ തന്നെ. മുൻപ് ക്നാനായ സമുദായത്തിലെ അംഗങ്ങളുടെ  മനോഗതം എന്തെന്ന് ഇവർ പറഞ്ഞു. അതുപോലെ ക്നാനായ സമൂഹത്തിലെ യുവജനങ്ങൾ ഭൂരിപക്ഷം പുറത്തു നിന്ന് വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞു. ഇനിയിപ്പോൾ സീറോ മലബാർ സഭയിലെ മനോഗതം എന്തെന്ന് വ്യക്തമാക്കി. പരിശുദ്ധ പത്രോസ്ലീഹായുടെ സിംഹാസനത്തിൽ ഇരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ബൂളകളുടെ നിർവചനം വ്യക്തമാക്കുന്നു. അഭിവന്യ ഭരണിക്കുളങ്ങര പിതാവിനും ദിവംഗതനായ ബർണാർഡിൻ പിതാവിനും ഒരേ സ്ഥാനം കൊടുത്തത് മഹാകഷ്ടം. ചിക്കാഗോയിൽ സീറോ മലബാർ മിഷൻ പോലും ഉണ്ടാകുന്നതിന് മുൻപ് 1983 ൽ ക്നാനായ കാത്തലിക്ക് മിഷൻ ഉണ്ടാക്കി തന്ന പിതാവാണ് ദിവംഗതനായ ബർണാർഡിൻ പിതാവ്. കള്ളയോപ്പിട്ടു കർദിനാൾമാരെ വരെ പറ്റിച്ചവരുടെ ധീരചരിത്രം ഇന്ന് പുറത്തായിട്ടുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു ക്നാനായക്കാരനും എതിർക്കുന്നില്ല. എന്നാൽ മാന്യവും നീതിക്ക് നിരക്കുന്നതും സത്യസന്തവുമായിരിക്കണം. 2013 ലെ സീറോ മലബാർ കത്രീഡൽ പള്ളിയിലെ 48 പേരുടെ മഹാ സമ്മേളനം ഉൽഘാടനം ചെയിതു എന്ന് പറഞ്ഞ് അഭിവന്യ ജോയിപ്പിതാവിനെ തെജോവതം ചെയ്യുമ്പോലെ ഒരുന്നാൾ അഭിവന്യ ഭരണിക്കുളങ്ങര പിതാവിനും തനിക്ക് വന്നു ചേരുന്ന വിപത്ത് എന്താണന്ന് മനസ്സിലാകും. പല അസത്യങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളും കാലത്തിന്റെ പൂർണ്ണതയിൽ പിടിക്കപ്പെടുകയും ലോകം തിരിച്ചറിയുകയും ചെയ്യും.

ഇവിടെ ഭരണിക്കുളങ്ങര പിതാവിന്റെ കൂട്ടുകാർ ആരൊക്കെയെന്ന് നോക്കാം. 1986 ലെ RESCRIPT ൽ ഊറ്റം കൊള്ളുന്നവരും അവർക്ക് വേണ്ടി............ എഴുതുന്ന പേരിന്റെ വാലിൽ  ഡോക്ടറേറ്റ് ഉള്ളതുമായ ഒരു മാന്യദേഹം. Dr. James Kottoor എന്ന മാന്യദേഹം ഇന്ന് സീറോ മലബാർ സഭയുടെ നിത്യമായ ശല്യക്കാരനാണ്‌. സഭയ്ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ യാതൊരു ഗുണവും ചെയ്യാതെ നിരന്തരമായ ശല്യങ്ങൾ ചെയിത് മിശിഹാ ചമയുന്ന ഇദ്ദേഹം ക്നാനായ സമൂഹത്തിൽ നിന്ന് മാറിക്കെട്ടിയ ചിലരുടെ ചട്ടുകമായി അവരുടെ വേദികളും മറ്റും പങ്കിട്ട് വളരെ വൃത്തികെട്ട രീതിയിൽ ക്നാനായ സമൂഹത്തെ അക്രമിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ ക്നാനായ സമൂഹത്തെ താറടിച്ചു നിരന്തരമായി എഴുതുന്ന ഇദ്ദേഹം അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ ഇഷ്ട കഥാപാത്രമാണ്. കോട്ടയം രൂപതയേയും പിതാക്കന്മാരെയും നിരന്തരം വേട്ടയാടി നടക്കുന്ന കേരളത്തിലെ കുപ്രസ്സിദ്ധരായ  പലർക്കും പരിശുദ്ധ അമ്മയുടെ ആശീർവാതവും മംഗളങ്ങളും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സ്ഹനവും  കൊടുത്തവരെ നാം കണ്ടതാണ്. ഇനി ചിക്കാഗോയിൽ നിന്നും കഴിഞ്ഞ മുപ്പത് വർഷക്കാലമായി ഒളിഞ്ഞും തെളിഞ്ഞും ക്നാനായ സമുധായത്തെ ദ്രോഹിക്കുന്ന ചിലരാണ് പിതാവിന്റെ കൂട്ടുകാർ.

മുപ്പത് വർഷം മുൻപ് ഒരു കുടക്കീഴിൽ ചെറിയ ഒരു സമൂഹമായി ചിക്കാഗോയിൽ കഴിഞ്ഞിരുന്ന ക്നാനായക്കാർ സമുദായത്തിന്റെ നിരന്തരമായ വളർച്ചയും തുടരെ തുടരെയായുള്ള കുടിയേറ്റവും കണ്ടപ്പോൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ശുദ്ധമായ ക്നാനായ തനിമയിൽ 1983 ൽ ചിക്കാഗോ KCS ന് ജന്മം കൊടുത്തു. അന്ന് KANA എന്ന ഒരു സംഘടനയായിരുന്നു ചിക്കാഗോയിൽ ഉണ്ടായിരുന്നത്. മാറിക്കെട്ടിയ വിരലിൽ എണ്ണാവുന്നവരും 99% ക്നാനായക്കാരുമായിരുന്നു ഈ സംഘടനയിൽ ഉണ്ടായിരുന്നത്. ഈ സംഘടനയെ  ഉപേക്ഷിച്ച് ക്നാനായക്കാരെല്ലാം പടിപടിയായി KCS ൽ ചേക്കേറുകയും. KANA എന്ന സംഘടന വെറുമൊരു കടലാസ്സ് സംഘടനയായി തീരുകയും ചെയിതു. അന്ന് നിലനിന്നിരുന്ന ചില അല്ലറ ചില്ലറ പ്രശ്നങ്ങളും മറ്റും ഏതാനും പേരുടെ KCS ലേക്കുള്ള വരവിന് തടസ്സം സൃഷ്ടിച്ചു. ക്നാനായ സമുധായത്തെ ഇതിലൊരു കുടുംബം തന്റെ എല്ലാ മക്കളേയും ക്നാനായ സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിപ്പിച്ച് തങ്ങൾക്ക് കിട്ടിയ മഹത്തായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കുന്നു. അന്ന് കാനയിൽ അവശേഷിച്ച നാമമാത്രമായ മാറി കെട്ടിയ ചിലരുടെ കരവേലകലാണ് കഴിഞ്ഞ മുപ്പതോളം വർഷമായി ക്നാനായ സമുധായത്തിന് പല വെല്ലുവിളികളും ഉയർത്തിയത്‌. സഭയുടെ പല തലങ്ങളിലും വളഞ്ഞ വഴികളിൽ കൂടി സ്വാധീനം ഉപയോഗിച്ച് തങ്ങളെ ഏറ്റവും വലിയ സത്യക്രിസ്ത്യാനികളായി  കാട്ടുകയും പിന്നണിയിൽ കൂടി ക്നാനായ സമൂഹത്തെ വികൃതമായി ചിത്രീകരിക്കുകയും ചെയിതിരുന്ന ഇക്കൂട്ടർ വിവാഹത്തിന് മുൻപ് ഒരിക്കലും കോട്ടയം രൂപതയുടെയോ ക്നാനായ സമുധായത്തിന്റെയോ പാരമ്പര്യത്തിലോ പൈതൃകത്തിലോ അറിവില്ലതെയല്ല പുറത്ത് നിന്നും വിവാഹം കഴിച്ചത്. തങ്ങളുടെ ജീവിത പങ്കാളിയെ സ്വയം കണ്ടെത്തിയ ഇക്കൂട്ടർ സ്വന്തം മനസാക്ഷിക്ക് ചേർന്ന ഇണയെ  കണ്ടെത്തി സ്വയം പുറത്ത് പോകുകയായിരുന്നു. കാലങ്ങൾ  കഴിഞ്ഞ ശേഷമാണ് വിരലിൽ എണ്ണാവുന്ന ഇക്കൂട്ടർക്ക് സ്ഥലകാല ബോധം ജനിക്കുന്നത്. ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷമായി ജീവിക്കുന്നതിന്‌ പകരം അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് ഇവർ കൂട്ടും ഇവർക്ക് ഭരണിക്കുളങ്ങര പിതാവ് കൂട്ടുമായിരിക്കുകയാണ്.

വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയ്ക്ക് ശരിക്കും തെറ്റ് പറ്റിയെന്ന് ഇക്കൂട്ടർ വാതിക്കുമ്പോൾ അതേ വായിൽ നിന്ന് തന്നെ പാപ്പ ശരിയാണ് ചെയിതത് എന്നും ബൂളയിൽ എന്ടോഗമി തന്നിട്ടില്ലായെന്നും പറയുന്നു. ഇത് രണ്ടും കൂടി എങ്ങിനെയാണ് ശരിയാകുന്നത് ? ഒന്നുകിൽ തെറ്റ് പറ്റിയെന്ന് പറയുക അല്ലങ്കിൽ അതിലൊന്നും തന്നിട്ടില്ലയെന്ന് പറയുക. അതുമല്ലങ്കിൽ സത്യം അംഗീകരിക്കാൻ തയ്യാറാവുക. ഒരു കയ്യാലയുടെ അപ്പുറവും ഇപ്പറവും താമസിച്ചിരുന്ന രണ്ട് കൂട്ടരുടെ തർക്ക പരിഹാരം തീർക്കാൻ പത്താം പീയൂസ്സ് പാപ്പയെന്താ നാട്ടിലെ പോലീസ്സ് എമാനാണോ ? എറണാകുളം തൃശ്ശൂർ ചങ്ങനാശ്ശേരി രൂപതകളിലായി വ്യാപിച്ചു കിടന്ന തെക്കുംബാഗർ എങ്ങിനെ അതിര് തർക്കത്തിലെ കക്ഷികൾ ആകും ? ബൂളയിൽ വ്യക്തമായി പറയുന്നു എവിടെയൊക്കെയുള്ളവരാണ് കോട്ടയം വികാരിയത്തിൽ വരുന്നത് എന്ന്. 1923 ൽ സീറോ മലബാർ സഭ ഉണ്ടാക്കിയത് മുതൽ  സീറോ മലബാർ സഭയെ സ്വതന്ത്ര സഭയായി ഉയർത്തിവലുതാക്കിയത് വരെ സഭയുടെ ചരിത്രപരവും അപ്പസ്തോലികവും സഭാപരവുമായ അസ്ഥിത്വത്തിനായി ഉപയോഗിച്ചത് ക്നാനായ പൈതൃകവും ഈ സമൂഹത്തിന്റെ ഇന്നുമുള്ള നിലനിൽപ്പുമാണ്. അതിർ വരമ്പുകൾക്കു അതീതമായി 1923 ൽ കോട്ടയം വികാരിയാത്തിനെ രൂപതയാക്കിയതും 1955 ൽ കോട്ടയം മെത്രാന് സീറോ മലബാർ സഭയ്ക്കുള്ളിൽ മുഴുവൻ ക്നാനായക്കാരുടെ മേൽ വ്യക്തിഗത അധികാരം കൊടുത്തതും വടക്കും തെക്കും ബാഗക്കാരുടെ തർക്കം തീർക്കാനാണോ  ? ഇക്കൂട്ടർ പറയുന്നത് പോലെയാണ് എങ്കിൽ വടക്ക് നിന്ന് തെക്കോട്ട്‌ പോകുന്നവനും തെക്ക് നിന്ന് വടക്കോട്ട്‌ പോകുന്നവനും അതിർ തർക്കം വിഷയമാല്ലാത്തത് കൊണ്ടല്ലേ ? അപ്പോൾ വടക്കോട്ട്‌ പോകുന്ന തെക്കും ഭാഗന്റെമേൽ  തെക്കും ഭാഗ മെത്രാന്  എന്തിന് വ്യക്തിഗത അധികാരം കൊടുക്കണം. ?

അതുപോട്ടെ കത്തോലിക്കാ സഭയിൽ പാരമ്പര്യം പൈതൃകം വിശ്വാസ്സം എന്നിവയിൽ അധിഷ്ടിതമാണ് എല്ലാകാര്യങ്ങളും. 2015 വർഷത്തെ ചരിത്രത്തിൽ വടക്കും തെക്കും ഉള്ള ആൾക്കാർ കള്ള് കുടിച്ചു വഴിയിൽ വഴക്കിട്ടതിന്റെ പേരിൽ രൂപതയോ സഭയോ ഉണ്ടാക്കിയതിന്റെ ഒരു ഉദാഹരണം കൊണ്ടുവരാമോ ? വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ എന്തിനാണ് കോട്ടയം രൂപതയുടെ തൽസ്ഥിതി ലോകാവസ്സാനം വരെ തുടരാൻ പറഞ്ഞത്  ? യാതൊരു പഠനങ്ങളും വിവരവും ഇല്ലാതെയാണോ രണ്ട് വിശുദ്ധന്മാരായ പിതാക്കന്മാരും മറ്റു രണ്ട് പിതാക്കന്മാരും വ്യത്യസ്ഥമായ ബൂളകളിലൂടെ അരക്കിട്ട് ഉറപ്പിച്ച കോട്ടയം രൂപത നിലനിൽക്കുന്നത് ? വീണ്ടും ആവർത്തിക്കുന്നു കോട്ടയം രൂപതയ്ക്കും ക്നനായക്കാർക്കും  എന്ടോഗമി ഇല്ലാതായാൽ അവർക്ക് വേറൊരു രൂപതയുടെ ആവശ്യമില്ല. പിന്നെ സീറോ മലബാറിലെ എല്ലാവരും ഒരുപോലെയാണ്. വിശുദ്ധ പത്താം പീയൂസ്സിനെ വിശുദ്ധൻ ആക്കാൻ കോട്ടയം രൂപതയുടെ സ്ഥാപനം തടസ്സമായി എന്ന് ഇക്കൂട്ടർ പറയുന്നു. പിന്നെ ഇവരാണോ എ തടസ്സം മാറ്റിയത് ? പറഞ്ഞു പറഞ്ഞ് വിശുദ്ധരെ വാഴിക്കുന്ന ചടങ്ങ് വരെ ഇപ്പോൾ ഇക്കൂട്ടർ നടത്തുന്നു. അപ്പോൾ പിന്നെ വിശുദ്ധ പത്താം പീയൂസ്സിന്റെ ബൂളയേക്കാൾ ശക്തമായ ബൂള ഇറക്കിയ വിശുദ്ധ ജോണ്‍ പോൾ മാർപ്പാപ്പയുടെ വിശുദ്ധ പദവിക്ക് തടസ്സം ഒന്നും ഇല്ലായിരുന്നോ ? അതും നീക്കിക്കൊടുത്തത് ഇക്കൂട്ടർ തന്നെയാണോ ? അഭിവന്യ ഭരണിക്കുളങ്ങര പിതാവ് കൂട്ട് കൂടിയിരിക്കുന്നത് ആരുമായാണ് എന്തിനു വേണ്ടിയാണ് എന്ന് ഒരിക്കലെങ്കിലും ആൽമശോചന ചെയ്യുന്നത് അദ്ധേഹത്തിന്റെ  ശിരസ്സിൽ ഏൽപ്പിച്ചിരിക്കുന്ന മഹിമയുടെ അന്തസ്സിന് കാരണമാകും.

I don’t think it is Mar B who acts against the Church. The circular issued by Mar Angadiath on September 19, 2014 alludes that membership issue in Knanaya catholic parish/mission is settled through the discussion of the issue in the Synod of Syro Malabar Bishops and final agreement reached by His Beatitude, His Grace and Your Excellency. This document is a deceptive document since there was no discussion or decision by SM Synod on the subject of Kna membership issue. This document’s validity is questionable as long as the 1986 rescript exists. I don’t know how these bishops can reach such an agreement that nullifies the 1986 Rescript of the Congregation and violates sanctity of sacrament of marriage and basic church doctrines by dividing and/or excluding non-endogamous Knanaya families and adopted children. So, who acts against the Church?

വളരെ നല്ല കാര്യം. ഇന്നലെ വരെ ഇക്കൂട്ടർ വിചാരിച്ചത് ചികാഗോ സെന്റ്‌ തോമസ്സ് രൂപതയും അതിന്റെ മെത്രാനും ഇവരുടെ വീട്ടിലെ ഏതോ ഒരു ജീവിയാണ് എന്നാണ്. മുപ്പത് വർഷത്തോളം എടുത്തു ക്നാനായ സമുദായത്തിന്റെ അവകാശങ്ങളിൻ മേൽ അനുകൂലമായ ഒരു വ്യക്തത കിട്ടാൻ ആയിട്ട്. കാക്കാനാട് സിനടിനും സഭയുടെ പിതാക്കന്മാർക്കും ആലഞ്ചേരി പിതാവിനുമൊക്കെ അറിയാതെപോയി ചിക്കാഗോയിലെ ചിലരുടെയൊക്കെ അറിവും സമ്മതവും ഇല്ലാതെ കാര്യങ്ങൾ നീക്കാൻ പറ്റില്ലായെന്ന്. ഡിവൈൻ ലോയും കാനോൻ നിയമവും സീറോ മലബാർ സഭയുടെ പർട്ടിക്കുലർ കാനോൻ നിയമവും രൂപതയുടെ അധികാരങ്ങളും എല്ലാം ചിക്കാഗോയിലെ ചില BASEMENT കളിൽ കെട്ടപ്പെട്ടു എന്നാണ് ഇക്കൂട്ടർ കരുതുന്നത്. കാക്കനാട് സിനഡിൽ എന്ത് അജണ്ടയിൽ വയ്ക്കണം എന്നും എന്ത് തീരുമാനിക്കണം എന്നും സഭയുടെ അധിപന്റെ അധികാരം എന്തെന്ന് തീരുമാനിക്കുന്നതും ചിക്കാഗോയിലെ BASEMENT ൽ നിന്ന് തന്നെ. 1986 ൽ RESCRIPT ഉണ്ടായിരുന്നു എന്നും 2002 ൽ റോമിൽ നിന്ന് വീണ്ടും കത്ത് ചിക്കാഗോ രൂപതയ്ക്ക് വന്നു എന്നും തന്നിൽ നിക്ഷിപ്തമായഅധികാരങ്ങൾ എന്തൊക്കെയെന്നും അറിയാതെയാണോ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവും അങ്ങാടിയത്ത് പിതാവുമൊക്കെ പ്രവർത്തിക്കുന്നത്.

ഇത്രയും കാലം STEERING WHEEL തങ്ങളുടെ കൈയ്യിലെന്ന് കരുതി അഹങ്കരിച്ച്‌ നടന്നവർക്ക് താങ്ങാനും അന്ഗീകാരിക്കാനും കഴിയുന്നില്ല. ക്നാനായക്കാരോട് കത്തോലിക്കാ സഭ  വിട്ട് പോകണം എന്ന് പറഞ്ഞ സഹോദരങ്ങളോട് ഞങ്ങൾ ക്നാനായക്കാർ പറയുന്നത് ഒന്നുമാത്രം. നമ്മൾ എല്ലാം ഒരുമിച്ച് ഏകവും സ്ലൈഹീകവും സാർവര്ത്രീകാവുമായ സഭയിൽ ഒരുമിച്ചു നിൽക്കും. ആരും എങ്ങോട്ടും പോകുന്നില്ല. നമ്മൾ ആരും കോട്ടയം രൂപതയിലോ ചിക്കാഗോ രൂപതയിലോ അംഗങ്ങൾ ആയി അല്ല മാമോദീസ്സ സ്വീകരിച്ചത്  മറിച്ച് പരിശുദ്ധ കത്തോലിക്കാ സഭയിൽ ആണ്. ഇക്കാര്യം അഭിവന്യ ഭരണിക്കുളങ്ങര  പിതാവ് തന്നെ നിങ്ങൾക്ക് മനസ്സിലാക്കി തരും. കാക്കനാട് സിനടിലും റോമിലുമൊക്കെ വലിയ തൊപ്പിയും വടിയുമൊക്കെയുള്ള നമ്മുടെ പിതാക്കന്മാർ കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിൽ വരുത്തുകയുമൊക്ക ചെയ്യട്ടെ. നമ്മൾ ഇവിടെ BASEMENT കളും കേരള, മലയാളി, ഇങ്ങനെയൊക്കെയുള്ള അസോസിയേഷനുകൾ കൈകാര്യം ചെയിതാൽ പോരെ.

കത്തോലിക്കാ സഭയുടെ പല തട്ടുകളിലും നിങ്ങൾ അസത്യങ്ങൾ കൊണ്ട് ചിലതൊക്കെ തടസ്സപ്പെടുത്തി. ഇനിയത് നടക്കില്ലന്ന് മാത്രമല്ല സഭയുടെ ഏതൊക്കെ മേഘലകളിൽ നിങ്ങൾ കയറി പല ഭരണിക്കുളങ്ങര പിതാക്കന്മാരെയും പറ്റിച്ചോ അവിടങ്ങളിലൊക്കെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകും. ക്നാനായക്കാരുടെ ചരിത്രം പോയി പഠിച്ചു നോക്ക് ക്ഷമയോടെ കാത്തിരുന്ന ജനമാണ് എക്കാലവും.  ഫറവോന്റെ അടിമത്വത്തിൽ നിന്ന് നാൽപ്പത് വർഷക്കാലം എടുത്തു  വാഗ്ദത്ത നാടായ കാനോൻ ദേശത്ത് മരുഭൂമികൾ താണ്ടിയെത്താൻ. ക്ഷമയും കാത്തിരിപ്പും ക്നാനായക്കാർക്ക് പുത്തിരിയല്ല. ഞങ്ങൾക്ക് ഒരു മോശയും അഹറോനും ഒക്കെയുണ്ട് അവർ ദൈവത്തിന്റെ അഭിഷിക്തരാണ്. കാത്തിരിക്കാനും സഹിക്കാനും വിശ്വസിക്കാനും തയ്യാറല്ലാത്തവർക്ക് മരുഭൂമിയിലെ യാത്രയിലെ അനുഭവമാണ്. മടിയന്മാരും നന്മയ്ക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറല്ലാത്തവരും വീറോടെ പൊരുതാൻ കഴിവില്ലാത്തവരും ദൈവ കൽപ്പനകൾ പാലിക്കാത്തവനും ഒക്കെ മോശയെയും അഹറോനെയും ധിക്കരിച്ചവരുടെ അവസ്ഥയിലേക്ക് ആയിത്തീരും. 


അറിവിന്റെയും ബോദ്ധ്യത്തിന്റെയും കുറവുകൾ ആൽമാവിനെ നഷ്ടപ്പെടുത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ്. 1986 ലെ RESCRIPT ഉണ്ടായത് സീറോ മലബാർ സഭ അമേരിക്കയിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആണ്. കാലം മാറുകയും ലോകം മുഴുവൻ സീറോ മലബാർ സഭയിലെ വിശ്വാസ്സികൾ കുടിയേറുകയും ചെയിതപ്പോൾ തന്റെ ആടുകളുടെ അജപാലന ഉത്തരവാതിത്വം നിർവഹിക്കാൻ സഭയുടെ പിതാവ് തന്റെ അജപാലന അധികാരം സിനടിന്റെ അനുവാതത്തോടെ PASTORAL CARE ലേക്ക് മാറ്റി ബന്തപ്പെട്ട പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം തീരുമാനിക്കുകയാണ് ചെയിതത്. സിനടിലെ പിതാക്കന്മാരുടെ അനുവാതത്തോടെ PASTORAL CARE ൽ എടുത്ത തീരുമാനത്തിന്റെ IMPLEMENTATION ആണ് PASTORAL LETTER ലൂടെ അഭിവന്യ അങ്ങാടിയത്ത് പിതാവ് തന്റെ അജപാലനത്തിൻ കീഴിൽ നടപ്പിലാക്കിയത്. അഭിവന്യ പിതാക്കന്മാർക്ക് സഭയിൽ ഉള്ള അധികാരവും ദൈവ ക്രിപയുമാണ് അവരുടെ നടപടികൾക്ക് അടിസ്ഥാനം. ഇവരുടെ നടപടികളെ നമ്മൾ പ്രവർത്തിക്കുന്ന ലോക്കൽ സംഘടനകളുടെ ഭരണഘടനയുടെ കണ്ണുകളിലൂടെ നോക്കിയാൽ മഞ്ഞപ്പിത്തം വന്നവന്റെ ഗതികേട് ആയിരിക്കും. പേടിക്കണ്ട ഇതിലും വലിയൊരു കൽപ്പന 2015 ഏപ്രിൽ അവസ്സാനം അഭിവന്യ ആലഞ്ചേരി പിതാവ്  ലോകം മുഴുവനും ഉള്ള ക്നാനായക്കാരുടെ അജപാലനത്തിലേക്ക് ആയി ഇറക്കിയിട്ടുണ്ട്. ഉടനെ തന്നെ അതിന്റെ വിശദാംശങ്ങൾ സഭയുടെ തലങ്ങളിൽ നിന്ന് നമുക്ക് കേൾക്കാം.

Personally I do not support Mar B’s policy completely. I am for an inclusive community based on the 1986 Rescript. A simple and practical solution is to give non-endogamous Kna families and adopted children an option to stay in Kna or non-Kna churches based on their personal decision. The problem is with enforced endogamy. Let us adopt in our community what we do in our families. Let us redefine Kna as the children of Knanaya ancestors. Let us include all of them, not just endogamous children, to end the crisis in the community.

Alex Kavumpurath

ഒരാൾക്ക്‌ എന്ത് വേണമെങ്കിലും ആഗ്രഹിക്കാം. എന്നാൽ ആഗ്രഹിക്കുന്നത് എല്ലാം സാധിക്കണം എന്നില്ല. ഒരാളുടെയോ അബദ്ധം പറ്റി  വിലപിക്കുന്നവരുടെയോ ആഗ്രഹത്തിന് മുൻപിൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യവും പൈതൃകവും ബലികഴിക്കണം എന്ന് പറയുന്നത് അൽപത്തം ആയി മാത്രമേ കാണാൻ കഴിയൂ. വിവാഹം കഴിച്ചു സ്വയം തങ്ങൾക്ക് ജന്മം തന്ന സമുദായത്തിന്റെ പാരമ്പര്യങ്ങൾ പാലിക്കാൻ മനസ്സില്ലാതെ പുറത്ത് പോയവരും ദത്തെടുത്ത കുഞ്ഞുങ്ങളും ഒരിക്കലും കുടുംബത്തിന് പുറത്ത് പോകുന്നില്ല. അവർ നന്നായി വരണമെന്ന് തന്നെയാണ് ഓരോ ക്നാനായക്കാരനും ആഗ്രഹിക്കുന്നത്. വംശശുദ്ധി നിലനിർത്താൻ സമുദായത്തിൽ അവരെ ഉൾക്കൊള്ളാൻ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം അനുവതിക്കില്ല. ക്നാനായക്കാരൻ എന്ന് വിളിക്കപ്പെടാൻ സാധിക്കണമെങ്കിൽ  അവൻ ക്നാനായ മാതാപിതാക്കളിൽ ജനിക്കുകയും ക്നാനായ പൈതൃകത്തിൽ ജീവിക്കുകയും തന്നെ വേണം. ആരെയും ENDOGAMY FORCEFUL ആയി പാലിക്കാൻ നിർബന്തിക്കുന്നില്ല. സമുദായത്തിന്റെ മൂല്യങ്ങൾ പാലിക്കാതെ അകത്ത് നിൽക്കുകയും കൂട്ടത്തിൽ മറ്റുള്ളവരെക്കൂടി വലിച്ചു കയറ്റുകയും ചെയ്യണം എന്നതാണ് നിർബന്തമായും വിലക്കുന്നത്. ENDOGAMY പാലിക്കുന്നവരുടെ ഒരു കൂട്ടമാണ്‌ ക്നാനയക്കാർ. പുറത്തുപോകുന്നവർക്കും അകത്തു കയറാൻ ശ്രമിക്കുന്നവർക്കും പുതിയ ഒരു സമൂഹമായി ഒരു സമുധായമായി നിലനിന്നോളൂ.


ഇവിടെ എന്തോ ഒരു CRISIS ഉണ്ട് എന്ന് എഴുതി കണ്ടു. CRISIS ഉള്ളത് ക്നാനായക്കാർക്ക് അല്ല. മറിച്ച് സമുധായത്തിന് പുറത്തു പോയവർക്കും അകത്തു കയറാൻ ശ്രമിക്കുന്നവർക്കും ആണ്. അപ്പന്റെ മടിയിൽ ഇരിക്കുകയും അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുകയും വേണമെന്ന് ശഠിക്കുന്നത് ഭൂഷണമല്ല എന്ന് അറിയില്ലേ. അലകസ്സ് കാവുംപുറം പറയുന്നു Mar "B" യുടെ എല്ലാ പോളിസ്സിപരമായ കാര്യങ്ങളോടും യോജിപ്പില്ല എന്ന്. ഇത് തന്നെയാണ് ഞാനും സകല ക്നാനായക്കാരും പറയുന്നത്. ഒരിക്കൽ പുരോഹിതനായി  അഭിക്ഷിക്തനായവൻ മരണം വരെ പുരോഹിതൻ തന്നെയാണ്. എന്നാൽ നീതിക്ക് നിരക്കാത്ത പണികൾ ചെയ്യുന്നവൻ ഒരിക്കലും അപ്പസ്തോല പിൻഗാമിയായി ഇരിക്കാൻ അർഹനല്ല. സ്വന്തം മനസാക്ഷിയോട് ചോതിക്കുക  അഭിവന്യ ഭരണിക്കുളങ്ങര പിതാവ് ബഹുമാനപ്പെട്ട തടത്തിൽ അച്ഛൻ തൊട്ട് നാളിതിവരെ എഴുതിയ കത്തുകളിലെ കാര്യങ്ങൾ ഒരു ക്നാനായ അമ്മയുടെ ഉദരത്തിൽ ജനിച്ചവന് സ്വീകരിക്കാൻ സാധിക്കുന്നതാണോ എന്ന്. എന്നിട്ടും അദ്ദേഹം ഇന്നും സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പായി ഇരിക്കുന്നു. ഒരിക്കൽ കൂടി ഞാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു  ക്നാനായക്കാർ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ സമാധാനത്തിൽ ദൈവീക പദ്ധതിയുടെ ഭാഗമായി കഴിയുന്ന ഒരു ജനമാണ്. ദൈവത്തിന്റെ അഭിക്ഷിത്തരാൽ എന്നും എക്കാലവും നയിക്കപ്പെടുന്ന  ജനമാണ്. അലകസ്സ് കാവുംപുറത്തിന് തീർച്ചയായും ഒരു ക്നാനായക്കാരൻ എന്ന നിലയിൽ സ്വന്തം ക്നാനായ അമ്മയുടെ ഉദരത്തിൽ ജനിച്ചു എന്ന കാരണത്താൽ അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാരിൽ നിന്ന് അപമാനിതനാകുകയല്ല  മറിച്ച് ചങ്ക് നിവർത്തി അഭിമാനത്തോടെ നടക്കാൻ സാധിക്കുകയാണ് ചെയ്യേണ്ടത്. കൂട്ടത്തിൽ നിൽക്കുന്നവർക്ക് ക്നാനായ സമുദായത്തിന്റെ രക്തം ആണ് ആവശ്യം അല്ലാതെ മറ്റൊന്നുമല്ല. കാലത്തിന്റെ പൂർണ്ണതയിൽ നമുക്കെല്ലാം വിവേകം ഉണ്ടാകാനും സ്വന്തം ചോരയെ തിരിച്ചറിയാനും സർവ്വശക്തൻ തുണയാകട്ടെ. ഒരിക്കലും മുപ്പത് വെള്ളിക്കാശിനു വേണ്ടി ഗുരുവിനെ ഒറ്റുകൊടുത്തവന്റെ പേരിന് കാരണമാകാതിരിക്കട്ടെ.  

ജയ്മോൻ നന്തികാട്ട് 
ചിക്കാഗോ 


Saturday, June 6, 2015

ഭരണിക്കുളങ്ങര പിതാവും ക്നാനായ വിരുദ്ധരും ഒന്നിക്കുന്നത് എന്തിന് ? ഭാഗം ഒന്ന്.

അനുസ്സരണ വ്രതം കമിഴ്ന്ന് കിടന്ന് എടുത്ത അഭിവന്യ ഭരണിക്കുളങ്ങര പിതാവിന് പരിശുദ്ധ സിംഹാസ്സനത്തിൽ നിന്ന് പ്രത്യേക ഇളവ് കിട്ടിയെന്ന് തോന്നുന്നു. തുടർച്ചയായ അധികാര ദുർവിനിയോഗവും അനുസ്സരണക്കേടും കാട്ടുന്ന പിതാവിനെ കൂച്ചുവിലങ്ങിടാൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിന് സാധിക്കാതെ വരുന്നു. ഭരണിക്കുളങ്ങര പിതാവിന്റെ സഭാവിരുദ്ധ പ്രവർത്തനവും മേജർ ആർച്ച് ബിഷപ്പിന്റെ അധികാരത്തെ പരസ്സ്യമായി ധിക്കരിക്കുന്നതും ചോദ്യം ചെയ്യന്നുതും സഭയിൽ അനുവതനീയവും മൌലീക അവകാശങ്ങളിൽ പെടുന്നതും ആണങ്കിൽ എന്തുകൊണ്ട് സഭയുടെ അടിത്തട്ടിൽ കിടക്കുന്ന അൽമായർക്ക് കൊടുക്കുന്നില്ല. സ്വന്തം അധികാര ചിന്നങ്ങൾ ഉള്ള ലറ്റർ ഹെഡിൽ ആശംസ്സകളും ഭാവുകങ്ങളും അനുഗ്രഹങ്ങളും എഴുതി കോട്ടയം രൂപതയേയും ക്നാനായക്കാരെയും നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനും നടക്കുന്നവർക്ക് പിന്തുണയേകുമ്പോൾ 1911 ൽ പരിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പ മുതൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ , പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ , വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ തുടങ്ങി മാർ ആലഞ്ചേരി പിതാവ്, മാർ അങ്ങാടിയത്ത് പിതാവ് എന്നിവരുടെ തീരുമാനങ്ങളെയും കൽപ്പനകളെയും ആണ് പരസ്സ്യമായി ചോദ്യം ചെയിത് അപമാനിക്കുന്നത്. 2015 വർഷത്തെ കത്തോലിക്കാ സഭയുടെ തീരുമാനങ്ങളേയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യാൻ ശ്രമിക്കുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവ് അന്തിക്രിസ്തു ആണന്ന് ജനങ്ങൾ ചിന്തിച്ചാൽ എങ്ങിനെ കുറ്റം പറയാൻ കഴിയും. കത്തോലിക്കാ സഭയുടെ നാളിതുവരെയുള്ള പാരമ്പര്യവും കീഴ്വഴക്കങ്ങളും തെറ്റും അത് തിരുത്തേണ്ടതും ആണങ്കിൽ ഫ്രാൻസ്സീസ്സ് പാപ്പയെ മാറ്റി പത്രോസിന്റെ പരിശുദ്ധ സിംഹാസ്സനത്തിൽ ഉപവിഷ്ടനാകണ്ട പിതാവ് ആണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. അങ്ങിനെയുള്ള പിതാവ് എന്തിനാണ് കഴിഞ്ഞ വർഷം ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ കത്രീഡൽ പള്ളിയിലെ പ്രധാന തിരുന്നാളിന് വന്നപ്പോൾ ദിവസ്സങ്ങളോളം വിരലിൽ എണ്ണാവുന്ന ക്നാനായ വിരുദ്ധ ലോപിയുടെ ബയിസ്സ്മെന്റിൽ കയറിയിറങ്ങി നിരങ്ങി ആധിധേയത്വം സ്വീകരിച്ചതും വിലക്കപ്പെട്ട കനികൾ ഭക്ഷിക്കുകയും ഒറ്റുകാരൻ യൂദാസ്സുകളുടെ  കിഴികൾ വാങ്ങിക്കുകയും ചെയിതത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കറുത്ത കിഴികൾ കാലങ്ങളായി പിതാവ് വാങ്ങിച്ചിരുന്നു എന്ന് പറയുന്നതും ഇന്ന് ചെയ്യുന്ന സമുദായ വിരുദ്ധ പ്രവർത്തനങ്ങൾ പെയിഡ് സർവീസ്സിന്റെ ഭാഗമാണ് എന്ന് പറയുന്നതും. കാക്കനാഡ് സിനഡ് ആവശ്യപ്പെട്ടാൽ ഏത് കമ്മീഷന് മുൻപിലും ഭരണിക്കുളങ്ങര പിതാവിനെതിരെ തെളിവുകൾ നൽകാൻ ഞാൻ തയ്യാറാണ്.


കാക്കനാട് സിനഡിൽ പാരലൽ അധികാര സിൻഡിക്കേറ്റ് വളർത്തിയെടുത്ത് സഭയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ശക്തമായ ലോപിയുടെ പ്രകടമായ കണ്ണി മാത്രമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവ്. കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന എന്റെ കഴിഞ്ഞ ലേഖനത്തിൽ വിറളിപൂണ്ട പിതാവ് ചിക്കാഗോയിലെ തന്റെ നിഗൂഡ ടീമിനെ വിളിച്ച് ഇമെയിൽ പുറത്താക്കിയതിനെ ശക്തമായി വിമർശിച്ചു. കഴിഞ്ഞ വർഷം വിവാതമായ  കാക്കനാട് സിനഡ് കഴിഞ്ഞ ഉടനെ നടത്തിയ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ ഫോണ്‍ കോൾ ഹിസ്റ്ററിയും ഇമയിലുകളും പരിശോധിച്ചാൽ മാത്രം ആലഞ്ചേരി പിതാവിനേയും സിനഡിനേയും ധിക്കരിക്കുന്നതിന്റെയും സഭാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും വ്യക്തമായ തെളിവുകൾ ലഭിക്കും. കന്യകയുടെ രക്തം കൊണ്ട് അരമനയിൽ പുണ്ണ്യഹം നടത്തിയ കൊച്ചി രൂപതയുടെ ബിഷപ്പ് തട്ടുങ്കൽ പിതാവിനെയും നോണ്‍ കാത്തലിക്ക് വൈദീകനെ ബിഷപ്പ് ആയി അഭിക്ഷേകം ചെയിത അലഹബാദ് ബിഷപ്പ് ഇസിദോർ ഫെർണണ്ടാസ്സ് പിതാവിനെയും കത്തോലിക്കാ സഭയ്ക്ക് EXCOMMUNICATE ചെയ്യാമെങ്കിൽ തുടർച്ചയായ വെല്ലുവിളികൾ ഉയർത്തുന്ന അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെ എന്ത് ചെയ്യണം. ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഭരണിക്കുളങ്ങര പിതാവിന്റെ ഏറ്റവും വലിയ ജീവിത ലക്ഷ്യം എന്നത് ക്നാനായ സമുധായത്തെ ഈ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നതാണ് എന്ന് തോന്നുന്നു. എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന് കരുതുന്ന പിതാവ് ക്നാനായ സമുദായത്തിന്റെ സവിശേഷതകളും പ്രത്യേകതകളും സഭയിലെ സംഭാവനകളും എന്ത് കൊണ്ട് കാണുന്നില്ല. ക്നാനായക്കാർ തങ്ങൾ സവർണ്ണരായോ മറ്റുള്ളവരിൽ നിന്ന് ഉന്നത ശ്രേണിയിൽ നിൽക്കുന്നവരായോ സ്വയം കരുതുന്നില്ല. മറിച്ച് തങ്ങളുടെ പ്രത്യേകതകൾ സംരക്ഷിച്ച് ഒതുങ്ങിക്കൂടി കടമകൾ നിർവഹിച്ച് ജീവിക്കുന്നവരാണ്. ഇതിൽ ആർക്കും അസ്സൂയ തോന്നണ്ട കാര്യം ഒന്നുമില്ലന്ന് മാത്രമല്ല ആർക്ക് വേണമെങ്കിലും സ്വന്തം കർമ്മം കൊണ്ട് ക്നാനായക്കാരേക്കാൾ ഉന്നത ശ്രേണിയിൽ എത്തുകയും ചെയ്യാം. ഭാരതത്തിലെ ഓരോ ക്രൈസ്തവന്റെയും വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നവരാണ് ക്നാനായക്കാർ. ഇവിടെ ആർക്കും ക്നാനായാക്കാരുടെ മുൻപിൽ അപകർഷതാ ബോധം ഉണ്ടാകേണ്ടതില്ല. സ്വയം ചെറുതായി മറ്റുള്ളവർ വലുതാകുന്നത് കാണുന്ന പവിത്രമായ സവിശേഷതകൾ ഉള്ള കുടിയേറ്റ പ്രേക്ഷിത ക്നാനായ ജനതയേക്കാൾ മുൻപിൽ ആണ് തങ്ങൾ മറ്റുള്ളവർക്ക് സ്ഥാനം കൊടുക്കുന്നത്.

കോട്ടയം പിതാക്കന്മാരിൽ നിന്ന് വ്യത്യസ്ഥമായി എന്തുകൊണ്ടാണ് ഭരണിക്കുളങ്ങര പിതാക്കന്മാർ പെരുമാറുന്നതും പ്രവർത്തിക്കുന്നതും എന്ന് പലപ്പോഴായി ചിന്തിച്ചപ്പോൾ മനസ്സിലാകുന്നത് തങ്ങളുടെ പാരമ്പര്യത്തിൽ ഉള്ള വ്യത്യാസ്സം തന്നെ. ആയിരക്കണക്കിന് വർഷങ്ങളുടെ പൈതൃകത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈമുതലായ വിശ്വാസ്സ തീഷ്ണതയുടെ പ്രോജ്ജ്വലമായ മുഖമുദ്രയാണ് കോട്ടയം പിതാക്കന്മാരിൽ കാണുന്നത്. അവരുടെ നാവിലൂടെ സ്ഫുരിക്കുന്നത് പ്രവാചക ശബ്ദത്തിന്റെ തീനാളങ്ങൾ തന്നെയാണ്. ഉറഹാ മാർ ഔസേപ്പിലൂടെ തുടങ്ങി അഭിവന്യ മാർ മൂലക്കാട്ട് പിതാവിൽ എത്തി നിൽക്കുന്നത് യഥാർത്ഥ അപ്പസ്തോലന്മാരുടെ പരിശുദ്ധമായ കൈവയ്പ്പുകളാണ്. മാർ മാക്കിൽ പിതാവിലൂടെ ക്നാനായക്കാർക്ക് പരിശുദ്ധ പത്താം പീയൂസ്സ് പാപ്പ കൊടുത്ത അംഗീകാരം, ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് വൈക്കം സത്യഗ്രഹത്തിൽ ഉണ്ടാകാമായിരുന്ന മതമൈത്രിയുടെ തകർച്ച ഇല്ലാതാക്കാൻ കേരളത്തിൽ സർവ്വസമ്മതനായ ചൂളപ്പറമ്പിൽ പിതാവിന്റെ കോട്ടയം അരമനയിൽ വന്ന് മഹാത്മാഗാന്ധിയുടെ കൂടിയാലോചനകൾ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ അതിഭയങ്കരമായ പട്ടിണിയും പരിവെട്ടവും മാറ്റാൻ കണ്ടോത്ത് ജോസഫ് സാറിനെ കൂട്ടി നടത്തിയ അതി സാഹസ്സീകമായ മലബാർ കുടിയേറ്റത്തിലൂടെ കേരളത്തിലെ ക്രൈസ്തവർക്ക് കാട്ടിക്കൊടുത്ത നവോദ്ധാനത്തിന്റെ മഹനീയ മാതൃകകൾ, ആതുരാലയങ്ങളും പള്ളിക്കുടങ്ങളും സ്ഥാപിച്ച് അഭിവന്യ തറയിൽ പിതാവ് നടത്തിയ വിജ്ഞാന വിസ്ഫോടനവും, ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ ഭേതിച്ച് ലോക ജനത ലോകം മുഴുവൻ യാത്രചെയ്യുകയും കുടിയേറുകയും ചെയിതപ്പോൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളുടെ ആൽമീയ ഉന്നതിക്കായി മിഷനുകളും ക്രൈസ്തവ കൂട്ടായ്മകളും ഉണ്ടാക്കി വിശ്വാസ്സ വിപ്ലവം തന്നെ സൃഷ്ടിച്ച കുന്നശ്ശേരി പിതാവും, ഇന്ന് സീറോ മലബാർ സിനഡിലെ സ്ഥിരാങ്ങമായി ലോകാദരണീയനായി ഘനഗാംബീര്യത്തോടെ അനിഷേദ്ധ്യനായി നിൽക്കുന്ന അഭിവന്യ മൂലക്കാട്ട് പിതാവുമൊക്കെ മറ്റുള്ള പിതാക്കന്മാരിൽ നിന്ന് വ്യത്യസ്തരായി നിൽക്കുന്നത് തങ്ങൾക്ക് പാരംബര്യമായി കൈമുതലായ വിശ്വാസ്സത്തിന്റെ തീഷ്ണതയിൽ നിന്നാണ്. പ്രവാചകരാൽ നയിക്കപ്പെട്ട ദൈവ ജനത്തിന് താങ്ങും തണലും ആശ്വാസ്സവും നേതൃത്വവും നൽകാൻ ഉടയതമ്പുരാൻ എന്നും നല്ല ഇടയന്മാരെ തന്നെയാണ് ക്നാനായ സമുധായത്തിന് നൽകിയിട്ടുള്ളതും ഇന്നും നൽകിയിരിക്കുന്നതും.
തുടരും..........................................................

ജയ്മോൻ നന്തികാട്ട്
ചിക്കാഗോ

Sunday, May 31, 2015

മൂലക്കാട്ട് പിതാവിന് ഒരു നീതിയും ഭരണികുളങ്ങരക്കും ജോർജ്ജിനും മറ്റൊരു നീതിയും?? എവിടെ പോയി ഗർജ്ജിക്കുന്ന ക്നാനായ സിംഹങ്ങൾ ?

From: Jobi Abraham <abrjobi@
Date: May 31, 2015 at 1:21:53 AM EDT
To: Americankna <americankna@gmail.com>
Subject: Re: അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.
 കേരള രാഷ്ട്രീയം ഇന്ന് ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം ബാർ കോഴ കേസും K M   മാണി K ബാബു എന്നീ മന്ത്രിമാർ നേരിടുന്ന ആരോപണങ്ങളും. ഇവിടെ ഉയർന്നു വന്ന ഒരു പ്രധാന വിഷയം അന്വേഷണ ഉദ്ധ്യോഗസ്ഥർ അവലംബിക്കുന്ന ഉപാധികൾ ആണ്. 10 കോടി വാങ്ങി എന്ന് ആരോപിക്കപെട്ട  K ബാബു കൂൾ ആയി നടക്കുന്നു.മാണി സാറും കൂട്ടരും നില തെറ്റി  നിൽകുന്നു.

 ഇതുപോലെ തന്നെ ഒരു വിരോധാഭാസം ആണ് ഇന്ന് ആഗോള ക്നനായ്ക്കാർ നേരിടുന്നത്.ഈ കഴിഞ്ഞ് ആഴ്ചകളിൽ ക്നാനായ സമുദായത്തെ ദുർബല പെടുത്തുക എന്നാ ലക്‌ഷ്യം  മുന്നിൽ കണ്ടു കൊണ്ട് ഭരണി കുളങ്ങര പിതാവും മുൻ ചീഫ് വിപ്പ് P  C ജൊർജ്ജും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഒരു പക്ഷെ മുൻപ് എന്നത്തെ കാളും ഗൌരവ ഏറിയതും ആശംഗ ജനകവും ആണ്. അമേരിക്കയും  പ്രവാസി ക്നാനായ കാരീൽ നിന്നും മാറി   പ്രതീക്ഷിച്ചതു പോലെ ഇന്ന് കോട്ടയതിൻ തട്ടകത്തിലേക്ക് കളി മാറി കഴിഞ്ഞിരിക്കുന്നു.ക്നാനായ സമുദായം ഒരു ക്രിസ്തീയ സഭയോ എന്ന് പരസ്യം ആയി ക്നനയക്കാരുടെ നടുമുറ്റം ആയ ഉഴവൂരിൽ വന്നു ചോദിച്ച ജോർജിനും മാക്കിൽ പിതാവ് കുതന്ത്രത്തിൽ വിശുദ്ധ പത്താം പിയൂസ് മാര്പ്പാപ  തെറ്റി ധരിപ്പിച്ചു നേടിയതാണ് കോട്ടയം  രൂപത എന്ന് പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത മറ്റു വ്യക്തികൾ പറഞ്ഞു വച്ചപ്പോൾ നാളിതുവരെ  കേരള ക്രൈസ്തവ സഭക്ക് ക്നനയക്കാർ  നൽകിയ ആരാധന ക്രമം ഉൾപ്പടെയുള്ള സംഭാവനകളെ അറബികടലിൽ കെട്ടി താഴ്തുവാനാണ്  ശ്രമിക്കുന്നത്. ഭരണി കുളങ്ങര പിതാവിന്റെ ആമുഖ ലേഖനം ഇതിനു  ഉപോൽബലകമായ മറ്റൊന്നാണ്. 
ഇത്രയും ഒക്കെ പ്രത്യക്ഷമായ ആക്രമണങ്ങൾ ക്നാനായ സമുദായത്തിന് എതിരെ അഴിച്ചു വിട്ടിട്ടും ക്നാനായ സമുദായത്തിലെ ഗർജിക്കുന്ന നേതാക്കന്മാർ ആരും ഇതിനു എതിരെ ഒന്ന് അപലപിക്കുവാൻ പോലും തയാറാകുന്നില്ല എന്നത് ഒരു ഇരട്ട താപ്പ്‌ അല്ലെ എന്ന് കരുതേണ്ടി വരുന്നു. അഭിവന്ദ്യ അങ്ങടിയാത് പിതാവ് പുറപ്പെടിവിച്ച അമേരിക്കയിലെ ക്നാനായ പള്ളികളിൽ  നടപ്പാക്കേണ്ട അങ്ങത്വത്തെ അടിസ്ഥാന പെടുത്തി അഭിവന്ദ്യ മൂലക്കാട്ട് പിതാവിൻറെ ചിക്കാഗോ വിശദീകരണ യോഗവും അതിനു ശേഷം നടന്ന ചൈതന്യ സംഭവും ആരും മറന്നിട്ടില്ല എന്ന് ഓർക്കുക. അന്ന് കോട്ടയം രൂപതയില്ലേ എല്ലാ ഇടവക യിൽ നിന്നും പോരാട്ട വീര്യം ഒട്ടും കുറവല്ലാത്ത ക്നനയക്കാരെ ചൈതന്യയിൽ വിളിച്ചു കൂട്ടി പിതാവിനെ വിചാരണ ചെയ്ത കയ്യേറ്റം ക്നാനായ നേതാക്കന്മാരെ ഇന്നു എവിടെ നിങ്ങളുടെ ചോരത്തിളപ്പ് ? . അതോ സ്വന്തം ഗോത്ര പിതാവിന് ഒരു നീതിയും സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന ഇതര ആത്മീയ നേതാക്കല്ക്കും രാഷ്ട്രീയ കുബുധികൾക്ക് മറ്റൊരു നീതിയുമോ? KCCNA , DKCC, KCC സംഘടന നേതാക്കാൻ മാര് അമേരിക്ക , UK ഓസ്ട്രേലിയ എന്നിവടങ്ങിളിൽ ക്നാനായ കൂട്ടായ്മകൾ നടക്കുമ്പോൾ അധിധികൾ ആയി വരുകയും മെത്രാന്മാർ ഇരിക്കുന്ന  വേദികളിൽ വളരെ ഘന ഗാംഭീര്യത്തോടെ മൈക്ക് കിട്ടുമ്പോൾ എന്തൊക്കെയോ ചെയ്യുമെന്നു, അല്ലെങ്കിൽ  അവർക്ക് അവരുടെ വഴി നോക്കാൻ അറിയാം എന്ന് പ്രഖോഷിക്കുന്നത് കേൾക്കാറുണ്ട് ? ഇപ്പോളത്തെ നിങ്ങളുടെ മൌനം കാണുമ്പോൾ അത് വെറും തിണ്ണ മിടുക്കല്ലേ എന്ന് ചോദിക്കേണ്ടി വരുന്നു. ഇന്നിപ്പോൾ ഇതിനെ ചെറുക്കുവാൻ അല്ലെങ്കിൽ ഒന്ന് പ്രതികരിക്കുവാൻ  Detroitil ഒരു ജയ്സ് , ഒരു  ജയ്മൊൻ,  ജോണ്‍ കരമ്യലിൽ എന്നിങ്ങെനെ വ്യക്തി കളിലേക്ക് ഒതുങ്ങി കൂടിയിരിക്കുന്നു. 

ഇവിടെ പറഞ്ഞു വക്കുന്നത് ക്നാനായ തീവ്രവാദമോ മവൊഇസ്റ്റ് സമര രീതിയോ അല്ല.ക്നാനായ സമുതയതിന്റെ അസ്ഥിത്വത്തെ തന്നെ അതിനെ സംരക്ഷിക്കാൻ കടപെട്ടെവർ ചോദ്യം ചെയ്യുമ്പോൾ അതിനു എതിരെ നിശബ്ധമായിര്ക്കുക കരണീയം അല്ല എന്നാ തോന്നലാണ് അതും വിശേഷിച്ചു ക്നാനായ സംഘടന നേതൃത്വങ്ങൾ . അമേരിക്കൻ ക്നനയകർക്ക് ഇന്ന് പ്രത്യേകിച്ച് ചിക്കാഗോ നിവാസികൾക്ക് നേതൃത്വത്തിന് അനുകൂലമായ ഒരു സാഹചര്യം ആണ് സിറോ മലബാർ സഭയോട് തങ്ങളുടെ ആവശ്യങ്ങൾ നേടി എടുക്കുവാൻ.


ക്നനയക്കാരുടെ ആത്മീയ നേതൃത്വം ഇന്ന് ചിക്കാഗോ കേന്ദ്രീകൃതം ആണ്. റോമിൽ പോയാൽ മാത്രമല്ല കാക്കന്നട്ടു നിന്നും അതുപോലെ ചിക്കാഗോ രൂപത്ത ആസ്ഥാനത്ത് നിന്നും തീരുമാനങ്ങൾ ഉണ്ടാകാം എന്നാ സത്യം എല്ലാവരും ഏതാനും മാസങ്ങൾ മുൻപ് മനസ്സിൽ ആക്കിയത് ആണ്. അതിനു വേണ്ടി വന്നത്ഒരു ചെറിയ മനുഷ്യന്റെ നിരന്തര  പരിശ്രമം ആണ്. അന്ന് അതിനെ പിന്താങ്ങി മുൻപിൽ നിന്നവർ ഇന്ന് പുറകോട്ടു പോയി എന്നത് ഒരു വിധി വൈപരീത്യം. ആ തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ ആത്മീയ നേതൃത്വത്തിൽ നിരന്തര ശ്രദ്ധ പതിപ്പിക്കുക എന്നത് കോട്ടയത്തെയും അതുപോലെ വിദേശങ്ങളിലെ സംഘടന നേതൃത്വത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ ചുമതല ആയി കണ്ടു  അക്ഷീണം പ്രവർത്തിച്ചാൽ ക്നാനായ സമുദായത്തിന് തനതായ ഒരു വ്യവസ്ഥിതി നേടി എടുക്കുക വഴി ഇത് ഒരു ക്രിസ്തീയ സഭ തന്നെ എന്നും ഇത് എൽകാലവും നിലനിൽകുമെന്നും  P c ജോർജിനെ പോലെ ഭരണികുളങ്ങര പിതാവിനെ പോലെ  ഉള്ളവർക്ക് അതുവഴി  മനസിലാക്കി കൊടുക്കാം . അതിനായി ഉണര്ന്നു പ്രവര്ത്തിക്കൂ കണ്‍വെൻഷൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ  മാത്രം പ്രവർത്തന മണ്ഡലം ആക്കി ഒതുക്കി തീര്ക്കുന  നേതാക്കളെ. സ്വന്തം അപ്പനെ സ്വന്തം കുടുംബത്തിൽ തല്ലി തോല്പ്പിക്കുന്നതിലും എത്രയോ മഹത്വം ആ കർമo

ജോബി എബ്രാഹം ഓളിയിൽ
ചിക്കാഗോ 

Friday, May 29, 2015

അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ വഴിവിട്ട കൂട്ടു കെട്ടുകൾ.

​ സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ ക്രഡിബിലിറ്റിയും വിശ്വാസ്സ്യതയും നഷ്ടപ്പെടുത്താൻ വഴിവിട്ട ഇടപാടുകളിലൂടെ ഫരീദാബാദ് ആർച്ച് ബിഷപ്പ് അഭിവന്യ കുരിയാക്കോസ്സ് ഭരണിക്കുളങ്ങര പിതാവ് തുനിഞ്ഞു ഇറങ്ങിയിരിക്കുന്നു.അറിയാവുന്ന സത്യങ്ങളിലേക്കാളും അറിയപ്പെടാത്ത ഞെട്ടിക്കുന്ന ചില സത്യങ്ങൾ ആണ് കിട്ടിയിരിക്കുന്നത്. കേവലം ക്നാനായ സമുധായത്തോട്‌ മാത്രമല്ല അഭിവന്യ പിതാവിന്റെ പ്രശ്നങ്ങൾ. ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയിൽ വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഗ്രൂപ്പിനെ അദ്ദേഹം താലോലിച്ച് വളർത്തുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി അഭിവന്യ അങ്ങാടിയത്ത് പിതാവിനെ മൂക്ക് കൊണ്ട്  " ക്ഷ ഞ്ഞ " വരപ്പിക്കുന്ന ചിലർക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കുന്നതും അവരുടെ പരാധികൾ റോമിൽ എവിടെയൊക്കെ കൊടുക്കണമെന്ന് കാണിച്ചു കൊടുത്തതും ഭരണിക്കുളങ്ങര പിതാവ് തന്നെ. ചിക്കാഗോ രൂപതയിൽ ഒരു വിഭാഗം അച്ഛൻമാരെയും  വിധ്വംസ്സക പ്രവർത്തനങ്ങൾ നടത്തുന്ന  ഗ്രൂപ്പിനെയും കൂട്ടി ഒളിപോർ നടത്തുകയാണ്. സീറോ മലബാർ സഭയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന പ്രാദേശീകമായ പ്രശ്നങ്ങൾ ഒരിക്കലും ശാശ്വതമായി പരിഹാരം കാണാതെ കിടക്കുകയും സഭയിൽ നിലനിൽക്കുന്ന വഴക്കുകളുടെ ബാക്കിപത്രങ്ങൾ അമേരിക്കയിലേക്കും സീറോ മലബാർ സിനഡിലെ മെത്രാൻമാർ ഇറക്കുമതി ചെയിതിരിക്കുന്നു. കേരളത്തിലെ ഓരോ രൂപതയിലെ പിതാക്കന്മാരും അവരവരുടെ അച്ചന്മാരെ ചിക്കാഗോ രൂപതയിൽ ഓരോ അയലന്റുകൾ ആക്കി മാറ്റി കൊച്ചു നാട്ടു രാജ്യങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. മിക്ക രൂപതകളിലെ പിതാക്കന്മാരും രഹസ്സ്യ സന്ദർശനങ്ങൾ നടത്തി വിധ്വംസ്സക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഇന്ന് ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത വിവിത രൂപതകളിൽ നിന്ന് വന്ന വൈദീകരുടെ അനുസ്സരണക്കേടിന്റെ ഈറ്റില്ലമായിരിക്കുന്നു. സീറോ മലബാർ സഭയിലെ പിതാക്കന്മാരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിൽ ഒന്നാമൻ ഭരണിക്കുളങ്ങര പിതാവ് തന്നെ. ഇവരുടെയൊക്കെ പാസ്സ്പോർട്ട് കണ്ട് കെട്ടിയാൽ ഞെട്ടിക്കുന്ന രഹസ്സ്യ യാത്രകളുടെ ചുരുളുകൾ പുറത്തുവരും.

2013 ലെ ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത കത്രീഡൽ പള്ളി ഹാളിൽ വിരലിൽ എണ്ണാവുന്ന ചില ക്നാനായ സമുദായത്തിൽ നിന്ന് പോയവരും അവരെ പിന്താങ്ങുന്ന സീറോ മലബാർ സഭയുടെ കപട ഭക്തിയിൽ സ്വയം മഹാന്മാർ എന്ന് നടിക്കുന്ന ചിലരും ഉൾപ്പെടെ 48 പേർ പങ്കെടുത്ത മഹാ സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ പിതാവ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന് അമേരിക്കയിൽ ജൂറിഡിക്കൽ അധികാരം ഇല്ലാതെ സഭാകാര്യങ്ങളിൽ കൈകടത്തുന്നു എന്നും അദ്ദേഹത്തെ കാക്കനാടിന് വെളിയിൽ വിലക്കണമെന്നും ആവശ്യപ്പെട്ട് പരാതി റോമിൽ കൊടുക്കുകയുണ്ടായി. ഈ ഗ്രൂപ്പിന് ശക്തമായ പിന്തുണ കൊടുക്കുന്നത് ഭരണിക്കുളങ്ങര പിതാവാണ്. കഴിഞ്ഞ വർഷം കാക്കനാട് സിനഡിൽ ക്നാനായ സംബന്തമായ അജണ്ടയിൽ ഉണ്ടായിരുന്ന വിഷയങ്ങൾ സിനഡിന്റെ അന്ഗീകാരത്തോടെ പാസ്റ്ററൽ കെയറിലേക്ക് മാറ്റുകയും അഭിവന്യ പിതാക്കന്മാരായ  ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും കൂടി ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ ക്നാനായക്കാരുടെ സഭാപരമായ ഘടനക്ക് നിർവചനം കൊടുത്തു. ക്നാനായക്കാർക്കുള്ള സഭാസംവിധാനത്തിന്റെ ഘടന സിനഡ് കഴിഞ്ഞ് അമേരിക്കയിൽ വന്ന ശേഷം സർക്കുലറിൽ കൂടി അഭിവന്യ അങ്ങാടിയത്ത് പിതാവ് തന്റെ ഇടവകകളിൽ അറിയിക്കുകയുണ്ടായി. ​​​​അഭിവന്യ പിതാവിന്റെ സർക്കുലർ ചുവടെ കൊടുക്കുന്നു:



 

ക്നാനായക്കാരെ സംബന്തിച്ച സുപ്രധാനമായ സിനഡിലെ തീരുമാനത്തിന് ശേഷം സിനഡ് കഴിഞ്ഞു ഡൽഹിക്ക് പോകാനായി ഭരണിക്കുളങ്ങര പിതാവ് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിൽക്കവേ ചിക്കാഗോയിലെ ക്നാനായ വിരുദ്ധ ലോപിയുമായി ബന്തപ്പെടുകയും ചില സുപ്രദാന കാര്യങ്ങൾ സംസാരിക്കണമെന്നതിനാൽ ഡൽഹിയിൽ ചെന്നിട്ട് പിറ്റേന്ന് വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. പിറ്റേന്ന് ഡൽഹിൽ നിന്നും വീണ്ടും ചിക്കാഗോയിലെ ക്നാനായ വിരുദ്ധരുമായി പിതാവ് ബന്തപ്പെടുകയും കാക്കനാട് സിനഡിന് ക്നാനായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ അധികാരം ഇല്ലന്നും ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയത്ത് പിതാവും സിഗരറ്റ് വലിക്കാൻ മാറിപോയിരുന്ന് സംസാരിക്കന്നതുപോലെ നടത്തിയ കാര്യമേ ഇതിൽ ഉള്ളൂ എന്നും പറയുകയുണ്ടായി. ആലഞ്ചേരി പിതാവിന്റെ നടപടിയെ അപഹാസ്സ്യമായി ചിത്രീകരിച്ച ഭരണിക്കുളങ്ങര പിതാവ് ഈ നടപടിക്ക് എതിരെ പരാതിയുമായി റോമിനെ സമീപിക്കാൻ ഈ ക്നാനായ വിരുദ്ധ ഗ്രൂപ്പിനെ ഉപദേശിക്കുകയും അതിനായി എങ്ങിനെയൊക്കെ എന്തൊക്കെ ചെയ്യണമെന്ന വഴികൾ കാണിച്ചു കൊടുക്കുകയും ചെയിതു. അദ്ധേഹത്തിന്റെ നിർദ്ദേശവും ഉപദേശവും വഴിയായി അമേരിക്കൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും അമേരിക്കയിലെ ന്യൂൻഷിയോക്കും ഇന്ത്യൻ ബിഷപ്പ് കോണ്‍ഫ്രൻസ്സിനും ഒറിയന്റൽ കോണ്‍ഗ്രിഗേഷനും അങ്ങിനെ ഈ ലോകത്തിൽ എവിടെയെല്ലാം പരാതികൾ കൊടുക്കാമോ അവിടെയെല്ലാം പരാതികൾ കൊടുപ്പിച്ചു. കാക്കനാട് സിനഡിന്റെയും ആലഞ്ചേരി പിതാവിന്റെയും തീരുമാനത്തിനെ എതിർത്തുകൊണ്ടും അതിനെ താഴ്ത്തിക്കെട്ടിക്കൊണ്ടും ക്നാനായ വിരുദ്ധർക്ക് ആശ്വാസ്സം പകർന്നു കൊണ്ടും ചിക്കാഗോയിലെ തന്റെ ആൾക്കാർക്ക് ഭരണിക്കുളങ്ങര പിതാവ്  ഇമെയിൽ അയക്കുക യും ഈ കത്ത് ചിക്കാഗോ സെന്റ്‌ മേരീസ്സ് പള്ളിയിൽ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛൻ വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ഒരു സുഹൃത്ത് വായിക്കുകയുണ്ടായി. ഭരണിക്കുളങ്ങര പിതാവിൽ നിന്നും ഈ ഇമയിൽ കിട്ടിയ ക്നാനായ വിരുദ്ധ നിലപാടിന് ചിക്കാഗോയിൽ കുപ്രസ്സിദ്ധനായ അഭിവന്യ ഭരണിക്കുളങ്ങര പിതാവിന്റെ അടുത്ത സുഹൃത്തുമായ ഈ വ്യക്തി പ്രസ്തുത മീറ്റിങ്ങിൽ ഓടി നടന്നു എല്ലാവരെയും കത്ത് കാണിക്കുന്നുണ്ടായിരുന്നു. 

 കാക്കനാട് സിനഡ് കഴിഞ്ഞ ശേഷം ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപതയിലെ കത്രീഡൽ പള്ളിയുടെ പ്രധാന തിരുന്നാളിന് അഥിതിയായി എത്തിയ ഭരണിക്കുളങ്ങര പിതാവ് ചിക്കാഗോയിൽ ഉണ്ടായിരുന്ന മുഴുവൻ ദിവസ്സവും ക്നാനായ വിരുദ്ധരുടെ അഥിതിയായി അവരോടൊപ്പം സഹവസ്സിക്കുകയും ക്നാനായ സമുധായത്തിനെതിരെ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയായിരുന്നു. ദൽഹിയിൽ വച്ച് ബഹുമാനപ്പെട്ട തടത്തിൽ അച്ഛന് എഴുതിയ കുപ്രസിദ്ധ കത്തിന് ശേഷം സിനഡിൽ പങ്കെടുത്തപ്പോൾ തനിക്ക് മറ്റ് പിതാക്കന്മാരിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചുവെന്നും ദൈര്യമായി മുൻപോട്ട് തന്നെ പോയിക്കൊള്ളാൻ എല്ലാവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുകയുണ്ടായി. തങ്ങളുടെ ചൊൽപ്പടിക്ക് നിലക്കാത്ത മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവിനെതിരെ പരാതികൾ കൊടുക്കുന്ന ഒരു വിധ്വംസ്സക ഗ്രൂപ്പിന്റെ നിയമോപദേശകനായി പ്രവർത്തിക്കുന്ന സഭയുടെ കൂട്ട് ഉത്തരവാതിത്വം പാലിക്കാതെ വേറിട്ട്‌ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സഭയോടും സമൂഹത്തോടും കൂറില്ലാത്ത സ്ഥിരമായി അരാജകത്വം സൃഷ്ടിക്കുന്ന ആൾക്കാരുമായി രഹസ്സ്യ ബന്തം നിലനിർത്തുന്ന ഒരു പിതാവിനെ EXCOMMUNICATION ചെയ്യുവാൻ ആവശ്യത്തിലേറെ തെളിവുകൾ ഉണ്ട്. സ്വതന്ത്രമായ ഒരു അന്വേഷണത്തിന് മേജർ ആർച്ച് ബിഷപ്പും കാക്കനാട് സിനഡും ഉത്തരവിടുകയും അദ്ദേഹത്തിന്റെ കത്തിടപാടുകളും ഇമയിൽ കമ്മ്യൂണിക്കേഷനുകളും പിടിച്ചെടുക്കുകയും ചിക്കാഗോ കേന്ത്രീകരിച്ചുള്ള SECULARIST കളും ATHEIST കളുമായി ബന്തത്തിന്റെ ചുരുൾ അന്വേഷിക്കുകയും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവ്, ചിക്കാഗോ സെന്റ്‌ തോമസ്സ് രൂപത അദ്ധ്യക്ഷൻ അങ്ങാടിയത്ത് പിതാവ്, കോട്ടയം അതി രൂപതയുടെ അദ്ധ്യക്ഷനും സിനഡിലെ PERMANENT MEMBER  മായ മൂലക്കാട്ട് പിതാവ് എന്നിവർക്കും എതിരെ നടത്തുന്ന ഒളിപോരുകളും എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന അസ്വസ്ഥതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയാൽ  തന്നെ ഭരണിക്കുളങ്ങര പിതാവിനെതിരെ നടപടി എടുക്കുവാനും EXCOMMUNICATION ചെയ്യുവാനും നിസ്സാരമായി സാധിക്കും.

 കത്തോലിക്കാ സഭയുമായി എന്നും വഴക്കടിക്കുന്ന സഭയ്ക്ക് യാതൊരു ഗുണവും തരാത്തവരും വിശ്വാസം കാത്തു സൂക്ഷിക്കാത്തവരുമായ അരാജകവാതികളുമായി അഭിവന്യ പിതാകാന്മാർക്ക് എന്ത് കാര്യം. എക്കാലവും സഭയോട് കൂറും വിശ്വസ്ഥതയും പുലർത്തുന്ന പ്രേക്ഷിത കുടിയേറ്റ ജനതയോട് ഇത്രമാത്രം അതിക്രമം കാണിക്കാൻ ക്നായാനക്കാർ എന്ത് തെറ്റ് ചെയിതു. ഭാരതമണ്ണിൽ സുവിശേഷവുമായി വന്ന് വിശ്വാസ്സം പകർന്ന് തരുകയും സ്വയം ഒതുങ്ങി മെഴുകുതിരിയായി മാറുകയും ചെയ്തതാണോ തെറ്റ്. സ്വന്തമായ മേച്ചിൽ പുറങ്ങൾ തേടി ക്നാനായ സമുദായം വിട്ട് പോയ വിരലിൽ എണ്ണാവുന്നവരുടെ പേക്കൂത്തിന് താളം തുള്ളുന്ന ഭരണിക്കുളങ്ങര പിതാവും മറ്റ് പിതാക്കന്മാരും അവരെ മുൻപിൽ നിർത്തി നടത്തുന്ന ഈ പൊറോട്ട് നാടകം എന്തിന് വേണ്ടി.  ക്നാനായ കുടുംബങ്ങളിൽ നിന്ന് സ്വയം തീരുമാനം എടുത്ത് പുറത്ത് പോയവർ തങ്ങളുടെ ജീവിത പങ്കാളിയോടും കുഞ്ഞുങ്ങളോടും ഒപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുമ്പോൾ ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെട്ട വിരലിൽ എണ്ണാവുന്ന സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവരുമായി കൂട്ട് കൂടി സഭയിൽ നിങ്ങൾ നടത്തുന്ന കയ്യാങ്കളിക്കും അതിക്രമത്തിനും എന്ത് വിശുദ്ധ പേരുകളാണ് നൽകുക. തൃശൂരും ഏറണാകുളവും ചങ്ങനാശേരിയുമെല്ലാം തമ്മിൽ തല്ലുമ്പോൾ വിശുദ്ധ പാപത്തിന് അറുതി വരുത്താനായി നിങ്ങൾ ശിഖണ്ടികളെ ഉപയോഗിച്ച് ക്നാനായ സമുധായത്തിനെ വേട്ടയാടുന്നു. ഇന്ന് ലോകം മുഴുവൻ ക്നാനായ സമുദായവും മറ്റുള്ളവരും ഏകോദര സഹോദരങ്ങളായി ജീവിക്കുമ്പോൾ സമൂഹത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി പാലിച്ചു പോരുന്ന സ്വവംശവിവാഹ നിഷ്ടയിൽ കലിതുള്ളേണ്ട കാര്യം എന്തിരിക്കുന്നു. വിരലിൽ എണ്ണാൻ മാത്രമുള്ള അരാജകവാതികൾക്ക് ചൂട്ടു പിടിക്കലാണോ അപ്പസ്തോല പിൻഗാമികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രേക്ഷിത വേല. അടിയുറച്ച ക്രൈസ്തവ വിശ്വാസ്സത്തിന്റെ പ്രതീകങ്ങളായി ലോകത്തിനു മാതൃകയും കത്തോലിക്കാ സഭയ്ക്ക് എന്നും എക്കാലവും മുതൽക്കൂട്ടായി സംഭാവനകൾ നൽകുകയും ചെയ്യുന്ന ക്നാനായ സമൂഹത്തിനെതിരെ നടത്തുന്ന പരാക്രമങ്ങൾ നിങ്ങളിലെ സത്യവിശ്വാസ്സത്തിന്റെ കുറവ് തന്നയാണ്. നിങ്ങൾ ക്രിസ്ത്യാനിയെങ്കിൽ സഭയുടെ ചരിത്രവും പാരമ്പര്യവും എന്താണന്ന് അറിയുമെങ്കിൽ ഒരിക്കലും ഒരു അപ്പസ്തോല പിൻഗാമിയുടെ അടുത്തുനിന്നും ക്നാനായക്കാർക്ക് ഒരു പീഡനവും ഏൽക്കേണ്ടി വരില്ല.

 ജയ്മോൻ നന്ദികാട്ട്  
ചിക്കാഗോ

Monday, May 25, 2015

വായ്‌ തുറക്കുമ്പോൾ സത്യം മാത്രം പറയൂ !!! Rev. Fr. Dr. Sebastian Vethanam.

ചിക്കാഗോ സെന്റ്‌ തോമസ്സ് സീറോ മലബാർ രൂപതയുടെ ചാൻസ്സിലർ ബഹുമാനപ്പെട്ട വേതാനത്ത് സെബാസ്റ്റ്യൻ അച്ഛന്റെ ക്നാനായ സമൂഹത്തിന്റെ പങ്കിനെപ്പറ്റിയുള്ള ഹ്രസ്സ്വമായ പ്രഭാഷണമാണ് ചുവടെ കൊടുത്തിരിക്കുന്നത്‌. സഭാ ചരിത്രത്തിൽ പണ്ഡിതനും നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സുഹൃത്തുമായ ഇദ്ദേഹം ചിക്കാഗോയിലെ മെയ്‌വുഡ് സേക്രട്ട് ഹാർട്ട് പള്ളിയിലെ പ്രധാന തിരുന്നാളിന് നടത്തിയ വചന സന്ദേശത്തിൽ നിന്നാണ് നാം ഇവിടെ ശ്രവിക്കുക. ക്നാനായാക്കാരെ എന്നും കോൾമയിർ കൊള്ളിക്കാൻ മിടുക്ക് കാണിക്കുന്ന ചില സീറോ മലബാർ വൈദീകരിൽ നിന്നും പിതാക്കന്മാരിൽ നിന്നും വ്യത്യസ്ഥനായ ഇദ്ധേഹത്തോടൊപ്പം ഫാമിലി കമ്മീഷൻ ചെയർമാൻ ആയ പോൾ ചാലിശ്ശേരി അച്ഛനും ക്നാനായക്കാരുടെ സുഹൃത്ത്‌ തന്നെ. ഈ രണ്ട് അച്ചന്മാരുടെ പേരുകൾ പറയുമ്പോൾ ആരും ധരിക്കരുത് ഇവർ മാത്രമേ നമ്മുടെ മിത്രങ്ങൾ ആയി ഉള്ളൂ എന്ന്. സാക്ഷാൽ സീറോ മലബാർ സഭയുടെ മുൻ പരമാദ്ധ്യക്ഷൻമാരും നമ്മുടെ വളരെ വേണ്ടപ്പെട്ടവർ തന്നെ. 

ദിവംഗതനായ അഭിവന്യ ആന്റണി പടിയറ പിതാവ് നമ്മോട് അദ്ധേഹത്തിന്റെ അവസ്സാന ശ്വാസ്സം വരെ പറയുകയുണ്ടായി എല്ലാം ശരിയായി സ്വിച്ച് ഇട്ടാൽ മതി കണ്ണൂര് രൂപത കിട്ടാൻ എന്ന്. അതുപോലെ ദിവംഗതനായ അഭിവന്യ വർക്കി വിതയത്തിൽ പിതാവ് ചിക്കാഗോയിലും മറ്റ് പല സ്ഥലങ്ങളിലും പറയുകയുണ്ടായി ക്നാനായ സമുദായം ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്ന്. ഇന്ന് നമ്മുടെ വലിയ തിരുമേനി ജോർജ്ജ് ആലഞ്ചേരി പിതാവ് കോട്ടയത്ത് വന്നപ്പോൾ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ വാശി പിടിക്കുന്നു നിങ്ങൾ എനിക്കും നട വിളിക്കണമെന്ന്. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ സാധാരണ ഓരോ ക്നാനായാക്കാരനെയുംപോലെ എന്റെയും രോമകൂപങ്ങൾ എണീൽക്കുന്നു. എന്നാൽ സത്യത്തിൽ പ്രവർത്തി പഥത്തിൽ എന്താണ് സംഭവിക്കുന്നത്‌. സത്യവും നീതിയും ധർമ്മവും ഇന്ന് എവിടെ  ? ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിൽ ഏറ്റുന്ന ക്രിസ്തുവിന്റെ പ്രതി പുരുഷന്മാരും പൗരോഹിത്യത്തിന്റെ  പൂർണ്ണതയിലേക്ക് ഉയർത്തപ്പെട്ട അപ്പസ്തോല പിൻഗാമികളും ക്നാനായ സമൂഹത്തോട് എന്ന് നീതി പുലർത്തും. അഭിവന്യ ഭരണിക്കുളങ്ങര പിതാക്കന്മാരിൽ നിന്ന് സീറോ മലബാർ സിനഡ് എന്ന് മോചനം നൽകും.
Jaimon Nanthikattu has shared a video with you on YouTube


Listen to the words of Rev.Fr. Sebastian Vethanath who is the Eparchial Chancellor of St.Thomas Syro Malabar Diocese of Chicago.

Sunday, May 24, 2015

തീക്കട്ട കൊണ്ട് തല ചൊറിയുന്നു .അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

ആഗോള പരിശുദ്ധ കത്തോലിക്കാ സഭയിൽ ഭക്തിനിർഭരമായി പെന്തക്കൊസ്താ തിരുന്നാൾ കൊണ്ടാടിയ സുദിനമാണ് ഇന്ന്. പേടിച്ച് വിറച്ച് സെഹിയോൻ ഊട്ട്ശാലയിൽ പ്രാർത്ഥനാ നിരതരായി പരിശുദ്ധ കന്യാമറിയത്തോടൊപ്പം കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേൽ ലോക രക്ഷകന്റെ വാഗ്ദാനം അനുസ്സരിച്ച് സഹായകൻ ( പരിശുദ്ധാൽമാവ് ) വന്നു നിറഞ്ഞു ഭയങ്ങൾ മാറ്റി പരിപൂർണ്ണരാക്കിയ പുണ്ണ്യദിനത്തിന്റെ ഓർമ്മതിരുന്നാൾ. പരിശുദ്ധാൽമാവിന്റെ നിറവിന്റെ ഓർമ്മയാചരിക്കുമ്പോൾ വിശുദ്ധ ശിഷ്യന്മാരുടെ പിൻഗാമികളിൽ (അപ്പസ്തോല പിന്ഗാമികളായ മെത്രാന്മാർ) ഇന്ന് ഉണ്ടാകുന്ന തീഷ്ണതയും പ്രാർഥനയും എത്ര വലുതായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് മാമ്മോദീസ്സായിലൂടെ (Seal of Baptism ) സഭയിൽ അംഗങ്ങൾ ആയ ഓരോ പൌരസ്ത്യസുറിയാനി ക്രിസ്ത്യാനികളും തങ്ങളുടെയും ലോകം മുഴുവനും ഉള്ള പിതാക്കന്മാർക്ക് വേണ്ടി അഭിക്ഷേകതിത്തിയി പ്രാർഥിക്കുകയും സമർപ്പിക്കുകയും ചെയിതപ്പോൾ ക്നാനായക്കാർ അവരവരുടെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി തങ്ങളുടെ പിതാക്കന്മാരെ സമർപ്പിച്ച കൂട്ടത്തിൽ അഭിവന്യ ഭരണിക്കുളങ്ങര പിതാവിനെയും സമർപ്പിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയിതു. ഇന്ന് ഏറ്റവും കൂടുതൽ നമ്മുടെ പ്രാർത്ഥന അർഹിക്കുന്നതും കിട്ടേണ്ടതുമായ ഒരു പിതാവാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. യഹൂദനായി പിറന്ന് യഹൂദ മതത്തിലും നിയമങ്ങളിലും ഏറ്റവും പരിജ്ഞാനിയായ സാവൂൾ സത്യം തിരിച്ചറിയാതെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും വിശുദ്ധ എസ്തപ്പാനോസ്സിന്റെ രക്തസാക്ഷിത്വത്തിന് കൂട്ട് നിൽക്കുകയും കാഴ്ച്ചക്കാരനാവുകയും ചെയിതു. ദമാസ്കസ്സിലേക്കുള്ള വഴിമദ്ധ്യേ തന്റെ കണ്ണുകളിലെ അന്തത ഈശോ മാറ്റിക്കൊടുത്തപ്പോൾ ആ യോദ്ധാവിൽ വന്ന മാറ്റം ലോകത്തിനു അത്ഭുതവും ആശ്വസ്സവും ലോക രക്ഷകനിലേക്കുള്ള ചൂണ്ട് പലകയും ആയി മാറി. ഇന്ന് ക്നാനായ ജനത്തെ നശിപ്പിക്കാൻ തന്നിലെ അഭിക്ഷേകത്തിന്റെ നിലയും വിലയും അറിയാതെ ഒരുപറ്റം Atheist കളുടെയും Secularist കളുടെയും പിണിയാളായി പ്രവർത്തിക്കുന്ന അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന് അറിവിന്റെയും സഹിഷ്ണതയുടെയും അന്ഗീകാരത്തിന്റെയും സ്നേഹത്തിന്റെയും പൊൻവെളിച്ചം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മാരകമായ രോഗത്തിന് അടിമപ്പെട്ടവനെപ്പോലെ വളരെ വിഷമിക്കുന്ന ഒരു പിതാവിനെയാണ് നമുക്ക് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിൽ കാണാൻ കഴിയുക. അദ്ദേഹത്തിനു പറ്റിയ രോഗത്തിന് കാരണം എന്തെന്ന് നമുക്ക് അറിയില്ല. ഒരു പക്ഷേ അദ്ധേഹത്തിന്റെ പ്രവർത്തികളുടെയും വാക്കുകളുടേയും എഴുത്തുകളുടെയും അടിസ്ഥാനത്തിൽ കുറ്റം വിധിക്കുന്നത് ശരിയായിരിക്കില്ല. ശരിക്കും വളരെ മുറിവേറ്റ മനസ്സിനുടമയാണ് അദ്ദേഹം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും. ക്നാനായ സമുധായതിനു എതിരെ അദ്ദേഹം ആരോപിക്കുന്ന ഒരു കാര്യത്തിലും കഴമ്പില്ല. വികലവും വ്രണപ്പെട്ടതുമായ ഒരു മനുക്ഷ്യനിൽ നിന്ന് മാത്രമേ ഇത്തരം വാക്കും പ്രവർത്തിയും ഉണ്ടാവുകയുള്ളൂ. ഒരു അപ്പസ്തോല പിൻഗാമിയുടെ നിലയും വിലയും അറിയാതെ കേവലം കവല രാഷ്ട്രീയ പ്രവർത്തകന്റെ നിലയിലേക്ക് അധപതിക്കുന്ന അവസ്ഥ സീറോ മലബാർ സഭയ്ക്ക് എത്രമാത്രം കളങ്കം എൽക്കുന്നു എന്ന് സഭയിലെ മറ്റ് പിതാക്കന്മാരും മേജർ ആർച്ച് ബിഷപ്പ് അഭിവന്യ ആലഞ്ചേരി പിതാവും അടിയന്തിരമായി വിലയിരുത്തേണ്ടതാണ്. കോട്ടയം രൂപതയെയും പിതാക്കന്മാരെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പീഡിപ്പിച്ചുകൊണ്ടിരുന്നവരുമായി നിരന്തരം സഹവസ്സിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രോൽസ്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം ഏകനാണ് എന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസ്സമാണ്. ഇദ്ദേഹത്തിന്റെ പിന്നിൽ വേറെയും അഭിവന്യ പിതാക്കന്മാർ ഉണ്ട്. ഒരു വലിയ ആസൂത്രിത ഗൂഡാലോചനയുടെയും ഗുരുതരമായ സഭയിലെ കുറ്റക്രിത്യങ്ങളുടെയും ചെറിയ ഒരു കണ്ണിമാത്രമാണ് അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. 
അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്.

വിശുദ്ധ പത്താം പീയൂസ്സ് മാർപ്പാപ്പയാൽ റോമിന്റെ നേരിട്ട് കീഴിൽ 1911 ൽ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ ക്നാനായക്കാർക്കായുള്ള  സഭാ സ്ഥാപനം 1923 ൽ പതിനൊന്നാം പീയൂസ്സ് മാർപ്പാപ്പ സീറോ മലബാർ സഭയിലെ രൂപതയായി ഉയർത്തുകയും 1955 ൽ കോട്ടയം രൂപതയുടെ മെത്രാന് സീറോ മലബാർ സഭയിൽ മുഴുവനും വ്യക്തിഗത അധികാരം പന്ത്രണ്ടാം പീയൂസ്സ് മാർപ്പാപ്പ വ്യാപിപ്പിച്ചു കൊണ്ട് കൽപ്പനയാവുകയും 2003 ഡിസംബർ 23 ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു പരമാധികാര തീരുമാനത്തിലൂടെ കോട്ടയം രൂപത യഥാതഥം തുടരട്ടെയെന്നും അതിന്റെ ഹയറാർക്കിക്കൽ പദവി സംബന്തിച്ച് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിക്കട്ടെയെന്ന് കൽപ്പന പുറപ്പെടുവിക്കുകയും അതിന്റെ വെളിച്ചത്തിൽ 2004 നവംബർ മാസ്സത്തിൽ നടന്ന സീറോ മലബാർ സിനഡിൽ എഴിനെതിരെ ഇരുപത്തിയഞ്ച് വോട്ടിന് കോട്ടയം രൂപതയെ അതിരൂപതയായി ഉയർത്തുകയും ( ഇവിടെയും കോട്ടയം രൂപതയ്ക്കെതിരെ നിലനിന്ന ഏഴ് മെത്രാൻമാർ ഉണ്ട് എന്ന് കാണണം ) 2005 മാർച്ച്‌ 21 ന് പൌരസ്ത്യ സഭാതിരുസൻഘത്തിന്റെ  അംഗീകാരം ലഭിക്കുകയും ചെയിതു. ഇതൊക്ക ക്നാനായ സമുദായത്തിന്റെ ആധുനീക സഭാ ചരിത്രവും സഭയിലെ അന്ഗീകൃത സ്ഥാനവും ആയിരിക്കെ സീറോ മലബാർ സഭയിലെ ഒരു ആർച്ച് ബിഷപ്പ് പരസ്സ്യമായി കോട്ടയം രൂപതയേയും പിതാക്കന്മാരെയും വൈദീകരേയും അപമാനിക്കുകയും സമുധായത്തെ മൊത്തമായി താറടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയും ചെയ്യുമ്പോൾ അത് കണ്ടില്ലായെന്ന് നടിക്കുകയും അതിനെതിരെ നടപടി എടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്യ കർദിനാൾ ആലഞ്ചേരി പിതാവും മറ്റ് അഭിവന്യ പിതാക്കന്മാരും നമ്മളെ പഠിപ്പിക്കുന്ന അനുസ്സരണയുടെ പാഠങ്ങളും സഭയുടെ മൂല്യങ്ങളും എവിടെ. നാല് പരിശുദ്ധ പിതാക്കാന്മാരാൽ അനുഗ്രഹിക്കപ്പെട്ട അതും അതിൽ രണ്ടു പേർ വിശുദ്ധരുമായിരിക്കുന്ന കോട്ടയം രൂപതയേയും രൂപതയിലെ അനുഗ്രഹീത ക്നാനായ ജനതയേയും പിതാക്കന്മാരെയും വൈദീകരേയും സന്ന്യസ്ഥരെയും അപമാനിക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പിതാവിന് അപ്പസ്തോല പിൻഗാമിയുടെ സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയും ഇല്ലായെന്ന് മാത്രമല്ല അദ്ദേഹത്തെ ഉടനടി ആ പദവിയിൽ നിന്ന് നീക്കി സീറോ മലബാർ സഭയുടെയും പരിശുദ്ധ കത്തോലിക്കാ സഭയുടെയും അന്തസ്സ് കാക്കാൻ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.
യാതൊരു പാസ്റ്ററൽ എക്സ്സ്പീരിയൻസ്സും ഇല്ലാത്ത വത്തിക്കാന്റെ വിദേശകാര്യ വകുപ്പിൽ വാഷിങ്ങ്ടൻ ന്യൂൻഷിയൊയുടെ ഓഫീസ്സിൽ   ജോലി ചെയിതിരുന്ന ഒരു വൈദീകനെ പിടിച്ച് മെത്രാനാക്കിയാൽ ഇങ്ങനെയിരിക്കും. അമേരിക്കയിലെ കത്തോലിക്കാ സഭാസമൂഹത്തിൽ ഒരു കാലത്ത് സെമിനാരികളിൽ GAY കൾ ( സ്വയം ബോഗികളും സ്വവർഗ്ഗ അനുരാഗികളും ) ഇടിച്ചു കയറുകയും വൈദീകരായി അഭിക്ഷേകം ചെയ്യപ്പെട്ട് ഇടവകകളിലും സഭയുടെ ഇതര സ്ഥാപനങ്ങളിലും കയറിപ്പറ്റി നിരവതിയായ അപചയങ്ങൾ സംഭവിക്കുകയുണ്ടായി. ഒരു ഓർഗനൈസ്ഡ് മൂവ്മെന്റ് ആയിരുന്നു അത്. സഭയ്ക്ക് ഒരുപാട് നഷ്ടങ്ങളും തകർച്ചയും ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് ഗഹനമായ പഠനങ്ങളിലൂടെ കാര്യങ്ങൾ പിടികിട്ടുകയും ഇന്ന് അവയെല്ലാം അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തുകയും ചെയിതത്. ഇതുപോലെ അഭിവന്യ ആലഞ്ചേരി പിതാവിന്റെയും ദിവംഗതനായ അഭിവന്യ വർക്കിപിതാവിന്റെയും കാലത്ത് അഭിക്ഷേകം ചെയ്യപ്പെട്ട പല പിതാക്കന്മാരും ക്നാനായ സമുധായത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രത്യേക ലക്ഷ്യത്തോടെ റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് എന്ന് പലരുടെയും പ്രവർത്തികളിൽ നിന്ന് കാണാം. ഇത് വളരെ സംഘിടതവും ആസൂത്രിതവും ആയ പ്രവർത്തികൾ ആണ്. ഇങ്ങനെ നിയമിക്കപ്പെട്ടവരിൽ ഒരു പിതാവാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവ്. പരിശുദ്ധ സിംഹാസ്സനത്തെ കബളിപ്പിച്ച്‌ വ്യക്തമായ Background ചെക്കിംഗ് നടത്താതെയാണ് ഇദ്ദേഹത്തെ പിതാവാക്കിയത്. അമേരിക്കയിൽ ഉണ്ടായിരുന്ന സമയത്ത് ക്നാനായ സമുദായത്തിൽ നിന്ന് സ്വന്തം കാരണങ്ങളാൽ വിട്ടു പോയ അസ്സഹിഷ്ണുക്കളായ ഏതാനും ചില വ്യക്തികളുടെ കളിതോഴനായിരുന്നു ഇദ്ദേഹം. ഇക്കൂട്ടർ അവരുടെ പ്രഘ്യാപിത മുദ്രാവാക്യമായി കൊണ്ട് നടന്നിരുന്നത് തങ്ങൾ Secular ചിന്താഗതിയുള്ളവരാണ് എന്നതാണ്. ഈയടുത്ത കാലത്ത് കാലത്ത് അവരുടെ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന Secular മുദ്രാവാക്യം ഞാൻ എടുത്ത് കാണിച്ചപ്പോൾ ഉടനെ തന്നെ വെബ് സൈറ്റിൽ നിന്ന് എടുത്ത് മാറ്റി. കപട സഭാ സ്നേഹികാളായി നടക്കുന്ന ഇത്തരക്കാരുടെയും അറിയപ്പെടുന്ന Atheist കളായ ഇവരുടെ കൂട്ടാളികളുമാണ്  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ കൂട്ടാളികൾ. പിതാവിന്റെ പ്രവർത്തന മേഖല ഇന്ത്യയിലേക്ക്‌ മാറ്റിയപ്പോൾ ചിക്കാഗോ കേന്ത്രീകൃതമായി പ്രവർത്തിക്കുന്ന ക്നാനായ വിരുദ്ധരുടെ കൂട്ടാളികളെ കേരളത്തിൽ കണ്ട് പിടിച്ചു അമേരിക്കയിൽ തുടങ്ങിയ പിതാവിന്റെ ക്നാനായ വിരുദ്ധ സഭാ വിരുദ്ധ പ്രവർത്തനങ്ങൾ അനസ്യൂതം തുടരുകയാണ്.
ക്നാനായ സമൂഹത്തിൽ നിന്ന് പുറത്തു പോയവരെ ആസൂത്രിതമായി കൂട്ട് പിടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ട് സീറോ മലബാർ സഭയിലെ ഒരു പ്രത്യേക ലോബി തങ്ങളുടെ മുൻപിൽ നിർത്തി ഒളിപോർ നടത്തുകയാണ്. കുരുക്ഷേത്ര യുദ്ധത്തിലെ ഹിജഡകളെ മുൻപിൽ നിർത്തി പോർ തെളിച്ച കൃഷ്ണന്റെ തന്ത്രമാണ് ഇവിടെ. ഒടുങ്ങാത്ത സമുദായ സ്പർദ്ധയും വൈരാഗ്യവും ആണ് ഇക്കൂട്ടരുടെ മനസ്സിൽ. പ്രോജ്ജ്വലമായ ക്രസ്തവ വിശ്വാസ്സ ജീവിതം മാതൃകയാക്കിയ ക്നാനായ സമൂഹം സീറോ മലബാർ സഭാ ചരിത്രത്തിലെ സമാധാനകാംക്ഷികളും ലോകം മുഴുവൻ അറിയപ്പെടുന്ന പ്രേക്ഷിത കുടിയേറ്റ ജനതയുമാണ്. ആരോടും വഴക്കിനും വക്കാണത്തിനും പോകാത്ത ഈ ജനത്തിന്റെ നിലനിൽക്കാനുള്ള അവകാശത്തിന്റെ പോരാട്ടമാണ് ഇന്ന് ലോകം മുഴുവനും കാണുന്നത്. ഒരു  അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവല്ല ഒരായിരം അഭിവന്യ പിതാക്കന്മാർ ഒരുമിച്ചണിനിരന്നാലും ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനെ തകർക്കാൻ ആകില്ല. പിറകിൽ നിന്ന് Secular ആശയവുമായും Atheist പ്രവർത്തനങ്ങളുമായും നടക്കുകയും മുൻപിൽ കപട സഭാ സ്നേഹം കാട്ടുകയും ചെയ്യുന്നവരുമായുള്ള അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിന്റെ അവിഹിത ബന്തം തുറന്നു കാട്ടാൻ ക്നാനായ സമൂഹം പ്രതിജ്ഞാബദ്ധമാണ്. കോട്ടയം പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദീകരും സന്യസ്ഥരും സമുദായ നേതാക്കളും ജനങ്ങളും ഒറ്റക്കെട്ടായി തങ്ങളുടെ പിതാമഹന്മാർ കൈമാറി തന്ന വിശ്വാസ്സ തീഷ്ണതയിൽ ഒരുമിച്ചു നിന്ന്  നമ്മൾ നേരിടുന്ന എല്ലാ പ്രതിലോമ ശക്തികളെയും ചെറുത്ത് തോൽപ്പിക്കണം. കേരളത്തിൽ KCC യും നോർത്ത് അമേരിക്കയിൽ ശക്തമായ വെരോടുന്ന KCCNA യും അംഗസംഘടനകളും അഭിവന്ന്യ ഭരണിക്കുളങ്ങര പിതാവിനെ ബഹിഷ്കരിക്കുകയും നമ്മുടെ പ്രതിക്ഷേധം അതിശക്തമായ മാർഗ്ഗങ്ങളിലൂടെ അറിയിക്കുകയും അതിന്റെ അലയടികൾ കാക്കനാട്ടും പരിശുദ്ധ സിംഹാസ്സനത്തിലും എത്തുകയും വേണം.

സ്നേഹത്തോടെ,

ജയ്മോൻ നന്ദികാട്ട് 
ചിക്കാഗോ

Friday, May 22, 2015

എവിടെ കോട്ടയം രൂപതാ വൈദീക സെനറ്റും KCC യും KCCNA യും DKCC യും മറ്റ് ഇതര ക്നാനായ സംഘടനകളും ???

"ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എ൯റെ  നീചനായ ഇടയനു ദുരിതം! വാൾ അവ൯റെ  കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവ൯റെ  കൈ പൂർണമായും ശോഷിച്ചു പോകട്ടെ. അവ൯റെ  വലത്തുകണ്ണ് തീർത്തും അന്ധമാകട്ടെ." - സഖറിയാ 11 : 17

കുറുന്തോട്ടിക്ക്വാതമോ അതോ ചങ്ങലക്ക് ഭ്രാന്തോ  ? പൌരസ്ത്യ സഭയിലെ രണ്ടാം സ്ഥാനക്കാരൻ അഭിവന്യ ആലഞ്ചേരി പിതാവിന്റെ വിശ്വസ്ഥനും സീറോ മലബാർ സഭയുടെ അഭിനവ THINK TANK കളിൽ പ്രഭലനും അഭിവന്യ പിതാക്കന്മാരിൽ അമൂൽ ബേബിയെന്ന് അറിയപ്പെടുന്നവനുമായ ഫരീദാബാദ് രൂപതയുടെ ആർച്ച് ബിഷപ്പ്‌ അതി ബഹുമാനപ്പെട്ട ഭരണിക്കുളങ്ങര കുര്യാക്കോസ്സ് പിതാവേ അങ്ങയ്ക് പരിശുദ്ധ പത്രോസിന്റെ സിംഹാസ്സനത്തിന്റെ മുദ്രയാലും അപ്പസ്തോല പിൻഗാമിയായ അങ്ങയിൽ പരിശുദ്ധാൽമാവിന്റെ അഭിക്ഷേകത്തിന്റെ തീനാളങ്ങളാലും പരിശോഭിതമായി തീരട്ടെയെന്ന് ഓരോ ക്നാനായക്കാരനും ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ പ്രാർത്ഥന ഓരോ ക്നാനായക്കരന്റെയും ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് തന്നയാണ് വരുന്നത്. പത്തു മാസ്സം തന്റെ ഗർഭപാത്രത്തിൽ ചുമന്നു നൊന്തു പ്രസ്സവിച്ച അമ്മ കൈ വളരുന്നതും കാലു വളരുന്നതും ഓരോ നിമിഷവും നോക്കി ചിതലരിക്കാതെയും ഉറുംപ് അരിക്കാതെയും മാറിലലേന്തി വളർത്തി കുരിശു വരയ്കാനും ഈശോ മന്ത്രം നാവിൽ ഉരുവിടാനും പഠിപ്പിച്ച് വലുതാക്കിയിട്ട് ഒരിക്കലും തന്റെ അരുമകുഞ്ഞിന് നാശം സംഭവിക്കാൻ ആഗ്രഹിക്കില്ല. ഭാരത സഭയിൽ പ്രത്യേകിച്ച് കേരള സഭയിൽ യഹൂദ ക്രിസ്ത്യാനികളായ ക്നാനായക്കാർക്ക് മാതൃസ്ഥാനം തന്നെയാണ് ഉള്ളത്. സീറോ മലബാർ സഭയിലെ ഓരോ കുഞ്ഞാടുകളുടെയും പരിസംരക്ഷണവും വളർച്ചയും വിജയവുമെല്ലാം പ്രേക്ഷിത കുടിയേറ്റ ജനതയായ ക്നാനായക്കാരന് ജീവിത ധർമ്മമാണ്. വിശപ്പ്‌ മാറ്റാൻ അര വരിഞ്ഞുമുറുക്കി കന്നുകാലികൾക്ക്‌ കൊടുക്കുന്ന കാടിവെള്ളവും തവിടിൻ പൊടിയും ഭക്ഷിച്ച്‌ വളർത്തി വലുതാക്കി IAS കാരനും IPS കാരനുമൊക്കെയായി കഴിയുംപോൾ പെറ്റ തള്ളയെ അധിക്ഷേപിക്കുന്നതും നിന്ദിക്കുന്നതുമായ അതി ക്രൂരവും പൈശാചികവുമായ പ്രവൃത്തിയുടെ സഭയിലെ പ്രതീകമാണ് അഭിവന്യ ഭരണിക്കുളങ്ങര പിതാവേ അങ്ങിൽ നിന്നും ക്നാനായ ജനതയ്ക് കിട്ടുന്നത്.  

ക്നാനായ സമൂഹത്തെയും അവരുടെ പൈതൃകത്തെയും ഇത്രമാത്രം വെറുക്കുവാനും ഈ സമൂഹത്തിന്റെ ഉൻമൂലനമാണ് തന്റെ ജീവിത ലക്‌ഷ്യം എന്ന് വിശ്വസിച്ച് തന്നിലെ അപ്പസ്തോല പിൻഗാമിയുടെ മൂല്ല്യങ്ങളും ലക്ഷ്യങ്ങളും മറന്ന് തന്നിലെ അധികാര ചിന്നങ്ങളുടെ പ്രൌഡിയോടെ  ആക്രമണം അഴിച്ചുവിടുംപോൾ "ദൈവത്തിന്റെ ആൽമാവിനെ" നഷ്ടപ്പെടുത്തുന്നവന് ശരിയും തെറ്റും തിരിച്ചറിയാൻ കഴിയില്ലായെന്ന സഭയുടെ പ്രൊഭോധനത്തിന്റെ പൂർത്തീകരണമാണ് സംഭവിക്കുന്നത്‌. ഇവിടെ അങ്ങയിലെ അഭിക്ഷിക്തനിലെ തകർച്ചയിലും മൂല്യച്ചുതിയിലും വിഷമിക്കുന്നത് മാതൃസ്നേഹത്താൽ കേരള സഭയുടെ വളർച്ച നോക്കിക്കാണുന്ന ക്നാനായ സമൂഹമാണ്. അങ്ങയിലെ അഭിക്ഷിക്തന്റെ - അപ്പസ്തോല പിൻഗാമിയുടെ തകർച്ചയെ ഞങ്ങളുടെ ഓരോരുത്തരുടെയും തകർച്ചയായി കാണുന്നു. മദ്രാസ്സിൽ വച്ചാണന്ന് തോന്നുന്നു ഭാരത സഭയുടെ EQUATION കൾ മൊത്തം മാറ്റി മറിക്കാൻ തക്ക ആധുനീക CORPORATE ഐഡിയായുമായി വന്നപ്പോൾ ഞെട്ടിയത് ലത്തീൻ സഭാനേതൃത്വം ആയിരുന്നു. ലത്തീൻ സഭയിലെ 70 ശതമാനം പ്രേക്ഷിതരും സീറോ മലബാർ സഭാസമൂഹത്തിലെ അംഗങ്ങൾ ആണന്നും അവരുടെ തലയെണ്ണി ഭാരത സഭ തങ്ങളുടേതാണന്നും സമർത്ഥിച്ച അങ്ങേയ്ക് എന്തേ ഭരണിക്കുളങ്ങര പിതാവേ ക്നാനായക്കാരുടെ കാര്യത്തിൽ തെറ്റ് പറ്റിയത്. രണ്ട് ലക്ഷം മാത്രം വരുന്ന കോട്ടയം രൂപതയിൽ സേവനം ചെയ്യുന്നത് വെറും 150 ൽ പരം വൈദീകർ മാത്രം. എന്നാൽ രൂപതയ്ക് വെളിയിൽ സേവനം ചെയ്യുന്നവർ ആയിരത്തിലേറെ. സന്യാസ്സിനികളും മറ്റ് ഇതര സന്യാസ്സ സമൂഹങ്ങളിലുമായി പ്രേക്ഷിത വേലയിൽ ഏർപ്പെട്ടിരിക്കുന്നവർ എത്ര ആയിരങ്ങൾ എന്ന് അടുത്ത സിനഡിൽ ആലഞ്ചേരി പിതാവിനോട് ചോതിക്കുക. ദൈവ പരിപാലനയിൽ എന്നും സംരക്ഷിക്കപ്പെട്ട ഈ ദൈവജനത്തിന് തുണയെന്നും കിട്ടുന്നത് ഉടയവനായ ഇസ്രായേലിന്റെ രക്ഷകനിൽ നിന്ന്  തന്നെ. ക്നാനായ സമൂഹത്തിനെ വേട്ടയാടാൻ അങ്ങേയ്ക് പ്രചോതനവും പ്രോത്സ്സാഹനവും എവിടെ നിന്നാണ് കിട്ടുന്നത്. അവരിലെ വിശ്വാസ്സ തലങ്ങളെ വിലയിരുത്തുവാനും കണ്ടെത്തുവാനും എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ. തന്നിലെ അഭിക്ഷേകത്തെ തിരിച്ചറിയാതെ ആരുടെയോ സ്വാർഥതയുടെ അഭിക്ഷിക്തനായി അവരുടെ സംരക്ഷകനും നാഥനുമായി മാറുംപോൾ തന്നിൽ ദൈവം തംബുരാൻ ഏൽപ്പിച്ച താലന്തിന്റെ മഹിമയാണ്  നഷ്ടപ്പെടുത്തുന്നത്. ആരുടെയൊക്കയോ അച്ചാരം വാങ്ങി കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കുന്ന മാൻഹാട്ടനിലെ ആഡംബര അപ്പാർട്ട്മെന്റുകളിൽ കഴിയുന്ന അമൂൽ ബേബിമാരുടെ നിലവാരത്തിൽ സഭയെ നയിക്കാൻ അപ്പസ്തോല പിൻഗാമിയുടെ തിരുവസ്ത്രവും അണിഞ്ഞു നടക്കുംപോൾ ആടുകളുടെ മണമുള്ള ഇടയനു പകരം അമൂൽപൊടിയുടെ മണമാണ് അഭിവന്യ പിതാവേ അങ്ങേക്ക് ഉള്ളത്. ഭാരതത്തിൽ പ്രേക്ഷിത ജോലി ചെയിത് താമരയിൽ വിരിയുന്ന പരിശുദ്ധമായ സഭയെ പടുത്തായർത്താൻ നിയുക്തനായ അങ്ങ് കോട്ടയം രൂപതയേയും ഞങ്ങളുടെ പിതാക്കന്മാരെയും അഭിക്ഷിക്തരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുംപോൾ സഭാമാതാവിൻറെ കണ്ണുകളിൽ നിന്നോഴുകുന്നത് രക്തതുള്ളികൾ ആണന്ന സത്യം അറിയുന്നുണ്ടോ.

കോട്ടയം അതിരൂപതയുടെ പരമാദ്ധ്യക്ഷനും ക്നാനായ ജനതയുടെ ഗോത്ര തലവനും ആല്മീയാചാര്യനുമായ ഞങ്ങളുടെ സ്നേഹനിധിയായ അഭിവന്യ മൂലക്കാട്ട് പിതാവേ അങ്ങയുടെ പാദസ്പർശത്താൽ നോർത്ത് അമേരിക്കയിലെ ക്നാനായ ജനത അത്യധികം സന്തോഷിക്കുന്നു. കാക്കനാട്ടെ സിനഡിൽ അഭിവന്യ ആലഞ്ചേരി പിതാവും അഭിവന്യ അങ്ങാടിയത്ത് പിതാവും അങ്ങും കൂടി നല്കിയ SYNODAL CONSENSUS കൽപ്പനയുടെ മാധുര്യത്തിൽ അങ്ങാടിയത്ത് പിതാവിന്റെ 2014 സെപ്റ്റംബർ 19 ന് ഇറക്കിയ PORT.NO. 1799/ 2014 എന്ന ഇടയ ലേഖനത്തിന്റെ സൌരഭ്യത്തിൽ അങ്ങയെ മുൻപിൽ നിർത്തി വിശുദ്ധ പേടകവുമായി രാജകൊട്ടാരത്തിലേക്ക് ആനന്തനൃത്തമാടിവന്ന ദാവീദ് രാജാവിന്റെ പിൻപിൽ അണിനിരന്ന ആർത്തു വിളികളാലും തംബുരുവാലും യഹോവയായ ദൈവത്തെ സ്തുതിച്ച ഇസ്രായേൽ ജനത്തിന്റെ  മാനസ്സീകാവസ്തയിൽ നിൽക്കേണ്ട ഞങ്ങൾക്ക് വീണ്ടും മനസ്സുകളിൽ സ്മശാന മൂകത മാത്രം തളം കെട്ടി നിൽക്കുന്നു. ഡൽഹിയിലെയെന്നല്ല ലോകം മുഴുവനും ഉള്ള ക്നാനായ സമൂഹത്തെ അപമാനിച്ചുകൊണ്ടു ഒരു വർഷം മുൻപ് ഭരണിക്കുളങ്ങര കുര്യാക്കോസ് പിതാവ് ബഹുമാനപ്പെട്ട ജേക്കബ് തടത്തിലച്ചന് എഴുതിയ കത്തിന്റെ കോലാഹലങ്ങൾക്ക് നടുവിൽ കോട്ടയം അതിരൂപതാ സെനറ്റിന്റെ സംബൂർണ്ണ സമ്മേളനം കൂടി തയ്യാറാക്കി അയച്ച പരാതികളും പ്രമേയങ്ങളും വ്യക്തിപരമായി അങ്ങ് കിളിമീസ്സ് തിരുമേനിക്കും ആലഞ്ചേരി പിതാവിനും സഭയുടെ കൂരിയയക്കും എഴുതിയ കത്തുകളും നോർത്ത് അമേരിക്കയിലെ വൈദീക കൂട്ടായ്മ അയച്ച പ്രമേയവും ലോകം മുഴുവനും ഉള്ള ക്നാനായ സംഘടനകളുടെ അതിശക്തമായ പ്രതിക്ഷേധങ്ങളും ഇന്നലെ നടന്നപോലെ നമ്മുടെ മനസ്സുകളിൽ പതിഞ്ഞു കിടക്കുന്നു. ഇതിനെല്ലാം ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് പിതാവേ അങ്ങ് അറിയുന്നുണ്ടോ. "INDECISION IS THE BEST DECISION" എന്ന് കേട്ടിട്ടുണ്ട്. നിസംഗതയുടെ  ആലസ്യത്തിൽ അടിമപ്പെട്ട് കഴിയുന്ന ഒരു പിതാവിന്റെ മുഖം ഞങ്ങൾ അങ്ങിൽ കാണാതിരിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എത്ര മറുപടി കത്തുകൾ നിഷേധിയായ ഭരണിക്കുളങ്ങര പിതാവിൽ നിന്ന് ക്നാനായ റീജ്യനടക്കം കിട്ടിയിട്ടുണ്ട്. കോട്ടയം രൂപതയേയും അങ്ങ് അടക്കമുള്ള എല്ലാ പിതാക്കന്മാരെയും വൈദീക സന്യസ്സീ സന്യാസ്സിനികളെയും അപമാനിച്ചുകൊണ്ട് നമ്മുടെ ഉന്മൂലന നാശം സ്വപ്നം കണ്ട് നടക്കുന്നവർക്ക് ആശംസ്സകൾ അർപ്പിച്ചും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രാർത്ഥിച്ചും പരസ്സ്യമായി പിന്തുണപ്രഘ്യാപിച്ചും ക്നാനായ സമൂഹത്തെ കൊഞ്ഞനം കുത്തി പരിഹസിക്കുന്ന ഭരണിക്കുളങ്ങര പിതാവിനെതിരെ ചെറുവിരൽ അനക്കാൻ എങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ. കഴിഞ്ഞ വർഷം വൈദീക സെനറ്റിൽ അച്ചന്മാർ കൈക്കൊണ്ട തീരുമാനങ്ങളും അവയുടെ ഭാവിയും എന്താണ്. ആല്മരോക്ഷം കൊണ്ട് ഉറഞ്ഞുതുള്ളി കലാപം അഴിച്ചുവിട്ട സമുദായ നേതൃത്വങ്ങൾ ഇന്ന് എവിടെയാണ്. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തി തുടങ്ങിയ ഭരണിക്കുളങ്ങര പിതാവിന്റെ പ്രവർത്തികളെ കണ്ടില്ലായെന്ന് നടിക്കുന്ന സഭാ നേതൃത്വവും സംഘടനാ നേത്രുത്തവും കോട്ടയം രൂപതയിലെ അഭിക്ഷേക വൃന്തവും അല്മായരും ഇന്ന് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. സഖറിയാ 11 : 17 ഉം  ജറെമിയാ 4 : 22 ഉം നമ്മുടെ ഇന്നത്തെ അവസ്ഥയ്ക് ഉത്തരമേകുന്നു. വരുവിൻ നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന് പറഞ്ഞ വിശുദ്ധ തോമായുടെ ചങ്കൂറ്റം ലഭിക്കാൻ നമുക്കും പ്രാർഥിക്കാം.

 "എന്തെന്നാൽ, എ൯റെ  ജനം വിഡ്ഢികളാണ്; അവർ എന്നെ അറിയുന്നില്ല. അവർ ബുദ്ധിയില്ലാത്ത കുട്ടികളാണ്; അവർക്ക്യാതൊരു ജ്ഞാനവുമില്ല. തിൻമ ഽപവർത്തിക്കാൻ അവർ സമർഥരാണ്. നൻമ ചെയ്യേത്ഭത് എങ്ങനെ എന്ന് അറിവില്ല." - ജറെമിയാ 4 : 22

സ്നേഹത്തോടെ,

ജയ്മോൻ നന്ദികാട്ട് 
ചിക്കാഗോ